വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: ഹോക്കിയില്‍ ഇന്ത്യ ഹാപ്പി, ജപ്പാനെയും തകര്‍ത്തു- ഇനി ക്വാര്‍ട്ടര്‍ പോരാട്ടം

ജപ്പാനെതിരേ 5-3നാണ് ഇന്ത്യയുടെ വിജയം

1

ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്ഥാനമുറപ്പിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ പുരുഷ ടീം ജയത്തോടെ പൂള്‍ ഘട്ട മല്‍സരങ്ങള്‍ അവസാനിപ്പിച്ചു. ഗോള്‍മഴ കണ്ട പൂള്‍ എയിലെ അവസാന റൗണ്ട് മല്‍സരത്തില്‍ ആതിഥേയരാന ജപ്പാനെ ഇന്ത്യ 5-3നു പരാജയപ്പെടുത്തുകയായിരുന്നു. ഹര്‍ഡമന്‍പ്രീത് സിങ്, ഗുര്‍ജന്ത് സിങ്, ഷംസേര്‍ സിങ്, നിലാകാന്ത് ശര്‍മ, വരുണ്‍ കുമാര്‍ എന്നിവരാണ് ഇന്ത്യയുടെ സ്‌കോറര്‍മാര്‍. ജപ്പാന്റെ ഗോള്‍ തിരിച്ചടിച്ചത് കെന്റ തനാക്ക, കോത്ത വതാനെബെ, മുറാത്ത എന്നിവരായിരുന്നു. ഈ വിജയത്തോടെ പൂള്‍ എയില്‍ ഇന്ത്യ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്തു.

ന്യൂസിലാന്‍ഡിനെ 3-2നു തോല്‍പ്പിച്ചായിരുന്നു ഹോക്കിയില്‍ ഇന്ത്യയുടെ തുടക്കം. തൊട്ടടുത്ത കളിയില്‍ ഓസ്‌ട്രേലിയയോടു 1-7നു നാണംകെട്ടെങ്കിലും ഇന്ത്യ തളര്‍ന്നില്ല. സ്‌പെയിനിനെ 3-0നും അര്‍ജന്റീനയെ 3-1നും തകര്‍ത്ത് ഇന്ത്യ ക്വാര്‍ട്ടര്‍ ഉറപ്പിക്കുകയായിരുന്നു.

തുടക്കം മുതല്‍ ഇന്ത്യയായിരുന്നു മല്‍സരത്തില്‍ മികച്ചുനിന്നത്. അഗ്രസീവ് ശൈലി സ്വീകരിച്ച ഇന്ത്യ എതിരാളികളെ പ്രതിരോധത്തിലാക്കുകയും ചെയ്തു. അധികം വൈകാതെ തന്നെ ഇന്ത്യ കളിയില്‍ മുന്നിലെത്തി. മല്‍സരത്തിലെ ആദ്യത്തെ പെനല്‍റ്റി കോര്‍ണര്‍ തന്നെ 17ാം മിനിറ്റില്‍ ഇന്ത്യ ഗോളാക്കി മാറ്റുകയായിരുന്നു. ഹര്‍മന്‍പ്രീത് സിങായിരുന്നു സ്‌കോറര്‍. 1-0ന്റെ ലീഡുമായി ഇന്ത്യ ആദ്യ ക്വാര്‍ട്ടര്‍ അവസാനിപ്പിക്കുകയും ചെയ്തു.

രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യ ലീഡുയര്‍ത്തി. സിമ്രന്‍ജീത്ത് സിങിന്റെ ഷോട്ട് രക്ഷപ്പെടുത്തിയപ്പോള്‍ ഗുര്‍ജന്ത് ഇതു ഗോളാക്കി മാറ്റുകയായിരുന്നു. 17ാം മിനിറ്റിലായിരുന്നു ഈ ഗോള്‍. പിന്നാലെ രണ്ടു മിനിറ്റിനകം ജപ്പാന്‍ ഗോള്‍ മടക്കി. സമനില ഗോളിനായി ജപ്പാന്‍ കഠിനാധ്വാനം നടത്തിയെങ്കിലുെ ഇന്ത്യ വിട്ടുകൊടുത്തില്ല. ഇതിനിടെ ലീഡ് ഇനിയുമുയര്‍ത്താനുള്ള നീക്കങ്ങള്‍ ഇന്ത്യ നടത്തുകയും ചെയ്തു. 2-1ന്റെ ലീഡുമായാണ് ഇന്ത്യ രണ്ടാം ക്വാര്‍ട്ടര്‍ അവസാനിപ്പിച്ചത്.

മൂന്നാം ക്വാര്‍ട്ടര്‍ കൂടുതല്‍ ആവേശകരമായിരുന്നു. 33ാം മിനിറ്റില്‍ കോത്ത വതാനെബെയിലൂടെ ഇന്ത്യയെ ഞെട്ടിച്ച് ജപ്പാന്‍ സമനില കൈക്കലാക്കി. എന്നാല്‍ ഇന്ത്യ തൊട്ടടുത്ത മിനിറ്റില്‍ ലീഡ് തിരിച്ചുപിടിച്ചു. ഷംസേര്‍ സിങായിരുന്നു മൂന്നാമത്തെ ഗോള്‍ സ്‌കോര്‍ ചെയ്തത്. മികച്ചൊരു ഫീല്‍ഡ് ഗോളായിരുന്നു താരത്തിന്റേത്. നാലാം ക്വാര്‍ട്ടറില്‍ 51ാം മിനിറ്റില്‍ ഇന്ത്യയുടെ വിജയമുറപ്പാക്കിക്കൊണ്ട് നിലാകാന്ത് ശര്‍മ നാലാം ഗോളും നേടിയപ്പോള്‍ ആറു മിനിറ്റിനകം വരുണ്‍ കുമാര്‍ ഗോള്‍പട്ടിക പൂര്‍ത്തിയാക്കുകയും ചെയ്തു.

Story first published: Friday, July 30, 2021, 16:42 [IST]
Other articles published on Jul 30, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X