വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: ലോക റെക്കോര്‍ഡിലേക്കു നീന്തിക്കയറി അമേരിക്ക, നേട്ടം 4-100 മെഡ്‌ലേ റിലേയില്‍

കെയ്‌ലബ് ഡ്രെസലുള്‍പ്പെട്ട ടീമാണ് ജയിച്ചത്

1

നീന്തല്‍ക്കുളത്തില്‍ തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിച്ചുകൊണ്ട് ടോക്കിയോ ഒളിംപിക്‌സില്‍ അമേരിക്കയ്ക്കു വീണ്ടുമൊരു സ്വര്‍ണം. നീന്തലിലെ അവസാനത്തെ ഇനം കൂടിയായ പുരുഷന്‍മാരുടെ 4-100 മെഡ്‌ലേ റിലേയില്‍ ലോക റെക്കോര്‍ഡ് കുറിച്ചാണ് അമേരിക്കന്‍ ടീം ജേതാക്കളായത്. ഇതിഹാസ താരം മൈക്കല്‍ ഫെല്‍പ്‌സിന്റെ പിന്‍ഗാമിയായി വിശേഷിപ്പിക്കപ്പെടുന്ന കെയ്‌ലബ് ഡ്രെസലുള്‍പ്പെട്ട സംഘത്തിനാണ് സ്വര്‍ണം. ഈ ഗെയിംസിലെ അഞ്ചാമത്തെ സ്വര്‍ണം കൂടിയാണ് ഇതോടെ താരം കഴുത്തിലണിഞ്ഞത്.

മല്‍സരത്തില്‍ 3.26.78 സെക്കന്റില്‍ ഫിനിഷ് ചെയ്തായിരുന്നു അമേരിക്കന്‍ ടീം തങ്ങളുടെ തന്നെ ലോക റെക്കോര്‍ഡ് തിരുത്തിയത്. 2009ല്‍ കുറിച്ച 2.27.28 സെക്കന്റെന്നതായിരുന്നു മുമ്പത്തെ റെക്കോര്‍ഡ്. ഇതു 50 സെക്കന്റുകളുടെ വ്യത്യാസത്തില്‍ അവര്‍ പഴങ്കഥയാക്കുകയായിരുന്നു. അമേരിക്കയേക്കാള്‍ 73 സെക്കന്റ് പിറകിലായി ബ്രിട്ടന്‍ വെള്ളി നേടിയപ്പോള്‍ ഇറ്റലിക്കാണ് വെങ്കലം.

ചിലര്‍ അവസരം തുലച്ചപ്പോള്‍ മുതലാക്കിയവര്‍; ലോകകപ്പിനുള്ള ടീമില്‍ ഈ മൂന്ന് പേരുണ്ടായേക്കാം!

ഇംഗ്ലണ്ടില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ദുസ്വപ്‌നങ്ങളുടെ തുടക്കം; മുന്നറിയിപ്പുമായി ഓസീസ് ഇതിഹാസം

റയാന്‍ മര്‍ഫിയിലൂടെയാണ് അമേരിക്ക മെഡ്‌ലേ റിലേ തുടങ്ങിയത്. ബാക്ക്‌സ്‌ട്രോക്കിലായിന്നു താരം മല്‍സരിച്ചത്. തൊട്ടടുത്ത ബ്രെസ്റ്റ്‌സ്‌ട്രോക്കില്‍ മൈക്കല്‍ ആന്‍ഡ്രൂവാണ് നീന്തിയത്. ഇതു പൂര്‍ത്തിയാവുമ്പോള്‍ ബ്രിട്ടന്‍ ഒന്നാമതും അമേരിക്ക രണ്ടാമതുമായിരുന്നു. എന്നാല്‍ മൂന്നാമത്തേതില്‍ ഡ്രെസല്‍ ഇറങ്ങിയതോടെ അമേരിക്ക മുന്നിലേക്കു കയറി. അവസാനമായി ഫ്രീസ്റ്റൈല്‍ ലെഗില്‍ സാത്ത് ഏപ്പിള്‍ അമേരിക്കയുടെ വിജയം പൂര്‍ത്തിയാക്കുകയും ചെയ്തു.

ഈ വിജയം വളരെ സ്‌പെഷ്യലാണെന്നു മല്‍സരശേഷം അമേരിക്കന്‍ താരം മര്‍ഫി പ്രതികരിച്ചു. 14 മാസത്തോളം ഞങ്ങള്‍ ഐസൊലേഷനിലായിരുന്നു. ശരിയായ കാര്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്, ഞങ്ങള്‍ പരസ്പരം വിശ്വസിക്കുകയും ചെയ്തുവെന്നും മര്‍ഫി കൂട്ടിച്ചേര്‍ത്തു.

ഒളിംപിക്‌സില്‍ പുരുഷന്‍മാരുടെ മെഡ്‌ലേ റിലേയില്‍ അമേരിക്കന്‍ ടീം ഇതുവരെ പരാജയപ്പെട്ടിട്ടില്ല. ഈ റെക്കോര്‍ഡ് ടോക്കിയോയിലും അവര്‍ കാത്തുസൂക്ഷിച്ചു. 1980ലെ മോസ്‌കോ ഗെയിംസില്‍ നിന്നും മുഴുവന്‍ ടീമും പിന്‍മാറിയപ്പോള്‍ മാത്രമായിരുന്നു അമേരിക്കയ്ക്കു ഈയിനത്തില്‍ സ്വര്‍ണം നേടാനാവാതെ പോയത്.

ഈ ഗെയിംസില്‍ നീന്തല്‍ മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഏറ്റവുമധികം മെഡലുകള്‍ സ്വന്തമാക്കിയത് അമേരിക്കയാണ്. 30 മെഡലുകളാണ് അവര്‍ക്കു നീന്തല്‍ക്കുളത്തില്‍ നിന്നും കിട്ടിയത്. ഇവയില്‍ 11 എണ്ണം സ്വര്‍ണമായിരുന്നു. ഓസ്‌ട്രേലിയയാണ് രണ്ടാംസ്ഥാനത്തെത്തിയത്. ഓസീസിന് ഒമ്പതു സ്വര്‍ണമടക്കം ആകെ 20 മെഡലുകള്‍ ലഭിച്ചു.

Story first published: Thursday, August 26, 2021, 11:55 [IST]
Other articles published on Aug 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X