വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യ വിജയത്തിലേക്ക്

By Staff

പാള്‍(ദക്ഷിണാഫ്രിക്ക): ബൗളര്‍മാരുടെ മികവില്‍ ഇന്ത്യ ഹോളണ്ടിനെതിരെ വിജയത്തിലേക്ക്. നേരത്തെ വെറും 204 റണ്‍സിന് പുറത്തായ ഇന്ത്യ ബോളണ്ട് പാര്‍ക്ക് ഗ്രൗണ്ടില്‍ ദുര്‍ബലരായ ഹോളണ്ടിനെതിരെ തകര്‍ന്നടിയുമോ എന്ന് കരുതിയതാണ്. അപ്പോഴാണ് ഇന്ത്യയുടെ ബൗളര്‍മാര്‍ രക്ഷകരായെത്തിയത്.

പേസ് ബൗളര്‍മാരായ ശ്രീനാഥും സഹീര്‍ഖാനും സ്പിന്നര്‍മാരായ കുംബ്ലെയും ഹര്‍ഭജനും ഒരു പോലെ തിളങ്ങിയപ്പോള്‍ ഹോളണ്ടിന്റെ ബാറ്റ്സ്മാന്‍മാര്‍ ഒന്നിനു പിറകെ ഒന്നായി പൂജ്യന്മാരായി മടങ്ങി.

ഏഴ് വിക്കറ്റിന് 54 എന്ന നിലയിലാണ് ഇപ്പോള്‍ ഹോളണ്ടിന്റെ നില. ഹോളണ്ട് നിരയില്‍ അല്പമെങ്കിലും ചെറുത്ത് നിന്നത് വാന്‍ ബുംഗെ മാത്രമാണ്. ആദ്യ ഓവറില്‍ തന്നെ ക്ലോപ്പന്‍ ബര്‍ഗിന്റെ വിക്കറ്റെടുത്തുകൊണ്ട് ശ്രീനാഥാണ് ഹോളണ്ടിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ശ്രീനാഥിന്റെ നാലാമത്തെ പന്തില്‍ സ്ലിപ്പില്‍ വീരേന്ദ്ര സെവാഗ് മനോഹരമായ ക്യാച്ചെടുത്തു.

പിന്നീട് ശ്രീനാഥും സഹീര്‍ഖാനും ഹോളണ്ടിനെ റണ്‍സ് കൊടുക്കാതെ ശ്രദ്ധിച്ചു. ശ്രീനാഥ് രണ്ട് വിക്കറ്റും സഹീര്‍ഖാന്‍ ഒരു വിക്കറ്റും നേടി. പലപ്പോഴും വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ രാഹുല്‍ ദ്രാവിഡ് വരുത്തിയ പിഴവുകളാണ് ഹോളണ്ടിന് റണ്‍സ് നേടിക്കൊടുത്തത്.

പേസ് ബൗളര്‍മാരുടെ ഊഴം കഴിഞ്ഞ് സ്പിന്‍ ബൗളര്‍മാര്‍ എത്തിയപ്പോള്‍ ഹോളണ്ട് ശരിക്കും വിയര്‍ത്തു. ഹര്‍ഭജന്റെയും അനില്‍ കുംബ്ലെയുടെയും സ്പിന്നിനുമുന്നില്‍ എങ്ങിനെ ബാറ്റ് വീശണമെന്നുപോലും ഹോളണ്ട് ബാറ്റ്സ്മാന്‍മാര്‍ക്ക് അറിയില്ലായിരുന്നു.

കുംബ്ലെ മൂന്ന് വിക്കറ്റും ഹര്‍ഭജന്‍ ഒരു വിക്കറ്റും നേടി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ വെറും 204 റണ്‍സിനാണ് ഹോളണ്ട് ചുരുട്ടിക്കെട്ടിയത്. ഹോളണ്ടിനെതിരെ ജയിച്ചാല്‍ പോരാ, വന്‍ മാര്‍ജിന് ജയിക്കണമെന്ന ഇന്ത്യയുടെ മോഹം എന്തായാലും പാഴായി. ഹോളണ്ടിനെതിരെ എങ്ങിനെയെങ്കിലും വിജയം നേടുക എന്നത് മാത്രമേ ഇനി ഇന്ത്യയ്ക്ക് പ്രതീക്ഷിക്കാനുള്ളൂ. ഇന്ത്യയിലെ കൊട്ടിഘോഷിക്കപ്പെട്ട ബാറ്റ്സ്മാന്‍മാര്‍ എല്ലാവരും ഹോളണ്ടിന്റെ ബൗളര്‍മാര്‍ക്ക് മുന്നില്‍ പതറി. താരതമ്യേന മെച്ചപ്പെട്ട നിലയില്‍ ബാറ്റ് ചെയ്തത് സച്ചിനും ദിനേശ് മോംഗിയയും യുവരാജ് സിംഗും മാത്രം.

പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ട് സച്ചിനും ഗാംഗുലിയുമാണ് ഓപ്പണ്‍ ചെയ്തത്. വെറും എട്ട് റണ്‍സെടുത്ത ഗാംഗുലി ലെഫെബ്രെയുടെ പന്തില്‍ പുറത്തായി. പിന്നീട് വന്ന സെവാഗിന് ആറ് റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. സച്ചിന്‍ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് മടങ്ങിയത്. പിന്നീട് വന്നവരെല്ലാം അതിവേഗം തകര്‍ന്നടിഞ്ഞു. യുവരാജ് സിംഗും (37), ദിനേഷ് മോംഗിയ (42)യും ചെറുത്ത് നില്പിന് ശ്രമിച്ചു.

വെറും 48.5 ഓവറില്‍ ഇന്ത്യയുടെ ഇന്നിംഗ്സ് അവസാനിച്ചു.

പകരം ബാറ്റിംഗ് ആരംഭിച്ച ഹോളണ്ടിന്റെ ഒരു വിക്കറ്റ് ആദ്യ ഓവറില്‍ നഷ്ടമായി. ശ്രീനാഥിന്റെ പന്തില്‍ വീരേന്ദ്രസെവാഗ് സ്ലിപ്പില്‍ നേടിയ ക്യാച്ചിലാണ് ഹോളണ്ടിന്റെ ആദ്യ വിക്കറ്റ് വീണത്.

Story first published: Wednesday, December 7, 2011, 13:55 [IST]
Other articles published on Dec 7, 2011
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X