വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിങ് ഹാമില്‍റ്റണ്‍- ഏഴാം തവണയും ഫോര്‍മുല വണ്‍ ലോകചാംപ്യന്‍, ഷുമാക്കറുടെ റെക്കോര്‍ഡിനൊപ്പം

തുര്‍ക്കി ഗ്രാന്‍്പ്രീയില്‍ ജയിച്ചതോടെയാണ് ഹാമില്‍റ്റണ്‍ ലോക കിരീടമുറപ്പിച്ചത്

ഫോര്‍മുല വണ്‍ കാറോട്ട ചാംപ്യന്‍ഷിപ്പില്‍ ഇതിഹാസ താരം മൈക്കല്‍ ഷുമാക്കറുടെ ലോക റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് ബ്രിട്ടീഷ് താരം ലൂയിസ് ഹാമില്‍റ്റണ്‍. തുര്‍ക്കി ഗ്രാന്റ്പ്രീയില്‍ ജേതാവായതോടെയാണ് സീസണില്‍ മൂന്നു റേസുകള്‍ ബാക്കിനില്‍ക്കെ ഹാമില്‍റ്റണ്‍ ഏഴാം ലോക കിരീടമുറപ്പിച്ചത്. ഇതോടെ ജര്‍മന്‍ ഇതിഹാസം ഷുമാക്കറുടെ ഏഴു ലോക കിരീടങ്ങളെന്ന ഓള്‍ടൈം റെക്കോര്‍ഡിനൊപ്പം അദ്ദേഹമെത്തുകയും ചെയ്തു.

1

തുര്‍ക്കി ഗ്രാന്റ്പ്രീയില്‍ പോള്‍ പൊസിഷനായിരുന്നില്ല ഹാമില്‍റ്റണ്‍ മല്‍സരമാരംഭിച്ചത്. ആറാം സ്ഥാനത്തു നിന്നായിരുന്നു താരം റേസിന് തുടക്കമിട്ടത്. എന്നാല്‍ ഹാമില്‍റ്റണിനെ മറ്റൊരു ഗ്രാന്റ്പ്രി വിജയത്തില്‍ നിന്നും ലോക കിരീടത്തില്‍ നിന്നും തടയാന്‍ ആര്‍ക്കും സാധിച്ചില്ല. കരിയറിലെ 94ാമത്തെ ഗ്രാന്റ്പ്രി വിജയം കൂടിയാണ് തുര്‍ക്കിയിലെ ട്രാക്കില്‍ 35 കാരനായ ഹാമില്‍റ്റണ്‍ സ്വന്തമാക്കിയത്.

IPL: ഡല്‍ഹി ജഴ്‌സിയില്‍ അടുത്ത തവണ ഇവരെ കണ്ടേക്കില്ല- വെടിക്കെട്ട് താരവും കൂട്ടത്തില്‍IPL: ഡല്‍ഹി ജഴ്‌സിയില്‍ അടുത്ത തവണ ഇവരെ കണ്ടേക്കില്ല- വെടിക്കെട്ട് താരവും കൂട്ടത്തില്‍

എസ്ആര്‍എച്ചിന് ഇനിയെന്തൊക്കെ വേണം? സിഎസ്‌കെയെപ്പോലെ മെഗാ ലേലം നിര്‍ബന്ധമില്ല- ചോപ്രഎസ്ആര്‍എച്ചിന് ഇനിയെന്തൊക്കെ വേണം? സിഎസ്‌കെയെപ്പോലെ മെഗാ ലേലം നിര്‍ബന്ധമില്ല- ചോപ്ര

2008ലായിരുന്നു ഹാമില്‍റ്റണ്‍ കരിയറിലെ ആദ്യത്തെ ലോക കിരീടം കരസ്ഥമാക്കിയത്. എന്നാല്‍ ഷുമിയുടെ ലോക റെക്കോര്‍ഡിനൊപ്പമെത്താന്‍ ശേഷിയുള്ള അസാധാരണ താരമാണ് ഹാമില്‍റ്റണെന്നു അന്ന് ആരും കരുതിയിരുന്നില്ല. ഏഴാം ലോക കിരീടം മാത്രമല്ല അവിശ്വസനീയ കരിയറില്‍ പല വമ്പന്‍ റെക്കോര്‍ഡുകളും ബ്രിട്ടീഷ് താരം തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. കൂടുതല്‍ ഗ്രാന്റ്പ്രി വിജയങ്ങള്‍, കൂടുതല്‍ പോള്‍ പൊസിഷനുകള്‍, കൂടുതല്‍ പോഡിയം ഫിനിഷുകള്‍, തുടര്‍ച്ചയായി പോയിന്റ് ഫിനിഷുകള്‍ തുടങ്ങിയ റെക്കോര്‍ഡുകള്‍ ഹാമില്‍റ്റണിന് അവകാശപ്പെട്ടതാണ്.

2

ഈ സീസണില്‍ ടീമംഗം കൂടിയായ വാല്‍റ്റേറി ബൊട്ടാസില്‍ നിന്നു മാത്രമായിരുന്നു ഹാമില്‍റ്റണിനു വെല്ലുവിളിയുണ്ടായിരുന്നത്. എന്നാല്‍ തുര്‍ക്കിയിലെ ഇസ്താബുള്‍ ഗ്രാന്റ്പ്രീയില്‍ വിജയിയായതോടെ ബൊട്ടാസിനു മേല്‍ അഭേദ്യമായ ലീഡ് താരം സ്വന്തമാക്കിയത്. ബഹ്‌റൈന്‍, അബുദാബി ഗ്രാന്റ്പ്രീകള്‍ നടക്കാനിരിക്കെയാണ് ഹാമില്‍റ്റണ്‍ മറ്റൊരു ലോക കിരീടത്തില്‍ കൂടി തന്റെ പേര് എഴുതിച്ചേര്‍ത്തത്. തുര്‍ക്കി ഗ്രാന്റ്പ്രീയില്‍ ഹാമില്‍റ്റണിനു പിന്നില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത് റേസിങ് പോയിന്റ്‌സ് ടീമിന്റെ സെര്‍ജിയോ പെരസും ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലുമായിരുന്നു. ഹാമില്‍റ്റണിന്റെ മുഖ്യ എതിരാളിയായ ബൊട്ടാസ് 14ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

Story first published: Sunday, November 15, 2020, 20:03 [IST]
Other articles published on Nov 15, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X