നുര്‍ സുല്‍ത്താന്‍ (കസാഖിസ്താന്‍): ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് 2020 ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടി. കസാഖിസ്താനില്‍ നടക്കുന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ അമേരിക്കയുടെ സാറ ഹില്‍ഡിബ്രാന്‍ഡിനെ കീഴടക്കിയാണ് വിനേഷ് അടുത്തവർഷത്തെ ഒളിമ്പിക്‌സിന് യോഗ്യത നേടിയത്. 53 കിലോ വിഭാഗത്തില്‍ 8-2 എന്ന ഏകപീക്ഷയമായ സ്‌കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ ജയം.
ഇന്ന് രണ്ടാം പാദം നടക്കുന്ന മത്സരത്തില്‍ ഗ്രീസിന്റെ മരിയ പ്രിവോലറാക്കിയെ പരാജയപ്പെടുത്തിയാല്‍ വിനേഷ് ഫോഗട്ട് വെങ്കല മെഡല്‍ കരസ്ഥമാക്കും. ഇതേസമയം, രണ്ടു തവണ ലോക ചാമ്പ്യന്‍ കിരീടം ചൂടിയിട്ടുണ്ട് മരിയ പ്രിവോലറാക്കി. ഇന്നലെ നടന്ന പ്രീക്വാര്‍ട്ടറില്‍ ജാപ്പനീസ് താരം മായു മുക്കെയ്ദയോട് കീഴടങ്ങിയാണ് വിനേഷിന്റെ കിരീട സാധ്യത അവസാനിച്ചത്. എന്നാല്‍ 'റിപ്പാഷേജ്' റൗണ്ടില്‍ താരം മെഡല്‍ മോഹം നിലനിര്‍ത്തി. ജയത്തോടെ 2020 ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി വിനേഷ് ഫോഗട്ട്.
സ്മിത്തോ കോലിയോ?; ആരാണ് കേമനെന്ന് ജോണ്ടി റോഡ്‌സ് പറയുന്നു, ആ സെഞ്ച്വറികള്‍ വൃത്തികെട്ടത്
നേരത്തെ റിപ്പാഷേജ് റൗണ്ടില്‍ ഉക്രൈനിയന്‍ താരം യൂലിസ ഖല്‍വാദിയെ ആദ്യ റൗണ്ടില്‍ത്തന്നെ വിനേഷ് ഫോഗട്ട് കീഴ്‌പ്പെടുത്തിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് കിരീടം നേടിയിട്ടുണ്ടെങ്കിലും ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെയും ഒരു മെഡല്‍ നേട്ടം അവകാശപ്പെടാന്‍ വിനേഷിനായിട്ടില്ല. ഇന്നു നടക്കുന്ന രണ്ടാം മത്സരത്തില്‍ ഈ കുറവ് താരം പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യം.
ഇന്നു നടന്ന മറ്റൊരു മത്സരത്തില്‍ 50 കിലോ വിഭാഗത്തില്‍ ഇന്ത്യന്‍ താരം സീമാ ബിസ്‌ല റഷ്യയുടെ എക്കാറിന പോള്‍ഷുക്കിനോട് പരാജയപ്പെട്ടു. ഇതോടെ അടുത്തവര്‍ഷത്തെ ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യതയും താരത്തിന് നഷ്ടമായി. 3-11 എന്ന സ്‌കോറിനാണ് സീമയുടെ തോല്‍വി. 57 കിലോ, 76 കിലോ വിഭാഗത്തില്‍ വെങ്കല മെഡലിനായി പോരാടിയ സരിത മോര്‍, കിരണ്‍ ബിഷ്‌നോയി എന്നിവരും തോല്‍വിയേറ്റുവാങ്ങി.