വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാതുവെപ്പ്: കിഷന്‍കുമാറിനും കല്‍റക്കും ജാമ്യം

By Staff

ദില്ലി: ക്രിക്കറ്റിലെ വാതുവെപ്പും ഒത്തുകളിയുമായി ബന്ധപ്പെട്ട് അറസ്റു ചെയ്ത ചലച്ചിത്രതാരം കിഷന്‍ കുമാറിനും രാജേഷ് കല്‍റയ്ക്കും ദില്ലി ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഇവര്‍ക്കെതിരെ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാത്തതിനാലാണിത്.

നേരത്തെ കോഴവിവാദത്തില്‍ ഉള്‍പ്പെട്ടതിന് ദില്ലി പോലീസിന് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാതിരുന്നതിനാല്‍ കല്‍റക്ക് ഒരു ദില്ലി കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഫെറാ ലംഘനത്തിന്റെ പേരില്‍ അദ്ദേഹം വീണ്ടും കസ്റഡിയില്‍ തുടരുകയായിരുന്നു.

അന്വേഷണസംഘത്തിന് 60 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനും കുറ്റപത്രം സമര്‍പ്പിക്കാനും കഴിയാതിരിക്കുകയാണെങ്കില്‍ ആരോപണവിധേയന് ജാമ്യം നല്‍കണമെന്ന് വകുപ്പനുസരിച്ചാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്. ക്രൈംബ്രാഞ്ചും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഫയല്‍ ചെയ്ത രണ്ടു കേസുകളാണ് കിഷന്‍ കുമാറിനെതിരെയുണ്ടായിരുന്നത്. ആദ്യത്തേതില്‍ രണ്ടും ലക്ഷം രൂപയുടെയും രണ്ടാമത്തേതില്‍ അഞ്ചുലക്ഷം രൂപയുടെയും സ്വന്തം ബോണ്ടിലാണ് കുമാറിന് ജാമ്യം ലഭിച്ചിരിക്കുന്നത്. രണ്ടു കേസിലും അത്ര തന്നെ രൂപയുടെ ഉറപ്പും നല്കേണ്ടതുണ്ട്.

ദില്ലി വിട്ടുപോകരുതെന്ന് കുമാറിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഫെറാ ലംഘനത്തിന്റ പേരില്‍ അറസ്റു ചെയ്ത കിഷന്‍ കുമാറിനെ ഹൃദയസംബന്ധിയായ രോഗം കാരണം അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ അദ്ദേഹത്തെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്‍ഡ് ചെയ്ത മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ഏപ്രില്‍ 29-ന് കുമാറിനെ തന്റെ മുന്നില്‍ കൊണ്ടുവരാനും ഉത്തരവിട്ടു. പിന്നീട് ഓള്‍ ഇന്ത്യ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്നെത്തിയ ഒരു സംഘം ഡോക്ടര്‍മാര്‍ പരിശോധിച്ചതിനുശേഷം അദ്ദേഹത്തെ തീഹാര്‍ ജയിലിലേക്കു മാറ്റുകയായിരുന്നു.

Story first published: Friday, June 9, 2000, 5:30 [IST]
Other articles published on Jun 9, 2000
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X