വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഞാനല്ല ഏറ്റവും മികച്ച പരിശീലകന്‍, വിജയവും നേട്ടവും അവരുടെ മാത്രം മിടുക്ക്: പെപ് ഗാര്‍ഡിയോള

ലണ്ടന്‍: ഏറ്റവും മികച്ച ഫുട്‌ബോള്‍ പരിശീലകരുടെ പട്ടികയില്‍ മുന്‍നിരയിലാണ് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകനായ പെപ് ഗാര്‍ഡിയോളയുടെ സ്ഥാനം. പല സൂപ്പര്‍ ക്ലബ്ബുകള്‍ക്കൊപ്പവും പ്രവര്‍ത്തിച്ച് കിരീടങ്ങള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ടെങ്കിലും ഏറ്റവും മികച്ച പരിശീലകന്‍ താനല്ലെന്നാണ് ഗാര്‍ഡിയോള പറയുന്നത്. ഞാന്‍ 29കിരീടങ്ങളോളം നേടിയിട്ടുണ്ടെങ്കിലും ഞാനൊരു മഹാനായ പരിശീലകനല്ല. കാരണം ഞാന്‍ പരിശീലിപ്പിച്ചതെല്ലാം വമ്പന്‍ ക്ലബ്ബുകളെയാണ്. പ്രഭലരായ ക്ലബ്ബിനൊപ്പം മികച്ച ലോകോത്തര താരങ്ങളുമുണ്ടാകും. അവരുടെ മികവാണ് എല്ലാ വിജയത്തിനും നേട്ടങ്ങള്‍ക്കും കാരണം. മികച്ച താരങ്ങളില്ലാത്ത ഒരു ടീമിനെവെച്ച് കിരീടം നേടാന്‍ എന്നോട് പറഞ്ഞാല്‍ എനിക്കൊരിക്കലും സാധിക്കില്ല- ഗാര്‍ഡിയോള പറഞ്ഞു.

സ്‌കൈ സ്‌പോര്‍ട്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവസാന രണ്ട് സീസണിലും മാഞ്ചസ്റ്റര്‍ സിറ്റിയെ പ്രീമിയര്‍ ലീഗ് കിരീടം ചൂടിക്കാന്‍ ഗാര്‍ഡിയോളയ്ക്ക് സാധിച്ചു. എന്നാല്‍ ഇത്തവണ ലിവര്‍പൂളിന്റെ കുതിപ്പാണ് കാണുന്നത്. ഹാട്രിക്ക് പ്രീമിയര്‍ ലീഗെന്ന നേട്ടം സ്വന്തമാക്കാന്‍ ഗാര്‍ഡിയോളയ്ക്ക് ഇത്തവണ സാധിച്ചേക്കില്ല. 2008ല്‍ ബാഴ്‌സലോണയുടെ പരിശീലകനായ അദ്ദേഹം ആറ് ലാലിഗയും രണ്ട് കോപ്പ ഡെല്‍ റേയും നാല് സൂപ്പര്‍ കോപ്പയും രണ്ട് സൂപ്പര്‍ കപ്പും സ്വന്തമാക്കി.

ജര്‍മന്‍ യുവ സ്‌ട്രൈക്കറെ നോട്ടമിട്ട് ലിവര്‍പൂള്‍; കരാര്‍ ഉടനുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്ജര്‍മന്‍ യുവ സ്‌ട്രൈക്കറെ നോട്ടമിട്ട് ലിവര്‍പൂള്‍; കരാര്‍ ഉടനുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്

pepguardiola

2013ല്‍ ബാഴ്‌സയുടെ പടിയിറങ്ങി ബയേണ്‍ മ്യൂണിക്കിലെത്തിയ ഗാര്‍ഡിയോള അവിടെയും നേട്ടങ്ങള്‍ ആവര്‍ത്തിച്ചു. മൂന്ന് ബുണ്ടസ്ലീഗ, ഒരു ഫിഫ ക്ലബ്ബ് ലോകകപ്പ്, യുവേഫ സൂപ്പര്‍ കപ്പ് എന്നിവയും സ്വന്തമാക്കി. 2016ല്‍ സിറ്റിയുടെ പരിശീലകസ്ഥാനം ഏറ്റെടുത്ത അദ്ദേഹം രണ്ട് പ്രീമിയര്‍ ലീഗും ഒരു എഫ്എ കപ്പും രണ്ട് ലീഗ് കപ്പും രണ്ട് കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടവും സ്വന്തമാക്കി. ഈ സീസണിന് ശേഷം ബയേണ്‍മ്യൂണിക്കിലേക്ക് ഗാര്‍ഡിയോള തിരിച്ചുപോകുമെന്ന തരത്തിലും അഭ്യൂഹം ശക്തമാണ്.

Story first published: Wednesday, February 12, 2020, 17:39 [IST]
Other articles published on Feb 12, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X