ടോക്കിയോ: ഒളിംപിക്സ് ജിംനാസ്റ്റിക്സില്‍ ഇന്ത്യയുടെ ഏക സാന്നിധ്യമായിരുന്ന വനിതാ താരം പ്രണതി നായക് ഓള് എറൗണ്ട് ഫൈനല്‍ കാണാതെ പുറത്തായി. ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സില്‍ മല്‍സരിച്ച പ്രണതിക്കു സബ്ഡിവിഷന് വണ്ണില്‍ 12ാംസ്ഥാനത്തു ഫിനിഷ് ചെയ്യാനേ കഴിഞ്ഞുള്ളൂ. നാലു കാറ്റഗറികളിലായി ഇന്ത്യന്‍ താരത്തിനു ആകെ ലഭിച്ച സ്കോര്‍ 42.565 ആയിരുന്നു. ഇറ്റലിയുടെ ആലിസ് ഡി അമാറ്റോയാണ് 54.199 സ്കോറുമായി യോഗ്യതാറൗണ്ടില്‍ ഒന്നാംസ്ഥാനത്തെത്തിയത്. ആതിഥേയ താരം മായ് മുറാക്കമി രണ്ടാമതുമെത്തി.
IND vs SL t20: കൂടുതല്‍ റണ്‍സ്, വിക്കറ്റ്, നേര്‍ക്കുനേര്‍ കണക്ക്, അറിഞ്ഞിരിക്കേണ്ട റെക്കോർഡുകൾ
IND vs SL: 'വീരേന്ദര്‍ സെവാഗ് മുതല്‍ ധവാന്‍വരെ', ടി20യിലെ ഇന്ത്യയുടെ ക്യാപ്റ്റന്മാരെ പരിചയപ്പെടാം
ഫ്ളോര്‍ എക്സസൈസില്‍ പ്രണതിയുടെ സ്കോര്‍ 10.633 ആയിരുന്നു. വോള്‍ട്ടില്‍ താരം 13.466 സ്കോറും സ്വന്തമാക്കി. തുടര്‍ന്ന് അണ് ഈവന്‍ ബാര്‍സ്, ബാലന്‍സ് ബീം എന്നിവയില്‍ യഥാക്രമം 9.033, 9.433 എന്നിങ്ങനെ സ്കോറുകറുകളും പ്രണതി നേടുകയായിരുന്നു.
More to follow...