ടോക്കിയോ ഒളിംപിക്സിൽ ഇടിക്കൂട്ടിൽ ഇന്ത്യയുടെ അഭിമാനമായ താരമാണ് 23കാരി ലവ്‌ലീന ബോർഗൊഹെയ്ൻ. അരങ്ങേറ്റ ഒളിംപിക്സിൽ തന്നെ ഇന്ത്യയ്ക്ക് മെഡൽ സമ്മാനിച്ച ലവ്ലീന മേരി കോം ഉൾപ്പടെയുള്ള ഇതിഹാസ താരങ്ങളുടെ ക്ലബിലിടം പിടിച്ചതോടെ താരത്തിലുള്ള പ്രതീക്ഷകളും വർധിച്ചിരിക്കുകയാണ്. ടോക്കിയോയിലെ വെങ്കല മെഡൽ നേട്ടം തുടക്കം മാത്രമാണെന്നാണ് ലവ്‌ലീനയും വിശ്വസിക്കുന്നത്. 2024ൽ പാരീസിൽ നടക്കുന്ന ഒളിംപിക്സിനായി പ്രത്യേകം പരിശീലനം നടത്തുമെന്നും വാർത്ത ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ലവ്‌ലീന വ്യക്തമാക്കി.
IND vs ENG: റിഷഭ് പന്ത് 'മുട്ടികളിക്കണ്ട', ആക്രമണോത്സുകതയാണ് ഇന്ത്യക്ക് നല്ലത്, മൂന്ന് കാരണങ്ങള്‍
ഇപ്പോൾ എവിടെയാണോ അവിടെ എത്താൻ അവൾ സഹിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചും ഒറ്റരാത്രിയിലെ വിജയം എങ്ങനെ ജീവിതത്തെ തന്നെ മാറ്റി മറിച്ചുവെന്നും ലവ്‌ലീന മനസ് തുറന്നു. തന്റെ സാധാരണ ജീവിതം പോലും ഇപ്പോൾ സംഭവ ബഹുലമായതായി ലവ്‌ലീന പറഞ്ഞു. അസമിലെ ഗോലാഘട്ട് ജില്ലയിലെ ബാരോ മുഖിയ എന്ന ഗ്രാമത്തിൽ നിന്നുമാണ് ഒളിംപിക്സ് പോഡിയത്തിലേക്ക് ലവ്ലീന നടന്ന് കയറിയത്. ഇതിന് മുൻപ് ബോക്സിങ് ഇതിഹാസം മേരി കോമും വിജേന്ദർ സിങ്ങും മാത്രമാണ് ഇടിക്കൂട്ടിൽ നിന്ന് ഇന്ത്യയ്ക്ക് ഒളിംപിക് മെഡൽ സമ്മാനിച്ചിട്ടുള്ളൂ.
IND vs ENG: സമനിലയില്‍ നിരാശ, എങ്കിലും ഇന്ത്യക്ക് ആശ്വസിക്കാന്‍ അഞ്ച് കാര്യങ്ങള്‍
ലക്ഷ്യത്തിലെത്തിയ ശേഷം മാത്രമേ തന്റെ ത്യാഗങ്ങളെ സഹിക്കൂവെന്ന് ലവ്‌ലീന നിശ്ചയിച്ചിരുന്നു. ആ ലക്ഷ്യത്തിലേക്ക് എത്തിയ സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ലെന്ന് ലവ്‌ലീന കൂട്ടിച്ചേർത്തു. "കഴിഞ്ഞ എട്ട് വർഷമായി എന്റെ വീട്ടിൽ നിന്ന് മാറി നിൽക്കുക, എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. അവിടുത്തെ പ്രശ്നങ്ങൾ പുറത്ത് നിന്ന് കാണാൻ മാത്രം സാധിക്കുക. അത് തന്നെയാണ് ഏറ്റവും വലിയ ത്യാഗം. വ്യക്തിപരമായി, എന്നെപ്പോലുള്ള ചെറുപ്പക്കാർക്ക് ഉണ്ടായിരിക്കേണ്ട ചില ആഗ്രഹങ്ങൾ ഞാൻ ത്യജിച്ചു. ഉദാഹരണത്തിന് എന്റെ പ്രായത്തിലുള്ള പലരും കഴിക്കുന്ന (ഫാസ്റ്റ് ഫുഡ്) ഭക്ഷണം കഴിക്കാതിരിക്കുന്നതിനാൽ, ഗെയിമിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ പരിശീലനത്തിൽ നിന്ന് അവധി എടുക്കുന്നില്ല. എട്ട് വർഷമായി ഇത് തുടർന്നു," ലവ്ലീന പറഞ്ഞു.
"വർഷങ്ങളോളം, എന്റെ ഉള്ളിൽ നിരവധി വികാരങ്ങൾ ഉണ്ടായിരുന്നു, ഞാൻ അവയെ ആന്തരികമാക്കിയിരുന്നു. പക്ഷേ, ഈ ഒളിമ്പിക്സിൽ, ഓരോ തവണയും ഞാൻ റിങ്ങിൽ ചവിട്ടുമ്പോഴും ഏത് പഞ്ച് ഇറങ്ങുമ്പോഴും എനിക്ക് രാജ്യത്ത് നിന്ന് ലഭിക്കുന്ന പിന്തുണ മനസ്സിലായപ്പോൾ, ആ നിലവിളി ആ പിന്തുണയ്ക്കും വികാരത്തിനും ഇടയാക്കി, "അവർ വിശദീകരിച്ചു.
IND vs ENG: 'അവസരങ്ങള്‍ ലഭിക്കാത്തത് നിരാശയുണ്ടാക്കി, പക്ഷെ ഇപ്പോള്‍ വളരെ ഹാപ്പി'- കെ എല്‍ രാഹുല്‍
ക്വാർട്ടർ ഫൈനലിൽ മുൻ ലോക ചാമ്പ്യൻ നിയൻ-ചിൻ ചെന്നിനെ പരാജയപ്പെടുത്തിയാണ് ബോർഗോഹെയ്ൻ സെമി ഫൈനലിലെത്തിയത്. എന്നാൽ സെമിയിൽ ലവ്ലീന പരാജയപ്പെടുകയായിരുന്നു. എന്നാൽ 64-69 കിലോ ഗ്രാം വിഭാഗത്തിൽ തുർക്കിയുടെ ബുസ്നാസ് സുർമാലെനിയോട് പരാജയപ്പെട്ട ലവ്‌ലീനയ്ക്ക് വെങ്കലംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മൂന്ന് റൗണ്ട് നീണ്ടുനിന്ന മത്സരത്തിന്റെ സമ്പൂർണ ആധിപത്യം തുർക്കിഷ് താരത്തിനായിരുന്നു. എന്നാൽ ലോക ഒന്നാം നമ്പർ ബുസ്നാസ് സുർമാലെനിയ്ക്ക് പലപ്പോഴും വെല്ലുവിളിയാകാനും ഇന്ത്യൻ താരത്തിന് സാധിച്ചു. അതുകൊണ്ട് തന്നെ അത്ര അനായസവും അല്ലായിരുന്നു തുർക്കിഷ് താരത്തിന്റെ വിജയം. മികച്ച പ്രകടനത്തിലും ലവ്‌ലീനയ്ക്ക് തിരിച്ചടിയായത് ഈ ഘടകങ്ങളാണ്.