വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജര്‍മന്‍ ഗ്രാന്റ്പ്രിക്‌സില്‍ ഹാമില്‍റ്റണിന് കിരീടം... വിജയം അവിസ്മരണീയം... വീണ്ടും തലപ്പത്ത്

ഹോക്കന്‍ഹെയിം: ഫോര്‍മുലവണ്ണിന്റെ ജര്‍മന്‍ ഗ്രാന്റ്പ്രിക്‌സില്‍ മെഴ്‌സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവര്‍ ലൂയിസ് ഹാമില്‍റ്റണിന് കിരീടം. വാശിയേറിയ മല്‍സരത്തില്‍ മെഴ്‌സഡസിന്റെ തന്നെ ഫിന്‍ലാന്‍ഡ് ഡ്രൈവര്‍ വാള്‍ട്ടേറി ബോട്ടസിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഹാമില്‍റ്റണ്‍ ജേതാവായത്.

lewishamilton

ലോക ചാംപ്യന്‍പട്ടത്തില്‍ ഹാമില്‍റ്റണിന് ഭീഷണി ഉയര്‍ത്തുന്ന ഫെറാരിയുടെ ജര്‍മന്‍ ഡ്രൈവര്‍ സെബാസ്റ്റ്യന്‍ വെറ്റലിന് ജര്‍മന്‍ ഗ്രാന്‍ഡ്പ്രിക്‌സില്‍ മല്‍സരം പൂര്‍ത്തിയാക്കാനായില്ല. റേസിനിടെ കാര്‍ അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് 51 ലാപ്പ് മാത്രം പൂര്‍ത്തിയാക്കിയ വെറ്റല്‍ മല്‍സരത്തില്‍ നിന്ന് പിന്നീട് പിന്‍മാറുകയായിരുന്നു. ടൂര്‍ണമെന്റില്‍ പോള്‍ പൊസിഷനില്‍ ഒന്നാമതായിരുന്നു വെറ്റലിന്.

എന്നാല്‍, പോള്‍ പൊസിഷനില്‍ 14ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഹാമില്‍റ്റണ്‍ മാസ്മരിക തിരിച്ചുവരവിലൂടെ ഫൈനല്‍ റേസില്‍ ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു. 1.32.29.845 സെക്കന്‍ഡും കൊണ്ടാണ് താരം 67 ലാപ്പ് പൂര്‍ത്തിയാക്കിയത്. വിജയത്തോടെ ലോക ഡ്രൈവേര്‍സ് ചാംപ്യന്‍ഷിപ്പില്‍ ഹാമില്‍റ്റണ്‍ ഒന്നാംസ്ഥാനം തല്‍ക്കാലത്തേക്ക് ഭദ്രമാക്കി. 11 റേസുകള്‍ പൂര്‍ത്തിയായപ്പോള്‍ 188 പോയിന്റുമായാണ് ഹാമില്‍റ്റണ്‍ ഒന്നാംസ്ഥാനത്ത്. 171 പോയിന്റുമായി വെറ്റലാണ് തൊട്ടുപിന്നില്‍. ജര്‍മന്‍ ഗ്രാന്‍ഡ്പ്രിക്‌സില്‍ മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്ത ഫെറാരിയുടെ കിമി റൈക്കോണന്‍ 131 പോയിന്റുമായി ലോക റാങ്കിങില്‍ മൂന്നാം സ്ഥാനത്തുണ്ട്.

Story first published: Monday, July 23, 2018, 13:52 [IST]
Other articles published on Jul 23, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X