For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തമിഴ് തലൈവാസ് ടീമിൽ ഭിന്നത രൂക്ഷം? സൂചന നൽകി പരിശീലകൻ സഞ്ജീവ് ബാലിയാൻ, വിവാദം

പ്രോ കബഡി ലീഗ് മത്സരത്തിൽ ബംഗാൾ വാരിയേഴ്‌സും തമിഴ് തലൈവാസും തമ്മിൽ നടന്ന ആവേശകരമായ പോരാട്ടം നാടകീയമായി അവസാനിച്ചെങ്കിലും വാർത്തകളിൽ നിറഞ്ഞത് മറ്റൊരു സംഭവമാണ്. ഈ മത്സരത്തിൽ വാരിയേഴ്‌സ് 44-43 എന്ന സ്കോറിന് തലൈവാസിനെ അട്ടിമറിച്ച് പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കിയപ്പോൾ തമിഴ് തലൈവാസ് പരിശീലകൻ സഞ്ജീവ് ബാലിയാൻ നടത്തിയ പ്രസ്‌താവനകളാണ് വിവാദത്തിന് തിരികൊളുത്തിയത്.

ടീമിനുള്ളിൽ കാര്യമായ അസ്വാരസ്യങ്ങൾ ഉണ്ടെന്ന അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ് ഈ സംഭവം ഇപ്പോൾ. മത്സരത്തിലെ തോൽവിക്ക് പിന്നാലെ പരിശീലകൻ സഞ്ജീവ് ബാലിയാൻ ടീം മാനേജ്‌മെന്റിനെതിരെ രൂക്ഷമായ വിമർശനം ഉയർത്തിയിരുന്നു. എങ്കിലും മത്സരം എല്ലാം കൊണ്ടും കാണികളെ ത്രസിപ്പിക്കുന്ന ഒന്നായിരുന്നു.

tamilthalaivaspkl

മത്സര ശേഷമാണ് തമിഴ് തലൈവാസിന്റെ പരിശീലകൻ സഞ്ജീവ് ബാലിയാൻ ടീം മാനേജ്‌മെന്റിനെതിരെ തുറന്നടിച്ചത്. ടീം തീരുമാനങ്ങളിൽ തനിക്ക് കാര്യമായ നിയന്ത്രണമില്ലെന്ന് അദ്ദേഹം ആരോപിച്ചു. 'ഒരു അനലിസ്‌റ്റാണ് ടീമിനെ തീരുമാനിക്കുന്നത്, അദ്ദേഹത്തിന് എപ്പോൾ വേണമെങ്കിലും ടീമിൽ മാറ്റങ്ങൾ വരുത്താം. ഫിറ്റ്നസ് ഇല്ലാത്ത കളിക്കാർ കളിക്കുമ്പോൾ ഫിറ്റ്നസ് ഉള്ളവർ പുറത്തിരിക്കുന്നു. പരിശീലകൻ എന്ന പേര് മാത്രമേ എനിക്കുള്ളൂ. ഈ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ എനിക്ക് അധികാരമില്ല' ബാലിയാൻ പറഞ്ഞു.

സ്‌റ്റാർ റെയ്‌ഡർ അർജുൻ ദേശ്വാളും പരിശീലകന്റെ ആശങ്കകൾ ഏറ്റുപറഞ്ഞു. ടീമിന്റെ പ്രകടനത്തെയും മനോവീര്യത്തെയും ആഭ്യന്തര തീരുമാനങ്ങൾ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഈ പ്രസ്‌താവനകൾ തമിഴ് തലൈവാസ് ടീമിനുള്ളിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്ന അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട് എന്നതാണ് പ്രധാന കാര്യം. സീസൺ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആരാധകരെ സംബന്ധിച്ച് ഇത് ഒരു ആശങ്ക തന്നെയാണ്.

അതേസമയം, ബംഗാൾ ക്യാപ്റ്റൻ വിശ്വാസ് എസ് 19 പോയിന്റുകൾ നേടി ടീമിന് നിർണായക വിജയം സമ്മാനിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു. ഹിമാൻഷു നർവാൾ 9 പോയിന്റുകൾ നേടി മികച്ച പിന്തുണ നൽകിയതോടെ അവർക്ക് ജയം എളുപ്പമായി. അവസാന നിമിഷങ്ങളിൽ എട്ട് പോയിന്റിന്റെ ലീഡ് മറികടന്ന് വിജയം നേടാൻ ഈ താരങ്ങളുടെ പ്രകടനം വാരിയേഴ്‌സിനെ സഹായിച്ചു.

തലൈവാസിന് വേണ്ടി അർജുൻ ദേശ്വാൾ മികച്ച പ്രകടനം തുടർന്നു. 20 പോയിന്റുകൾ നേടിയ അർജുൻ ഈ സീസണിൽ 200 റെയ്‌ഡ്‌ പോയിന്റ് എന്ന നാഴികക്കല്ലും പിന്നിട്ടു. മൊയ്ൻ ഷഫാഖി 8 പോയിന്റ് നേടി പിന്തുണച്ചെങ്കിലും ബംഗാളിന്റെ അവസാന നിമിഷത്തിലെ മുന്നേറ്റം തടയാൻ അവർക്ക് കഴിഞ്ഞില്ല എന്നതാണ് തോൽവിക്ക് കാരണമായത്.

മത്സരത്തിന്റെ തുടക്കത്തിൽ തലൈവാസ് മികച്ച മുന്നേറ്റം നടത്തി. ആദ്യ ക്വാർട്ടറിൽ തന്നെ എതിരാളികളെ ഓൾ ഔട്ട് ആക്കി 16-8 എന്ന ലീഡ് നേടി. അർജുന്റെ നാല് പോയിന്റ് സൂപ്പർ റെയ്‌ഡും നിതേഷ് കുമാറിന്റെ പ്രതിരോധത്തിലെ മികവും അവർക്ക് മികച്ച തുടക്കം നൽകി. എന്നാൽ, അങ്കിത്, സന്ദീപ് സൈനി, ഫൂൽ ചന്ദ്ര എന്നിവരുടെ നേതൃത്വത്തിലുള്ള ബംഗാളിന്റെ പ്രതിരോധനിര ശക്തമായി തിരിച്ചെത്തി. ആദ്യ പകുതി അവസാനിച്ചപ്പോൾ സ്കോർ 22-16 എന്ന നിലയിലായിരുന്നു.

രണ്ടാം പകുതിയിൽ വാരിയേഴ്‌സ് ആവേശകരമായ തിരിച്ചുവരവ് നടത്തി. വിശ്വാസ് തന്റെ സൂപ്പർ 10 പൂർത്തിയാക്കി, ഹിമാൻഷുവിന്റെ മൾട്ടി-പോയിന്റ് റെയ്‌ഡുകൾ കളിഗതി മാറ്റിമറിച്ചു. ഹിമാൻഷുവിന്റെ നേതൃത്വത്തിൽ നടന്ന അവസാന ഓൾ ഔട്ട് ബംഗാളിന് രണ്ട് പോയിന്റ് ലീഡ് നേടിക്കൊടുത്തു. കളി അവസാനിക്കുന്നതുവരെ ഈ ലീഡ് നിലനിർത്താൻ അവർക്ക് സാധിച്ചു എന്നതാണ് പ്രധാന കാര്യം.

Story first published: Thursday, October 23, 2025, 13:40 [IST]
Other articles published on Oct 23, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+