വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫ്രഞ്ച് ഓപ്പണ്‍ കേര്‍ട്ടണ്

By Staff

പാരീസ്: ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ പുരുഷവിഭാഗം കിരീടം അഞ്ചാം സീഡ് ബ്രസീലിന്റെ ഗസ്റാവോ കേര്‍ട്ടണ്. ഭൂരിഭാഗം സമയവും വിരസമായ ഫൈനലില്‍ സ്വീഡന്റെ മാഗ്നസ് നോര്‍മനെ 6-2, 6-3, 2-6, 7-6 എന്ന സ്കോറുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കേര്‍ട്ടണ്‍ രണ്ടാം തവണ ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടത്.

ആദ്യമായി ഒരു ഗ്രാന്റ് സ്ലാം ഫൈനല്‍ കളിക്കുന്ന നോര്‍മന്‍ അതിന്റെ എല്ലാ സമ്മര്‍ദ്ദങ്ങളും പ്രകടമാക്കി. അതിനാല്‍ത്തന്നെ ആദ്യരണ്ടു സെറ്റുകള്‍ നേടാന്‍ കേര്‍ട്ടന് നോര്‍മനില്‍ നിന്ന് വലിയ എതിര്‍പ്പൊന്നും നേരിടേണ്ടി വന്നില്ല. ഇരുസെറ്റിലും ഈരണ്ടു തവണ നോര്‍മന്റെ സെര്‍വുകള്‍ ഭേദിച്ച കേര്‍ട്ടന്‍ വളരെ പെട്ടെന്നു തന്നെ കിരീടത്തോടടുത്തു.

എന്നാല്‍ മൂന്നും നാലും സെറ്റുകളില്‍ നോര്‍മന്‍ ശക്തിയായി തിരിച്ചടിച്ചു. മൂന്നാം സെറ്റില്‍ 4-4 എന്ന നിലയില്‍ തുല്യതയിലായിരുന്ന സമയത്ത് കേര്‍ട്ടന്റെ സെര്‍വ് ഭേദിച്ച് 6-4-ന് ആ സെറ്റ് നേടിയ ശേഷം നാലാം സെറ്റിലും മികച്ച പോരാട്ടമാണ് നോര്‍മന്‍ പുറത്തെടുത്തത്. ഇരുവരും സെര്‍വുകള്‍ നിലനിര്‍ത്തിപ്പോയപ്പോള്‍ സ്കോര്‍ 6-6-ലെത്തി.

പിന്നീട് മത്സരം ടൈബ്രേക്കറിലേക്ക് നീങ്ങിയതോടെയാണ് നാടകീയമായ നിമിഷങ്ങള്‍ അരങ്ങേറിയത്. 10 തവണ മാച്ച് പോയിന്റിനായി റഫറി ഫ്രാങ്കോയിസ് പാറിയോവിനോട് തര്‍ക്കിച്ച കേര്‍ട്ടന് 11-ാമത്തെ തവണയാണ് കിരീടം സ്വന്തമാക്കാനായത്.

ഇപ്പോള്‍ ലോക മൂന്നാം നമ്പറായ കേര്‍ട്ടന്‍ 1997-ലും ഫ്രഞ്ച് ഓപ്പണ്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപ്പണിലും വിംബിള്‍ഡണിലും യു.എസ്. ഓപ്പണിലും ക്വാര്‍ട്ടര്‍ ഫൈനലിസ്റായിരുന്നു.

Story first published: Monday, June 12, 2000, 5:30 [IST]
Other articles published on Jun 12, 2000
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X