For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

PKL 2025: കളിനിയമങ്ങളിലെ മാറ്റം കബഡി ലീഗിനെ ആവേശത്തിലാക്കുന്നു: റിഷാങ്ക് ദേവഡിഗ

By Jithin TP

പ്രോ കബഡി ലീഗ് സീസണ്‍ 12 ന്റെ 10-ാം ദിനത്തില്‍ ബംഗാള്‍ വാരിയേഴ്സിനെതിരെ തെലുങ്ക് ടൈറ്റന്‍സിന് തകര്‍പ്പന്‍ വിജയവും ജയ്പൂര്‍ പിങ്ക് പാന്തേഴ്സിനെതിരെ ദബാംഗ് ഡല്‍ഹി കെസിക്ക് ഒരു പോയിന്റിന്റെ ആവേശകരമായ വിജയവും ലഭിച്ചു. ഈ മത്സരഫലത്തോടെ ഈ സീസണില്‍ ഡല്‍ഹിയുടെ അപരാജിത കുതിപ്പ് തുടരുകയാണ്.

അതേസമയം ഈ സീസണില്‍ കാണുന്ന മത്സരങ്ങളിലെ ആവേശത്തിന്റെ കാരണം ഫോര്‍മാറ്റിലെ മാറ്റങ്ങള്‍ ആണ് എന്ന് റിഷാങ്ക് ദേവഡിഗ പറഞ്ഞു. 'ടൈ-ബ്രേക്കര്‍ നിയമം നിലവില്‍ വന്നതിനുശേഷം, ടീമുകള്‍ എന്ത് വില കൊടുത്തും മത്സരം ജയിക്കണമെന്ന് കരുതുന്നു. അതുകൊണ്ടാണ് അവസാനം വരെ നമ്മള്‍ ഇത്രയധികം നാടകീയതകള്‍ കണ്ടത്. ടീമുകള്‍ക്കിടയില്‍ ജയസാധ്യത പലതവണ മാറി,' അദ്ദേഹം പറഞ്ഞു.

pkl

ജയ്പൂര്‍ പിങ്ക് പാന്തേഴ്സിന്റെ നിതിന്‍ കുമാര്‍ ഒരു ഘട്ടത്തില്‍ ഒരു തെറ്റ് ചെയ്തു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'അദ്ദേഹം കോര്‍ട്ടില്‍ തന്നെ തുടരേണ്ടതായിരുന്നു, പക്ഷേ പ്രതിരോധത്തില്‍ നിന്ന് അദ്ദേഹം സമ്മര്‍ദ്ദത്തിലായിരുന്നു. പ്രത്യേകിച്ച് കണങ്കാല്‍ ഹോള്‍ഡുകള്‍ പ്രയോഗിക്കുന്നതില്‍ അറിയപ്പെടുന്ന ഫസല്‍ അത്രച്ചാലി (ദബാംഗ് ഡല്‍ഹി കെ.സി.) പോലുള്ള ഒരു കളിക്കാരന്‍ പ്രതിരോധത്തിലായിരിക്കുമ്പോള്‍,' റിഷാങ്ക് പറഞ്ഞു.

എന്നാല്‍ ആ തെറ്റിന് നിതിനെ പൂര്‍ണ്ണമായും കുറ്റപ്പെടുത്താന്‍ കഴിയില്ല എന്നും ആര്‍ക്കും ആ സമ്മര്‍ദ്ദം അനുഭവപ്പെടും എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആഷു മാലിക്കിനെ വാനോളം പുകഴ്ത്താനും അദ്ദേഹം മറന്നില്ല. 'ആഷു മാലിക് അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. തുടക്കം മുതല്‍ തന്നെ അദ്ദേഹം ആധിപത്യം പുലര്‍ത്തി. എന്നാല്‍ അദ്ദേഹത്തിന്റെ ടീമിന് അദ്ദേഹത്തെ വേണ്ടത്ര പിന്തുണയ്ക്കാന്‍ കഴിഞ്ഞില്ല, പ്രത്യേകിച്ച് പ്രതിരോധത്തില്‍' അദ്ദേഹം പറഞ്ഞു.

