വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിസിബി മതം നോക്കിയാണ് തീരുമാനം എടുക്കുന്നത്; ഉമര്‍ അക്മലിന്റെ വിലക്ക് കുറച്ചതിനെതിരേ കനേരിയ

കറാച്ചി: ഒത്തുകളി സംഘം സമീപിച്ച വിവരം മറച്ചുവെച്ച കേസില്‍ മൂന്ന് വര്‍ഷത്തെ വിലക്ക് നേരിട്ടിരുന്ന ഉമര്‍ അക്മലിന്റെ ശിക്ഷാ കാലാവധി 18 മാസമായി കഴിഞ്ഞ ദിവസം വെട്ടിക്കുറച്ചിരുന്നു. പിസിബി നിയമിച്ച സുപ്രീം കോടതി മുന്‍ ജഡ്ജിയുടെ റിപ്പോര്‍ട്ട് പ്രകാരമായിരുന്നു വിലക്ക് വെട്ടിക്കുറച്ചത്. ഇപ്പോഴിതാ ഉമറിന്റെ വിലക്ക് വെട്ടിക്കുറച്ച നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സ്പിന്‍ ബൗളര്‍ ഡാനിഷ് കനേരിയ.

പിസിബി മതം നോക്കിയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നാണ് കനേരിയ പറഞ്ഞത്.'അസഹിഷ്ണത കനേരിയയോട് മാത്രമാണ്.മറ്റുള്ളവര്‍ക്ക് ബാധകമല്ല. എനിക്ക് മാത്രം ജീവപര്യന്തം വിലക്ക് ലഭിക്കാനുള്ള കാരണമെന്തെന്ന് ആര്‍ക്കെങ്കിലും പറയാനാകുമോ?കളറും മതവും കുടുംബ പാരമ്പര്യവും നോക്കിയാണ് നയങ്ങള്‍ തീരുമാനിക്കുന്നത്. ഞാന്‍ ഹിന്ദുവാണ്. എന്റെ പാരമ്പര്യത്തിലും ആചാരത്തിലും എനിക്ക് അഭിമാനമുണ്ട്'-ഡാനിഷ് കനേരിയ പറഞ്ഞു.

danishkaneria

ഒത്തുകളി നടത്തിയതിനാണ് ഡാനിഷ് കനേരിയക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. കുറ്റസമ്മതം നടത്തിയ കനേരിയ തിരിച്ചുവരാന്‍ അവസരം നല്‍കണമെന്ന് അപേക്ഷിച്ചെങ്കിലും പിസിബി പരിഗണിച്ചില്ല. ഇതിനെതിരേ പലതവണ കനേരിയ പ്രതിഷേധം അറിയിച്ചിരുന്നെങ്കിലും വിലക്കിന്റെ കാര്യത്തില്‍ നടപടി ഉണ്ടായില്ല. പാകിസ്താന്‍ ക്രിക്കറ്റ് ടീമില്‍ കളിച്ച രണ്ടാമത്തെ ഹിന്ദു മതക്കാരനാണ് ഡാനിഷ് കനേരിയ. പാകിസ്താനുവേണ്ടി 61 ടെസ്റ്റില്‍ നിന്ന് 261 വിക്കറ്റും 18 ഏകദിനത്തില്‍ നിന്ന് 15 വിക്കറ്റുമാണ് കനേരിയ വീഴ്ത്തിയത്.

കഴിഞ്ഞിടെ സൗരവ് ഗാംഗുലി ഐസിസി പ്രസിഡന്റ് സ്ഥാനത്തെത്താന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം എത്തിയാല്‍ തന്റെ കാര്യം പരിഗണിക്കുമെന്നാണ് വിശ്വാസമെന്നും കനേരിയ അഭിപ്രായപ്പെട്ടിരുന്നു. നേരത്തെ കളിച്ചുകൊണ്ടിരിക്കവെ കനേരിയയോട് സഹതാരങ്ങള്‍ വിവേചനം കാണിച്ചിരുന്നുവെന്ന് ഷുഹൈബ് അക്തര്‍ കഴിഞ്ഞിടെ വെളിപ്പെടുത്തിയിരുന്നു. ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതില്‍ പോലും വിവേചനം നേരിട്ടതായി കനേരിയയും വെളിപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് അദ്ദേഹം നയം മാറ്റി.

പാകിസ്താന്റെ മധ്യനിരയിലെ മികച്ച ബാറ്റ്‌സ്മാനായിരുന്നു ഉമര്‍ അക്മല്‍. എന്നാല്‍ പല തവണ അച്ചടക്ക ലംഘനത്തിന് അദ്ദേഹം നടപടി നേരിട്ടു. പാകിസ്താന്‍ സൂപ്പര്‍ ലീഗിനിടെ ഒത്തുകളി സംഘം സമീപിച്ചെന്ന വിവരം പിസിബിയെ അറിയിക്കാന്‍ വൈകിയതിനാണ് അവസാനമായി ഉമര്‍ അക്മലിനെ വിലക്കിയത്.

Story first published: Friday, July 31, 2020, 11:11 [IST]
Other articles published on Jul 31, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X