വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുന്‍ കേന്ദ്രമന്ത്രിയും ഒളിമ്പ്യനുമായ രാജ്യവര്‍ധന്‍ സിങ്ങിന്റെ മകന് 3 സ്വര്‍ണം ഉള്‍പ്പെടെ നാല് മെഡല്‍

ദില്ലി: ഒളിമ്പിക്‌സ് മെഡല്‍ ജേതാവും മുന്‍ കേന്ദ്ര കായിക മന്ത്രിയുമായ രാജ്യവര്‍ധന്‍ സിങ് റാഥോഡിന്റെ മകന് മൂന്ന് സ്വര്‍ണമുള്‍പ്പെടെ നാല് മെഡല്‍. പതിനെട്ടാമത് രാജസ്ഥാന്‍ സംസ്ഥാന ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിലായിരുന്നു മാനവ്ആദിത്യ സിങ് റാഥോഡ് മികച്ച പ്രകടനം നടത്തിയത്. ഒളിമ്പിക്‌സ് ഡബിള്‍ ട്രാപ് ഷൂട്ടിങ്ങില്‍ വെള്ളി മെഡല്‍ നേടിയ താരമാണ് മുന്‍ സൈനികന്‍ കൂടിയായ രാജ്യവര്‍ധന്‍ സിങ് റാഥോഡ്.

പിതാവിന്റെ വഴിയെ തന്നെയാണ് മകന്റെയും യാത്രയെന്ന് മത്സരഫലം തെളിയിക്കുന്നു. മൂന്ന് സ്വര്‍ണവും ഒരു വെള്ളിമെഡലുമാണ് മാനവ് ആദിത്യ സ്വന്തമാക്കിയത്. സിംഗിള്‍ ട്രാപ്പിലും ഡബിള്‍ ട്രാപ്പിലും മാനവ് കഴിവ് തെളിയിച്ചു. ജയ്പൂരിനടുത്തുള്‌ള ജഗ്താപുരയിലാണ് ഷൂട്ടിങ് റേഞ്ച്. വളര്‍ന്നുവരുന്ന യുവതാരങ്ങളില്‍ ശ്രദ്ധേയനായ മാനവിന് അന്തരാഷ്ട്ര മത്സരങ്ങളിലും തിളങ്ങാനാകുമെന്ന പ്രതീക്ഷയുണ്ട്.

യൂറോപ്പില്‍ ഹിമ ദാസിന് ആറാം സ്വര്‍ണം; മലയാളി മുഹമ്മദ് അനസിനും സ്വര്‍ണനേട്ടംയൂറോപ്പില്‍ ഹിമ ദാസിന് ആറാം സ്വര്‍ണം; മലയാളി മുഹമ്മദ് അനസിനും സ്വര്‍ണനേട്ടം

manavaditya-singh-rathore

ഇന്ത്യയ്ക്കുവേണ്ടി 2004ലെ ഒളിമ്പിക്‌സില്‍ ഷൂട്ടിങ്ങില്‍ സ്വര്‍ണം നേടി ചരിത്രമെഴുതിയ താരമാണ് രാജ്യവര്‍ധന്‍ സിങ് റാഥോഡ്. ഇന്ത്യയിലെ ഏറ്റവും മികച്ച ഡബിള്‍ ട്രാപ്പ് ഷൂട്ടര്‍മാരിലൊരാളായി വിലയിരുത്തപ്പെടുന്ന അദ്ദേഹം പിന്നീട് എംപിയായശേഷം കേന്ദ്ര കായിക വകുപ്പ് മന്ത്രിയുമായി. കായിക വകുപ്പില്‍ ഒട്ടേറെ മാറ്റങ്ങള്‍ കൊണ്ടുവരാനും കായിക താരങ്ങള്‍ക്ക് അന്താരാഷ്ട്ര വേദികളില്‍ വിജയം നേടാനുള്ള പരിശീലനം നല്‍കാനും മന്ത്രിയെന്ന നിലയില്‍ അദ്ദേഹം മുന്‍കൈ എടുത്തിട്ടുണ്ട്.

Story first published: Monday, August 19, 2019, 14:17 [IST]
Other articles published on Aug 19, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X