സുര്‍ജിത് സിംഗ്, ഫസല്‍ അത്രച്ചാലി, സൗരഭ് നന്ദല്‍ എന്നിവരില്‍ നിന്ന് ശക്തമായ പിന്തുണ അദ്ദേഹം പ്രതീക്ഷിച്ചിരുന്നു എന്നും എന്നാല്‍ അവര്‍ മികച്ച പ്രകടനം കാഴ്ചവച്ചില്ല എന്നും റിഷാങ്ക് ചൂണ്ടിക്കാട്ടി. പക്ഷേ ആഷു സ്ഥിരതയോടെ കളിച്ചു. അദ്ദേഹത്തിന്റെ സഹായത്താല്‍ ദബാംഗ് ഡല്‍ഹി തിരിച്ചുവരുമെന്ന് എപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു. അദ്ദേഹം 27 തവണ റെയ്ഡ് ചെയ്തു, 20 റെയ്ഡ് പോയിന്റുകളും 1 ടാക്കിള്‍ പോയിന്റും നേടി.

ജയ്പൂര്‍ പിങ്ക് പാന്തേഴ്സ് ഒരു യോജിച്ച യൂണിറ്റായിട്ടാണ് കളിച്ചത്. നിതിന്‍ മികച്ച പ്രകടനം കാഴ്ചവച്ചു, സാഹില്‍ സത്പാലും മികച്ച പ്രകടനം കാഴ്ചവച്ചു. പ്രതിരോധം മികച്ച പിന്തുണ നല്‍കി. അതൊരു യഥാര്‍ത്ഥ ടീം വര്‍ക്കാണ്. നിതിന്റെ പിഴവ് കാരണം ജയ്പൂര്‍ തോറ്റു എന്ന് പറയാനാവില്ല. ആ നിമിഷം, നിതിന്‍ കാത്തിരുന്നെങ്കില്‍, 20 സെക്കന്‍ഡ് ബാക്കിയുണ്ടായിരുന്നതിനാല്‍ അദ്ദേഹത്തിന് മറ്റൊരു റെയ്ഡിന് ശ്രമിക്കാമായിരുന്നു, അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം ബംഗാള്‍ വാരിയേഴ്സ് ടീം ദേവാങ്ക് ദലാലിനെ വളരെയധികം ആശ്രയിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഒരു കളിക്കാരനെ മാത്രം അമിതമായി ആശ്രയിക്കുന്നത് പ്രശ്നങ്ങള്‍ക്ക് കാരണമാകും. പരിശീലകരും ഇത് മനസില്‍ സൂക്ഷിക്കണം. കോര്‍ട്ടില്‍ ദേവാങ്ക് മാത്രമല്ല; ഏഴ് കളിക്കാരുണ്ട്. ടൈംഔട്ടുകളില്‍ മറ്റ് കളിക്കാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ ആവശ്യമാണ്, അതിനാല്‍ അവര്‍ക്ക് എങ്ങനെ സംഭാവന നല്‍കണമെന്ന് അവര്‍ക്കറിയാം.

ടൈംഔട്ടുകളില്‍, നിങ്ങള്‍ ദേവാങ്കിനെ മാത്രം എങ്ങനെ റെയ്ഡ് ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചാല്‍, പ്രതിരോധക്കാര്‍ക്ക് അദ്ദേഹത്തിന്റെ നീക്കങ്ങള്‍ മുന്‍കൂട്ടി കണ്ട് ഒരു മുന്‍തൂക്കം ലഭിക്കും. മറ്റ് കളിക്കാര്‍ക്കും നിര്‍ദ്ദേശവും പ്രോത്സാഹനവും ആവശ്യമാണ്. കബഡി ഒരു ടീം സ്പോര്‍ട്സാണ്, ബംഗാള്‍ വാരിയേഴ്സിന് ഒരു ടീം എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ല, അത് അവരുടെ തോല്‍വിയിലേക്ക് നയിച്ചു, അേേദ്ദഹം പറഞ്ഞു.

Story first published: Monday, September 8, 2025, 18:46 [IST]
Other articles published on Sep 8, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+