വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മണിക്കൂറുകള്‍ കാല്‍ ഐസ് വെള്ളത്തില്‍ മുക്കിവെച്ചു; 2003ലെ ലോകകപ്പില്‍ നെഹ്‌റ കളിച്ചത് ഇങ്ങനെ

മുംബൈ: 2003ലെ ഏകദിന ലോകകപ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ആരാധകര്‍ക്കും ഒരുപോലെ അഭിമാനം നല്‍കുന്ന ടൂര്‍ണമെന്റാണ്. ഏറെ നാളുകള്‍ക്ക് ശേഷം ഇന്ത്യ ലോകകപ്പ് ഫൈനലില്‍ എത്തിയെങ്കിലും കലാശപ്പോരില്‍ ഓസ്‌ട്രേലിയക്ക് മുന്നില്‍ കീഴടങ്ങി. കപ്പ് നേടാനായില്ലെങ്കിലും ഇന്ത്യയുടെ വീറുറ്റ പോരാട്ടം കണ്ട 2003 ലോകകപ്പില്‍ ആശിഷ് നെഹ്‌റയുടെ ബൗളിങ് പ്രകടനം ഇന്ത്യയുടെ കുതിപ്പില്‍ നിര്‍ണ്ണായകമായിരുന്നു. ഇംഗ്ലണ്ടിനെതിരായ ആവേശ പോരില്‍ ആറ് വിക്കറ്റുമായി നെഹ്‌റ കളം നിറഞ്ഞതാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.

ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുമ്പ് കാലിന് പരിക്കേറ്റിരുന്നെങ്കിലും നെഹ്‌റയുടെ കളിയോടുള്ള പ്രണയമാണ് അദ്ദേഹത്തെ മത്സരത്തിലിറങ്ങി മിന്നും പ്രകടനത്തിന് സഹായിച്ചത്. ഇപ്പോഴിതാ 2003ലെ ലോകകപ്പില്‍ നെഹ്‌റയ്‌ക്കേറ്റ പരിക്കിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയിലാണ് നെഹ്‌റയെക്കുറിച്ച് പറഞ്ഞത്.

ashishnehra

'2003ലെ ലോകകപ്പ്. ഡര്‍ബനില്‍ ഇന്ത്യ-ഇംഗ്ലണ്ട് മത്സരം. 250 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് ഒരു ഘട്ടത്തില്‍ രണ്ട് വിക്കറ്റിന് 52 എന്ന ഭേദപ്പെട്ട നിലയില്‍ നില്‍ക്കവെയാണ് ആശിഷ് നെഹ്‌റ എത്തുന്നത്. മികച്ച റണ്ണപ്പുമായി എത്തിയ നെഹ്‌റ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈനെ പവലിയനിലേക്ക് മടക്കി. മത്സരത്തിന്റെ വഴിത്തിരിവായിരുന്നു അത്. പോള്‍ കോളിങ്‌വുഡ്,മൈക്കില്‍ വോണ്‍ ഇങ്ങനെ ഇംഗ്ലണ്ടിന്റെ ബാറ്റിങ് മുന്‍നിരയെ നെഹ്‌റ അതിവേഗം മടക്കി'-ആകാശ് പറഞ്ഞു.

എന്നാല്‍ ഇതിന് പിന്നില്‍ ഒരു കഥയുണ്ട്. നമുക്ക് ഈ പ്രകടനത്തിന്റെ പിന്നാമ്പുറത്തേക്ക് പോകാം. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുമ്പ് നെഹ്‌റയുടെ കാലില്‍ നീരുണ്ടായിരുന്നു. അതിന് നെഹ്‌റ ചെയ്തത് ഒരു ബക്കറ്റില്‍ നിറയെ ഐസ് എടുത്ത് മണിക്കൂറുകളോളം തന്റെ നീരുള്ള കാല്‍ ബക്കറ്റില്‍ മുക്കിവെച്ചു. അടുത്ത ദിവസം നീരുള്ള കാല്‍ ബാന്റേജ് ഉപയോഗിച്ച് വലിച്ച് മുറുക്കി കെട്ടി. ഷൂ ധരിക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ അതിനെയെല്ലാം മറികടന്ന് അവന്‍ മൈതാനത്തെത്തി. നെഹ്‌റയുടെ ആത്മവിശ്വാസവും സൗരവ് ഗാംഗുലി അവനില്‍ അര്‍പ്പിച്ച വിശ്വാസവും ആരും പ്രതീക്ഷിക്കാത്ത നേട്ടത്തില്‍ നെഹ്‌റ ജിയെ എത്തിച്ചുവെന്നും ആകാശ് ചോപ്ര പറഞ്ഞു.

ലോകകപ്പിലെ ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം ഇപ്പോഴും നെഹ്‌റയുടെ പേരിലാണ്. 2017ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച നെഹ്‌റ ഇന്ത്യക്കുവേണ്ടി 17 ടെസ്റ്റില്‍ നിന്ന് 44 വിക്കറ്റും 120 ഏകദിനത്തില്‍ നിന്ന് 157 വിക്കറ്റും 27 ടി20യില്‍ നിന്ന് 34 വിക്കറ്റും ഇന്ത്യക്കുവേണ്ടി വീഴ്ത്തിയിട്ടുണ്ട്. 88 ഐപിഎല്ലില്‍ നിന്നായി 106 വിക്കറ്റും നെഹ്‌റയുടെ പേരിലുണ്ട്.

Story first published: Tuesday, September 15, 2020, 12:54 [IST]
Other articles published on Sep 15, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X