വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

70ാം വാര്‍ഷിക ഗ്രാന്റ്പ്രീ; ഹാമില്‍ട്ടനെ മറികടന്ന് ബോത്താസ് പോള്‍ പൊസിഷനില്‍

ലണ്ടന്‍: ഫോര്‍മുല വണ്‍ കാറോട്ട പോരാട്ടത്തിന്റെ 70ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ഗ്രാന്റ്പ്രീയില്‍ മെഴ്‌സിഡസ് ചാമ്പ്യന്‍ ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടനെ പിന്തള്ളി സഹതാരം വല്‍ട്ടേരി ബോത്താസ് പോള്‍ പൊസിഷനില്‍. 1.26.738 സമയംകുറിച്ചാണ് ബോത്താസ് ഒന്നാമതായി ഫിനിഷ് ചെയ്തത്. രണ്ടാം സ്ഥാനത്ത് ഹാമില്‍ട്ടനെത്തിയപ്പോള്‍ (1.26.818) റെഡ്ബുള്‍ റേസിങ്ങിന്റെ അലക്‌സാണ്ടര്‍ അല്‍ബോന്‍ (1.27.153) മൂന്നാം സ്ഥാനത്തും റെഡ്ബുള്‍ റേസിങ്ങിന്റെ തന്നെ മാക്‌സ് വെസ്തപ്പാന്‍ (1.27.154) നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

ആല്‍ഫാ ടൗറിയുടെ പെറി ഗാസ്ലി,റേസിങ് പോയിന്റിന്റെ ലാന്‍സ് സ്‌ട്രോള്‍, മക്ലാരന്റെ ലാന്‍ഡോ നോറിസ്, റെനോള്‍ട്ടിന്റെ ഇസ്തിബാന്‍ ഒക്കോന്‍, റേസിങ് പോയിന്റിന്റെ നിക്കോ ഹള്‍ക്കന്‍ബര്‍ഗ്, ഫെരാരിയുടെ ചാള്‍സ് ലിക്ലര്‍ക്ക് എന്നിവരാണ് ആദ്യ 10ല്‍ ഉള്‍പ്പെട്ട മറ്റ് താരങ്ങള്‍. ഫെരാരിയുടെ സൂപ്പര്‍ ഡ്രൈവര്‍ സെബാസ്റ്റ്യന്‍ വെറ്റലിന് 14ാം സ്ഥാനത്തെത്താനെ സാധിച്ചുള്ളു.

valtteribottas

പതിവ് തെറ്റാതെ ഈ സീസണിലും ഗംഭീര പ്രകടനമാണ് മെഴ്‌സിഡസ് ട്രൈവര്‍മാര്‍ പുറത്തെടുക്കുന്നത്. ആദ്യ നാല് ഗ്രാന്റ്പ്രീ പൂര്‍ത്തിയായപ്പോള്‍ നാലിലും വിജയിച്ചത് മെഴ്‌സിഡസ് ട്രൈവര്‍മാരാണ്. ഓസ്ട്രിയന്‍ ഗ്രാന്റ്പ്രീയില്‍ പോള്‍ പൊസിഷന്‍ നേടിയ വല്‍ട്ടേരി ബോത്താസ് കിരീടവും ചൂടിയപ്പോള്‍ സ്‌റ്റൈറിയന്‍, ഹംഗേറിയന്‍, ബ്രിട്ടീഷ് ഗ്രാന്റ് പ്രീകളില്‍ പോള്‍ പൊസിഷനും കിരീടവും ഹാമില്‍ട്ടനും നേടി. 88 പോയിന്റുമായി ഡ്രൈവര്‍ സ്റ്റാന്റിങ്ങിലും ഹാമില്‍ട്ടന്‍ തലപ്പത്താണ്.

രണ്ടാം സ്ഥാനത്തുള്ള വല്‍ട്ടേരി ബോത്താസിന് 58 പോയിന്റാണുള്ളത്. മാക്‌സ് വെസ്തപ്പാന്‍ (52), ലാന്‍ഡോ നോറിസ് (36), ചാള്‍സ് ലിക്ലര്‍ക്ക് (33) എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റ് താരങ്ങള്‍. സെബ്യാസ്റ്റ്യന്‍ വെറ്റല്‍ (10) 12ാം സ്ഥാനത്താണ്. സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് വെറ്റല്‍ കാഴ്ചവെക്കുന്നത്. ഇത്തവണ കൂടി വിജയിച്ചാല്‍ കൂടുതല്‍ തവണ ഫോര്‍മുലവണ്‍ നേടുന്ന താരമെന്ന റെക്കോഡില്‍ മൈക്കില്‍ ഷുമാക്കറിനൊപ്പമെത്താന്‍ ഹാമില്‍ട്ടന് സാധിക്കും. നിലവില്‍ ആറ് കിരീടമാണ് ഹാമില്‍ട്ടനിന്റെ പേരിലുള്ളത്.

ടീം പോയിന്റിലും മെഴ്‌സിഡസ് മൂന്നിലാണ്. 146 പോയിന്റോടെയാണ് അവര്‍ തലപ്പത്ത് നില്‍ക്കുന്നത്. 78 പോയിന്റോടെ റെഡ്ബുള്‍ റേസിങ് ഹോണ്ട രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ മക്ലാരന്‍ റെനോല്‍ട്ട് (51), ഫെരാരി (43), റെനോള്‍ട്ട് (32) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. കോവിഡിനെത്തുടര്‍ന്ന് കര്‍ശന സുരക്ഷയൊരുക്കിയാണ് ടൂര്‍ണമെന്റ് നടക്കുന്നത്.

Story first published: Monday, August 10, 2020, 10:18 [IST]
Other articles published on Aug 10, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X