ചെൽസിയുടെ ഇതിഹാസ കളിക്കാരിൽ ഒരാളായ ഇറ്റാലിയൻ താരം ജിയാൻഫ്രാങ്കോ സോള ചെൽസിയുടെ മൈദാനത്തിലേക്ക് തിരിച്ചെത്തുന്നു.ചെൽസിയുടെ പുതിയ പരിശീലകനായ മൗറീഷ്യോ സാരിയുടെ ഉപദേശകനായിട്ടാണ് സോള സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് എത്തുന്നത്.
"ഒരു കളിക്കാരനെന്ന നിലയിൽ ചെൽസിക്കുവേണ്ടി ഒട്ടേറെ കിരീട നേടങ്ങളിൽ പങ്കാളിയായിട്ടുണ്ട്.അതുപോലെയുള്ള മികച്ച കാര്യങ്ങൾ ഇനിയും ക്ലബ്ബിനുവേണ്ടി ചെയ്യാനാകുമെന്നാണ് എന്റെ പ്രതീക്ഷ.കൂടാതെ മൗറീഷ്യോ സാരിയെ പോലുള്ള ഇത്രയും പരിചയ സമ്പന്നനായ പരിശീലകനൊത്ത് കാര്യങ്ങൾ ചെയ്യുക എന്നത് എന്നെ സംബന്ധിച്ച് വളെരെ സന്തോഷം നൽകുന്നതാണ്";വാർത്ത സമ്മളനത്തിനിടെ സോള പറഞ്ഞു .
ഇറ്റാലിയുടെ മുന്നേറ്റനിര താരമായിരുന്ന സോള 1996 മുതൽ 2006 വരെ നീണ്ട ആറു വർഷം ചെൽസിയുടെ നീല ജേഴ്‌സിൽ കളിച്ചു.ചെൽസിക്കു പുറമെ ഇറ്റാലിയൻ ക്ലബ്ബുകളായ ടോറസ്,നാപോളി ,പാർമ ,കാഗ്ലിയാരി എന്നീ ക്ലബ്ബുകൾക്കു വേണ്ടിയും പന്തു തട്ടി.2005 ൽ വിരമിക്കലിനുശേഷം പരിശീലക രംഗത്തിലേക്ക് സോള തിരിയുകയായിരുന്നു.പ്രീമിയർ ലീഗ് ക്ലബ്ബുകളായ വെസ്റ്റ് ഹാം യുണൈറ്റഡ്,വാറ്റ്ഫോർഡ്,ബ്രിമിങ്ഹാം സിറ്റി കൂടാതെ ഇറ്റലിയുടെ അണ്ടർ 16 ടീമിനെയും അൻപത്തിരണ്ടുകാരനായ സോള പരിശീലിപ്പിച്ചിട്ടുണ്ട്.തുടർച്ചയായ രണ്ട് സീസണുകളിൽ ചെൽസിയുടെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സോള ചെൽസിക്കൊപ്പം രണ്ട് എഫ് എ കപ്പ് കിരീടങ്ങളും ഒരു യു.ഇ.എഫ്.എ സൂപ്പർ കപ്പ് കിരീടവും നേടിട്ടുണ്ട്.