വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒളിംപിക്‌സ്: ഗുസ്തി നീക്കിയത് ഇന്ത്യക്ക് തിരിച്ചടി

By Leena Thomas

ദില്ലി: ഒളിമ്പിക്‌സ് മത്സര ഇനത്തില്‍ നിന്ന് ഗുസ്തിയെ ഒഴിവാക്കിയ തീരുമാനം പുനപരിശോധിക്കണമെന്ന് കേന്ദ്രകായിക മന്ത്രാലയം. 2020 മുതല്‍ ഒളിമ്പിക്‌സില്‍ ഗുസ്തി ഒഴിവാക്കാന്‍ ഒളിബിക് കമ്മിറ്റി കഴിഞ്ഞ ദിവസം തീരുമാനമെടുത്തതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര കായിക മന്ത്രാലയം ഇത് ആവശ്യപ്പെടുന്നത്.

ഗുസ്തിക്ക് ജനപ്രീതിയുള്ള മറ്റ് രാജ്യങ്ങളുമായി ചേര്‍ന്നാകും ഇന്ത്യ ഗുസ്തി ഒളിബിക് ഇനമായി നിലനിര്‍ത്താന്‍ ആവശ്യപ്പെടുക. ഈ തീരുമാനം ഇന്ത്യയ്ക്ക് വന്‍ തിരിച്ചടിയാവും. ഗുസ്തിയില്‍ പങ്കെടുക്കുന്ന മറ്റ് രാജ്യങ്ങളുമായി ചേര്‍ന്ന് പൊരുതാന്‍ ഇന്ത്യ മുന്‍കൈ എടുക്കുന്നതിന്റെ കാരണം ഇതാണ്.

Susheel Kumar

ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷയും മെഡല്‍ സാധ്യതയുള്ള മത്സരയിനമാണ് ഗുസ്തി. ഒളിമ്പിക്‌സില്‍ വ്യക്തിഗത ഇനത്തില്‍ ഇന്ത്യ ഏറ്റവും അധികം മെഡല്‍ നേടിയിട്ടുള്ളത് ഗുസ്തിയിലാണ്. കെ.ഡി. യാദവാണ് ആദ്യമായി ഇന്ത്യക്ക് വേണ്ടി ഗുസ്തിയില്‍ മെഡല്‍ നേടിയത്. 2012 ഒളിമ്പക്‌സിലെ ഗുസ്തിയില്‍ സുശീല്‍കുമാര്‍ വെള്ളിയും യോഗേശ്വര്‍ ദത്ത് വെങ്കലവും നേടിത്തന്നിരുന്നു. കഴിഞ്ഞ ബെയ്ജിങ് ഒളിമ്പിക്‌സിലും സുശീല്‍കുമാര്‍ വെങ്കലം നേടിയിരുന്നു. ഗുസ്തി ഒളിംപിക്സില്‍ നിന്ന് മാറ്റിയാല്‍ ഇന്ത്യയ്ക്ക് സ്വര്‍ണം നേടാനാവുന്ന ഒന്നോ രണ്ടോ ഇനങ്ങളില്‍ ഒന്നായിരിയ്ക്കും ഇല്ലാതാവുക. ഇത് ഇന്ത്യയുടെ ഭാവി ഒളിംപിക്സ് സ്വപ്നത്തിന് തന്നെ ഭീഷണിയാണ്.

അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയുടെ എക്‌സിക്യുട്ടീവ് ബോര്‍ഡാണ് ഗുസ്തിയെ ഒളിബിക്‌സില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചത്. ഈ തീരുമാനം ഇന്ത്യയിലെ അനേകായിരം ഗുസ്തി താരങ്ങളെ നിരാശരാക്കുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം സെപ്റ്റംബറില്‍ നടക്കുന്ന ഐ.ഒ.സിയുടെ യോഗത്തിലുണ്ടാവും.

ഗുസ്തി ഒഴിവാക്കപ്പെട്ടതോടെ ഒഴിവുവന്ന ഒരിനം ഏതെന്ന് മേയില്‍ ചേരുന്ന ഐഒസി നിര്‍വാഹകസമിതി തീരുമാനിക്കും. ഇത് സംബന്ധിച്ച അന്തിമ വോട്ടെടുപ്പ് സെപ്തംബറില്‍ ഐഒസി പൊതുസഭയില്‍ നടക്കും. ഈ വോട്ടെടുപ്പില്‍ ഭൂരിപക്ഷം കിട്ടിയാല്‍ മാത്രമേ ഒളിമ്പിക്‌സില്‍ തിരിച്ചുവരാന്‍ ഗുസ്തിക്കു കഴിയൂ. 2005 ല്‍ ബെയ്‌സ്‌ബോള്‍, സോഫ്റ്റ്‌ബോള്‍ മത്സര ഇനങ്ങളാണ് അവസാനമായി ഒളിമ്പിക്‌സില്‍ മത്സര ഇനങ്ങളില്‍ നിന്ന് ഒഴിവാക്കിയവ.

1896 മുതല്‍ ഒളിമ്പിക് ഇനമായ ഗിസ്തി ഒഴിവാക്കുന്നതില്‍ ന്യായമില്ലെന്ന് കായിക മന്ത്രാലയം ചൂണ്ടിക്കാട്ടി. റഷ്യ, ഇറാന്‍, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളിലും ഗുസ്തി ജനപ്രിയ ഇനമാണ്. ഈ രാജ്യങ്ങളുമായി ചേര്‍ന്നാകും ഗുസ്തി ഒളിബിക് ഇനമായി നിലനിര്‍ത്താന്‍ ആവശ്യപ്പെടുന്നത് എ്ന്ന് മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.

Story first published: Thursday, February 14, 2013, 16:14 [IST]
Other articles published on Feb 14, 2013
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X