ടോക്കിയോ: ഒളിംപിക്സ് വേദിയിലെ ട്രാക്ക് ഇനങ്ങളിൽ ഇന്ത്യയുടെ മെഡൽ ദാരിദ്ര്യത്തിന് ഇനിയും അവസാനമാകുന്നില്ല. വി.കെ വിസ്മയ, ഹിമ ദാസ്, ജിസ്ന തുടങ്ങി ഒരുപിടി മികച്ച താരങ്ങളില്ലാതെയാണ് ഇന്ത്യൻ അത്ലറ്റിക്സ് ടീം ടോക്കിയോയിലെത്തിയത്. എന്നാൽ സ്പ്രിന്റനങ്ങളിൽ ദ്യൂതി ചന്ദ് ഇന്ത്യൻ പ്രതീക്ഷയായിരുന്നു. മെഡൽ നേട്ടത്തിലെത്താനായില്ലെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാൻ പോലും താരത്തിനായില്ല. ഇന്ന് നടന്ന 200 മീറ്ററിൽ ഹീറ്റ്സിൽ അവസാന സ്ഥാനക്കാരിയായാണ് ദ്യൂതി ഓട്ടം പൂർത്തിയാക്കിയത്. നേരത്തെ 100 മീറ്ററിലും ഇന്ത്യൻ താരത്തിന് കാര്യമായ പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല.
100 മീറ്റർ ഹീറ്റ്സ് മത്സരം ദ്യൂതി പൂർത്തിയാക്കിയത് 11.54 സെക്കൻഡിലാണെങ്കിൽ 200 മീറ്ററിലെ സമയം 23.85 സെക്കൻഡിലാണ്. 11.17 സെക്കൻഡാണ് 100 മീറ്ററിൽ താരത്തിന്റെ വ്യക്തഗത മികച്ച സമയം. രണ്ട് മാസം മുൻപാണ് ഈ സമയം അവർ കുറിച്ചത്. 2018 ഏഷ്യൻ ഗെയിംസിൽ വെള്ളി നേടി കുറിച്ച 23 സെക്കൻഡാണ് 200 മീറ്ററിലെ അവരുടെ മികച്ച സമയം. ലോകവേദികളിൽ ഇന്ത്യൻ അത്ലറ്റ്സ് ഇത്തരത്തിൽ പരാജയം ഏറ്റുവാങ്ങുന്നതിന് പരിഹാരം കാണാൻ ഇതുവരെ സാധിച്ചട്ടില്ല. ദ്യൂതിക്ക് പിഴച്ചതെവിടെയാകുമെന്ന് നോക്കാം.
ഇന്ത്യ സംഭാവന ചെയ്ത മികച്ച സ്പ്രിന്റർമാരിൽ ഒരാളാണ് ദ്യൂതി എന്ന കാര്യത്തിൽ സംശയമുണ്ടാകില്ല. എന്നിരുന്നാലും, ഈ ടാഗിന് വളരെയധികം പ്രചോദനവുമുണ്ട്. ഒളിമ്പിക്സ് പോലുള്ള ഒരു ലോകോത്തര വേദികളിൽ പോകുമ്പോഴെല്ലം അവളുടെ മേൽ അനാവശ്യമായ സമ്മർദ്ദം ഉണ്ടാകാറുണ്ട്. ഈ ടൂർണമെന്റുകളിൽ അവൾ മികച്ച ഫലങ്ങൾ സൃഷ്ടിക്കുന്ന വിധത്തിൽ അവൾ വ്യവസ്ഥ ചെയ്താൽ നന്നായിരിക്കും. അവർക്ക് മുൻപിൽ അനാവശ്യ സമ്മർദ്ദം ചെലുത്തുന്നതിനുപകരം, സാധ്യതകളുടെ വ്യാപ്തി മനസിലാക്കുന്നത് ഉപകാരപ്പെടും.
മത്സരത്തിനിടയിലുണ്ടാകുന്ന അനാവശ്യ ആകുലതയും ദ്യൂതിയുടെ പ്രകടനത്തെ ബാധിക്കും. ഓരോ സ്പ്രിന്റിലും മികച്ച തുടക്കമെടുക്കാൻ ദ്യൂതിക്ക് സാധിക്കാറുണ്ട്. ഓട്ടം പകുതിയെത്തുമ്പോഴും മറ്റ് താരങ്ങൾക്ക് വെല്ലുവിളി സൃഷ്ടിക്കാൻ ദ്യൂതിക്ക് സാധിക്കാറുണ്ട്. എന്നാൽ ഏതെങ്കിലുമൊരു സഹതാരം തന്റെയൊപ്പമെത്തുന്നു എന്ന് കണ്ടാൽ ദ്യൂതി പരിഭ്രാന്തയാകാൻ തുടങ്ങും. അവളുടെ സാങ്കേതികത മറക്കുകയും അത് അമിതമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നതായി തോന്നുന്നു.