വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക വേദിയില്‍ രണ്ടു സ്വര്‍ണം നേടി ചരിത്രമെഴുതി ഇന്ത്യയുടെ കായിക താരങ്ങള്‍

ജിഫു: ജപ്പാനിലെ ജിഫുവില്‍ നടന്നുവരുന്ന ഏഷ്യന്‍ യൂത്ത് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം. പുരുഷന്മാരുടെ 800 മീറ്റര്‍ ഓട്ടത്തില്‍ അനു കുമാര്‍ ആണ് ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണം നേടിയത്. നേരത്തെ ഹാര്‍മര്‍ ത്രോയില്‍ ആഷിഷ് ജഘാറും, 400 മീറ്റര്‍ ാേട്ടത്തില്‍ ജിസ്‌ന മാത്യുവും ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയിരുന്നു.

athlete

മധ്യദൂര ഓട്ടത്തിലെ ഇന്ത്യന്‍ പ്രതീക്ഷയായ അനു 1.54.11 സെക്കന്റില്‍ ഓടിയെത്തിയാണ് സ്വര്‍ണം നേടിയത്. ഇറാന്റെ അബ്ദുള്‍റഹീം ദൊര്‍സദി വെള്ളിയും ജപ്പാന്റെ ഫുക്കി ടോറി വെങ്കലവും നേടി. ഉത്തരാഖണ്ഡ് സ്വദേശിയായ അനു നേരത്തെ ഫ്രാന്‍സില്‍ നടന്ന ലോക സ്‌കൂള്‍ മീറ്റില്‍ വെള്ളി നേടിയിരുന്നു.

റായ്പൂര്‍ കോളേജിലാണ് അത്‌ലറ്റിക് പരിശീലനം. ഖേലോ ഇന്ത്യയുടെ ആദ്യ സീസണില്‍ 800, 1,500 മീറ്ററില്‍ സ്വര്‍ണം നേടി അനു താരമായി മാറിയിരുന്നു. ജപ്പാനില്‍ നടക്കുന്ന മീറ്റിന്റെ മൂന്നാംദിനം ഇന്ത്യ ഒരു വെങ്കലംകൂടി കരസ്ഥമാക്കി. പുരുഷന്മാരുടെ 4x400 മീറ്റര്‍ റിലേയില്‍ ഗുര്‍വീന്ദര്‍ സിങ്, നിഥിന്‍, ആകാശ് ബാലകുമാര്‍, പ്രജ്വല്‍ എന്നിവരടങ്ങിയ ടീമാണ് മെഡല്‍ നേടിയത്.

അതിനിടെ, അമേരിക്കയില്‍ നടക്കുന്ന എന്‍സിഎഎ മീറ്റില്‍ ഇന്ത്യയുടെ തേജസ്വിന്‍ ശങ്കര്‍ ഹൈജംപിന്‍ സ്വര്‍ണം നേടി. 2.24 മീറ്റര്‍ ചാടിയാണ് പത്തൊമ്പതുകാരന്‍ ചരിത്രത്തില്‍ ഇടം നേടിയത്. എന്‍സിഎഎ മീറ്റില്‍ സ്വര്‍ണം നേടുന്ന മൂന്നാമത്ത ഇന്ത്യക്കാരനാണ് തേജസ്വിന്‍. 1969 മുതല്‍ 19971വരെ അഞ്ചുതവണ സ്വര്‍ണം നേടിയ മൊഹീന്ദര്‍ ഗില്‍, 2012ല്‍ ഡിസ്‌കസ് ത്രോയില്‍ സ്വര്‍ണം നേടിയ വികാസ് ഗൗഡ എന്നിവരാണ് മറ്റുള്ളവര്‍. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കായി മത്സരിച്ചിരുന്നു തേജസ്വിന്‍ ശങ്കര്‍.

Story first published: Sunday, June 10, 2018, 8:26 [IST]
Other articles published on Jun 10, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X