വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹോക്കി ലോകകപ്പ്; ചൈനയെ ഗോള്‍മഴയില്‍ മുക്കി ഓസ്‌ട്രേലിയ ക്വാര്‍ട്ടറില്‍, അയര്‍ലന്‍ഡ് പുറത്ത്

ഭുവനേശ്വര്‍: ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്നുകൊണ്ടിരിക്കുന്ന പതിനാലാമത് ഹോക്കി ലോകകപ്പിന്റെ പൂള്‍ ബി യിലെ മൂന്നാം മത്സരത്തില്‍ ചൈനയെ ഗോളില്‍മുക്കി ഓസ്‌ട്രേലിയ ക്വാര്‍ട്ടറില്‍ കടന്നു. ഏകപക്ഷീയമായ 11 ഗോളുകള്‍ക്കാണ് ഓസ്‌ട്രേലിയ ചൈനയെ തകര്‍ത്തത്. പൂളിലെ മറ്റൊരു മത്സരത്തില്‍ അയര്‍ലന്‍ഡിനെ 4-2 എന്ന സ്‌കോറില്‍ തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ സാധ്യത വര്‍ധിപ്പിച്ചു.

Hockey India

പൂളില്‍നിന്നും നേരത്തെതന്നെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്ന ഓസ്‌ട്രേലിയ ചൈനയ്‌ക്കെതിരെ ആധികാരിക കളിയാണ് പുറത്തെടുത്തത്. ആദ്യ രണ്ടുകളികളിലും സമനില നേടി ശ്രദ്ധേയരായ ചൈനയ്ക്ക് ഓസ്‌ട്രേലിയയ്‌ക്കെതിരെ പിടിച്ചുനില്‍ക്കാനായില്ല. ഓസ്‌ട്രേലിയയ്ക്കായി ബ്ലാക്ക് ഗോവേഴ്‌സ് ഹാട്രിക് നേടി. 10, 19, 34 മിനിറ്റുകളിലായിരുന്നു ബ്ലാക്കിന്റെ ഗോളുകള്‍. ടിം ബ്രാന്‍ഡ്(33, 55), ഫ്‌ളിന്‍ ഒഗില്‍വി(49), ജാക്ക് വെറ്റണ്‍(29), അരണ്‍ സലേവ്‌സ്‌കി(15), ടോം ക്രെയ്ഗ്(16), ദ്യാലന്‍ വതര്‍സ്പൂണ്‍(38), ജെര്‍മി ഹേവാര്‍ഡ്(22) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.

പൂളിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് മികച്ച പ്രകടനത്തോടെയാണ് ക്വാര്‍ട്ടര്‍ സാധ്യത വര്‍ധിപ്പിച്ചത്. ഇംഗ്ലണ്ടിനായി കോണ്‍ഡോണ്‍ ഡേവിഡ്(15), അന്‍സല്‍ ലിയാം(37), ഗാള്‍ ജെയിംസ്(38), ഗ്ലെഗോറന്‍ മാര്‍ക്ക്(60) എന്നിവര്‍ ഗോള്‍ നേടി. കാര്‍ഗോ ക്രിസ്(35), ഓഡോണോഗ് ഷെയിന്‍(37) എന്നിവരാണ് അയര്‍ലന്‍ഡിന്റെ ഗോള്‍ സ്‌കോറര്‍മാര്‍. ഇംഗ്ലണ്ടിനോടുള്ള തോല്‍വിയോടെ അയര്‍ലന്‍ഡ് ലോകകപ്പില്‍നിന്നും പുറത്തായി.

Story first published: Friday, December 7, 2018, 21:46 [IST]
Other articles published on Dec 7, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X