വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോകകപ്പ്: ജര്‍മന്‍ ദുരന്തത്തിന് കാരണമെന്ത്? കൊറിയയുടേത് മധുര പ്രതികാരമോ?

കൊറിയക്കിത് മധുരപ്രതികാരം | Oneindia Malayalam

റഷ്യന്‍ ഫിഫ ലോകകപ്പിലെ ഏറ്റവും വലിയ ദുരന്തമായി മാറിയിരിക്കുയാണ് നിലവിലെ ലോക ചാംപ്യന്‍മാരായ ജര്‍മനിയുടെ പതനം. നിലവിലെ ചാംപ്യന്‍മാരെന്ന ഖ്യാതിയുമായെത്തി ഗ്രൂപ്പ്ഘട്ടത്തില്‍ തന്നെ വമ്പന്‍മാര്‍ക്ക് കാലിടറുന്നത് ഫിഫ ലോകകപ്പില്‍ ഇപ്പോള്‍ പുതുമയല്ലാതെ കാഴ്ചയായിരിക്കുകയാണ്. ഒടുവില്‍ ആ ദുരാവസ്ഥ ജര്‍മനിയെയും പിടികൂടുന്നതിന് റഷ്യന്‍ ലോകകപ്പ് സാക്ഷിയായി.

റഷ്യന്‍ ലോകകപ്പിലെ ഏറ്റവും വലിയ വീഴ്ചയാണ് ജര്‍മനിയുടെ ആദ്യറൗണ്ടിലെ പുറത്താവല്‍ എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ടൂര്‍ണമെന്റില്‍ പല അട്ടിമറികള്‍ നടന്നെങ്കിലും ഗ്ലാമര്‍ ടീമുകളെല്ലാം പ്രീക്വാര്‍ട്ടറിലേക്ക് കടന്നു കൂടിയിരുന്നു. പക്ഷേ, മികച്ച താരങ്ങളുണ്ടായിട്ടും ജോക്വിം ലോ എന്ന തന്ത്രാശാലിയായ പരിശീലകന് റഷ്യയില്‍ ചുവടുപിഴക്കുകയായിരുന്നു.

cats

ജര്‍മനിയുടെ പതനത്തിന് കാരണം

ലോകോത്തര താരങ്ങള്‍ അണിനിരയ്ക്കുന്ന ടീമാണ് ജര്‍മനി. തോമസ് മുള്ളര്‍, മെസൂദ് ഓസില്‍, മാര്‍ക്കോ റ്യൂസ്, സമി ഖെദീറ, ടോണി ക്രൂസ്, ജോഷ്വ കിമ്മിച്ച്, മാറ്റ്‌സ് ഹമ്മല്‍സ്, മരിയോ ഗോമസ്, ജൊനാസ് ഹെക്ടര്‍, പോരോത്തതിന് ഗോള്‍വല കാക്കാന്‍ മാന്വല്‍ നുയര്‍, പരിശീലകനായി തന്ത്രശാലിയായ ജോക്വിം ലോ ഈ സംഘത്തെ കാണുമ്പോള്‍ തന്നെ എതിരാളികള്‍ ഒന്ന് പതറും. കാരണം, ഓരോരത്തരും തങ്ങളുടെ പൊസിഷനില്‍ മിന്നും താരങ്ങളായി അറിയപ്പെടുന്നവരാണ്.

പക്ഷേ, റഷ്യന്‍ ലോകകപ്പില്‍ ഈ താരനിരയ്‌ക്കൊന്നും ജര്‍മനിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മെക്‌സിക്കോയ്‌ക്കെതിരായ ആദ്യ മല്‍സരത്തില്‍ തന്നെ ജര്‍മനിക്ക് ആദ്യ ആഘാതം ഏറ്റിരുന്നു. മികച്ച കളികെട്ടഴിച്ചിട്ടും മെക്‌സിക്കന്‍ പ്രതിരോധ കോട്ടയ്ക്കു മുന്നില്‍ ജര്‍മനി എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുകയായിരുന്നു.

മെക്‌സിക്കോയ്‌ക്കെതിരായ തോല്‍വിയില്‍ നിന്ന് ജര്‍മനി പാഠം ഉള്‍ക്കൊണ്ട് ശക്തമായി തിരിച്ചുവരുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. രണ്ടാം മല്‍സരത്തില്‍ ഇഞ്ചുറിടൈമില്‍ ടോണി ക്രൂസ് രക്ഷകനായി അവതരിച്ചപ്പോള്‍ ജര്‍മനി 2-1ന് സ്വീഡനെ തോല്‍പ്പിച്ചു. മല്‍സരത്തില്‍ മികച്ച കളികെട്ടഴിച്ചെങ്കിലും ഇഞ്ചുറിടൈമില്‍ രക്ഷപ്പെടേണ്ട അവസ്ഥയായിരുന്നു ജര്‍മനിക്ക്.

