വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫോര്‍മുലവണ്‍: സ്‌റ്റെറിയന്‍ ഗ്രാന്റ്പ്രീ കിരീടം ഹാമില്‍ട്ടന്

വിയന്ന: ഫോര്‍മുല വണ്‍ കാറോട്ട പോരാട്ടത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തി മെഴ്‌സിഡസിന്റെ ചാമ്പ്യന്‍ ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടന്‍. സീസണിലെ രണ്ടാം ഗ്രാന്റ് പ്രീയ്ക്കും ഓസ്ട്രിയ തന്നെയാണ് വേദിയായത്. സ്‌റ്റെറിയന്‍ ഗ്രാന്റ് പ്രീമിയില്‍ പോള്‍ പൊസിഷന്‍ നേടിയ ഹാമില്‍ട്ടന്‍ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തി. ഒരു മണിക്കൂര്‍ 20 മിനുട്ട് 50.683സെക്കന്റ് സമയം കുറിച്ചാണ് ഹാമില്‍ട്ടന്‍ കിരീടം ചൂടിയത്. രണ്ടാം സ്ഥാനത്ത് മെഴ്‌സിഡസിലെ ഹാമില്‍ട്ടന്റെ സഹതാരം വല്‍ട്ടേരി ബോത്താസ് (1.24.04.402) സ്വന്തമാക്കി.

യോഗ്യതാ റൗണ്ടില്‍ നാലാം സ്ഥാനത്തായിരുന്നു ബോത്താസുണ്ടായിരുന്നത്. റെഡ്ബുള്ളിന്റെ മാക്‌സ് വെസ്തപ്പാന്‍ (1.21.24.381) മൂന്നാം സ്ഥാനത്തും റെഡ്ബുള്ളിന്റെ തന്നെ (അലക്‌സാണ്ടര്‍ അല്‍ബോന്‍ (1.21.35.083) നാലാം സ്ഥാനത്തും മക്ലാരന്റെ ലാന്‍ഡോ നോറിസ് (1.21.52.153) അഞ്ചാം സ്ഥാനത്തും ഫിനിഷ് ചെയ്തു. റെനോല്‍ട്ടിന്റെ ഡാനിയല്‍ റിക്കിയാര്‍ഡോയ്ക്ക് എട്ടാം സ്ഥാനത്തെത്താനെ സാധിച്ചുള്ളു. ഫെരാരി ഡ്രൈവര്‍മാര്‍ക്ക് കടുത്ത തിരിച്ചടി നേരിടേണ്ടി വന്നു.ഫെരാരിയുടെ ലിക്ലര്‍ക്കും വെറ്റലും പരസ്പരം കൂട്ടിയിടിച്ച് തുടക്കത്തിലേ തന്നെ പുറത്തായി. ഓസ്‌ട്രേലിയന്‍ ഗ്രാന്റ്പ്രീയില്‍ രണ്ടാം സ്ഥാനത്തായിരുന്നു ലിക്ലര്‍ക്ക് ഫിനിഷ് ചെയ്തത്.

ലോക ക്രിക്കറ്റിലെ 'ചീത്ത' കുട്ടികള്‍- പാകിസ്താന്‍ താരങ്ങള്‍ മുന്‍നിരയില്‍ലോക ക്രിക്കറ്റിലെ 'ചീത്ത' കുട്ടികള്‍- പാകിസ്താന്‍ താരങ്ങള്‍ മുന്‍നിരയില്‍

lewishamiltonstyriangrandprix

ഡ്രൈവര്‍മാരുടെ പോയിന്റ് പട്ടികയില്‍ 43 പോയിന്റോടെ ബോത്താസാണ് മുന്നിട്ട് നില്‍ക്കുന്നത്. 37 പോയിന്റുള്ള ഹാമില്‍ട്ടന്‍ രണ്ടാം സ്ഥാനത്താണ്. മക്ലാരന്റെ ലാന്‍ഡോ നോറിസ് (26), ഫെരാരിയുടെ ചാള്‍സ് ലിക്ലര്‍ക്ക് (18), റേസിങ് പോയിന്റിന്റെ സെര്‍ജിയോ പെരേസ് (16) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനത്തുള്ള മറ്റുള്ളവര്‍. ഒരു പോയിന്റ് മാത്രമുള്ള ഫെരാരിയുടെ ഒന്നാം നമ്പര്‍ ഡ്രൈവര്‍ വെറ്റല്‍ 15ാം സ്ഥാനത്താണ്. ടീം പട്ടികയിലും മെഴ്‌സിഡസിന്റെ കുതിപ്പാണ്. 80 പോയിന്റോടെയാണ് മെഴ്‌സിഡസ് തലപ്പത്ത് നില്‍ക്കുന്നത്.

മക്ലാരന്‍ (39), റെഡ്ബുള്‍ (27), റേസിങ് പോയിന്റ് (22), ഫെരാരി (19) എന്നിങ്ങനെയാണ് ആദ്യ അഞ്ച് സ്ഥാനത്തുള്ള മറ്റ് ടീമുകള്‍. വിജയത്തിന് ശേഷം കറുത്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരേ നടക്കുന്ന ക്യാംപെയ്‌ന് ഹാമില്‍ട്ടന്‍ ഐക്യദാര്‍ഡ്യം അറിയിച്ചു. ഹാട്രിക്ക് കിരീടം ഉള്‍പ്പെടെ ആറ് കിരീടം ഇതിനോടകം അലമാരയിലെത്തിച്ച ഹാമില്‍ട്ടന് ഇത്തവണ കൂടി കിരീടം നേടിയാല്‍ കൂടുതല്‍ കിരീടമെന്ന റെക്കോഡില്‍ മൈക്കില്‍ ഷുമാക്കറിന്റെ റെക്കോഡിനൊപ്പമെത്താന്‍ സാധിക്കും.

ഓസ്ട്രിയന്‍ ഗ്രാന്റ്പ്രീമിയില്‍ ബോത്താസ് കിരീടം ചൂടിയപ്പോള്‍ ഹാമില്‍ട്ടന് നാലാം സ്ഥാനമായിരുന്നു. രണ്ടാമതായി ഫെരാരിയുടെ യുവ ട്രൈവര്‍ ചാള്‍സ് ലിക്ലര്‍ക്ക് ഫിനിഷ് ചെയ്തപ്പോള്‍ മക്ലാരന്റെ ലോറിസ് മൂന്നാം സ്ഥാനത്തുമെത്തി. ഫെരാരിയുടെ ചാമ്പ്യന്‍ ഡ്രൈവര്‍ സെബാസ്റ്റ്യന്‍ വെറ്റലിന് 10ാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. റെഡ്ബുള്ളിന്റെ മാക്‌സ് വെസ്തപ്പാന്‍ 20താമതായാണ് ഫിനിഷ് ചെയ്തത്.

Story first published: Monday, July 13, 2020, 15:47 [IST]
Other articles published on Jul 13, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X