21കാരനായ അബെഷോറെ റെക്കോഡ് പ്രകടനമാണ് കാഴ്ചവെച്ചത്. നാട്ടുകാരനായ സെഫിര്‍ കെമലിനെ 25 സെക്കന്റ് പിറകിലാക്കിയായാണ് ഒന്നാമതെത്തിയത്. 2008ലെ ഹെയ്‌ലെ ഗെബ്രസെലാസിയുടെ റെക്കോഡ് 30 സെക്കന്റ് മെച്ചപ്പെടുത്താന്‍ അരങ്ങേറ്റ മത്സരത്തില്‍ അബെഷോറയ്ക്ക് സാധിച്ചു.
രണ്ടു മണിക്കൂര്‍ 19 മിനിറ്റ് 31 സെക്കന്റ് കൊണ്ട് ഫിനിഷ് ചെയ്ത മെദെസ്സ കെനിയില്‍ നിന്നുള്ള ലൂസി കബൂവിനെ മൂന്ന് സെക്കന്റ് പിന്നിലാക്കി കിരീടം നിലനിര്‍ത്തി.