വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിംഹമടയില്‍ കാനഡ തകര്‍ന്നടിഞ്ഞു

By Ajith Babu
Jayawardene
ഹംബന്‍ടോട്ട: ഇന്ത്യയ്‌ക്കൊപ്പം കിരീട സാധ്യതകള്‍ പ്രവചിയ്ക്കപ്പെടുന്ന ശ്രീലങ്കയ്ക്ക് ലോകകപ്പില്‍ തകര്‍പ്പന്‍ തുടക്കം. ലങ്കയുടെ ബാറ്റിങ് പരിശീലനമായി മാറിയ മത്സരത്തില്‍ 210 റണ്‍സിനാണ് കാനഡ തോല്‍വി വഴങ്ങിയത്. ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക 50 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 332 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ കാനഡ 36.5 ഓവറില്‍ 122 റണ്‍സിന് എല്ലാവരും പുറത്തായി.

മഹേല ജയവര്‍ധനയുടെ(100) ഉജ്വല സെഞ്ചുറിയും ക്യാപ്റ്റന്‍ സംഗക്കാരയുടെ 92 റണ്‍സുമാണ് ലങ്കന്‍ ഇന്നിങ്‌സിന്റെ ഹൈലൈറ്റ്. ഓപ്പണര്‍ ദില്‍ഷന്‍ 50 റണ്‍സ് നേടി. എന്നാല്‍ ഇവരുടെ പുറത്താകലിനുശേഷം മധ്യനിരയെ തകര്‍ക്കാന്‍ കനേഡിയന്‍ ബൗളര്‍മാര്‍ക്കായത് ലങ്കന്‍ ആരാധകരെ ആശങ്കയിലാഴത്തി.

കാനഡയ്ക്ക് വേണ്ടി ബൈഡ്‌വാന്‍ രണ്ട് വിക്കറ്റ് നേടി. 81 പന്തില്‍ ഒമ്പതു ബൗണ്ടറിയും ം ഒരു സിക്‌സുമടക്കമാണ് ജയവര്‍ധനെ സെഞ്ചുറി നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ കാനഡയ്ക്ക് തുടക്കംമുതല്‍ തകര്‍ച്ചയായിരുന്നു. എന്നാല്‍ മത്സരം 36 ഓവര്‍ വരെ നീട്ടിക്കൊണ്ടു പോകാന്‍ അവര്‍ക്ക് സാധിച്ചു.

37 റണ്‍സെടുത്ത റിസ്‌വാന്‍ ചീമയാണ് ടോപ് സ്‌കോറര്‍. ലങ്കയ്ക്കുവേണ്ടി കുലശേഖരയും പെരേരയും മൂന്നുവിക്കറ്റ് വീതം വീഴ്ത്തി. ലങ്കന്‍ ബാറ്റിങ് നിരയിലെ പാളിച്ചകളും ബൗളിങിന്റെ ദൗര്‍ബല്യങ്ങളും പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞതില്‍ കാനഡക്കാര്‍ക്ക് സമാധാനിയ്ക്കാം.

Story first published: Saturday, May 19, 2012, 17:04 [IST]
Other articles published on May 19, 2012
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X