ദക്ഷിണ കൊറിയക്കെതിരേ ജര്‍മനിയുടെ എല്ലാ കണക്കുകൂട്ടലുകളും പിഴക്കുകയായിരുന്നു. നിര്‍ണായക മല്‍സരത്തില്‍ ആദ്യ രണ്ട് മല്‍സരങ്ങളിലേത് പോലെ മികച്ച കളി കെട്ടഴിക്കാനയെങ്കിലും ലക്ഷ്യം കാണുന്നതിലെ പിഴവുകള്‍ ജര്‍മനിക്ക് ഇത്തവണ വലിയ വില തന്നെ നല്‍കേണ്ടിവരികയായിരുന്നു. ഒടുവില്‍ കൊറിയന്‍ വിപ്ലവത്തിനു മുന്നില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അടിയറവ് പറഞ്ഞ് ജര്‍മനിക്ക് റഷ്യയില്‍ നിന്ന് മടങ്ങേണ്ടിവന്നു.

ഈ മൂന്നു മല്‍സരങ്ങളിലും ഒരു കാര്യം വ്യക്തമാണ്. പന്തടകത്തിലും കളി നിയന്ത്രിക്കുന്നതിലും ജര്‍മനിക്ക് ആധിപത്യം പുലര്‍ത്താന്‍ കഴിഞ്ഞിരുന്നു. പക്ഷേ, ഗോളാക്കി മാറ്റുന്നതിലെ വീഴ്ച ജര്‍മനിയുടെ പതനത്തിലേക്ക് കലാശിക്കുകയായിരുന്നു. അതൊടൊപ്പം ഭാഗ്യമില്ലായ്മ്മയും ജര്‍മനിയുടെ പുറത്താവല്‍ വേഗത്തിലാക്കി. അമിതമായ ആത്മവിശ്വാസവും എതിരാളികളെ വേണ്ട രീതിയില്‍ ഗൗനിക്കാത്തതും ലക്ഷ്യം കാണുന്നതിന് വേണ്ടി പുതിയ തന്ത്രങ്ങള്‍ ഒരുക്കാഞ്ഞതും ജര്‍മനിയുടെ ദുരന്തത്തിന് മുഖ്യ കാരണായി മാറി.

ദക്ഷിണ കൊറിയക്കിത് മധുരപ്രതികാരം

റഷ്യന്‍ ലോകകപ്പിലെ ആശ്വാസ ജയത്തിനപ്പുറം ദക്ഷിണ കൊറിയയെ സംബന്ധിച്ച് ജര്‍മനിക്കെതിരേയുള്ളത് ഒരു മധുര പ്രതികാരം വീട്ടലായിരുന്നു. 2002ല്‍ ജപ്പാനും ദക്ഷിണ കൊറിയയും സംയുക്തമായി ആതിഥേയത്വം വഹിച്ച 17ാമത് ഫിഫ ലോകകപ്പില്‍ കൊറിയയുടെ മുന്നേറ്റത്തിന് തടയിട്ടത് ജര്‍മനിയായിരുന്നു.

അന്ന് ഏവരെയും ഞെട്ടിച്ച് മുന്നേറിയ ദക്ഷിണ കൊറിയ സെമിഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിന് ജര്‍മനിക്കു മുന്നില്‍ അടിയറവ് പറയുകയായിരുന്നു. സ്വന്തം കാണികള്‍ക്കു മുന്നില്‍ നിരാശരായി മടങ്ങിയ കൊറിയ റഷ്യയില്‍ ജര്‍മനിയുടെ വഴിമുടക്കി കണക്കുവീട്ടിയിരിക്കുകയാണ്. അതും എതിരില്ലാത്ത രണ്ട് ഗോളിന്റെ തകര്‍പ്പന്‍ വിജയത്തോടെ.

ആക്രണാത്മക ഫുട്‌ബോളിലൂടെയാണ് ശക്തരായ ജര്‍മനിയെ നിര്‍ണായക മല്‍സരത്തില്‍ കൊറിയ വീഴ്ത്തിയത്. ഏവരുടെയും കൈയ്യടി നേടിയ കൊറിയ ഇതിലും വലിയ മാര്‍ജിനില്‍ ജയിക്കേണ്ടതായിരുന്നു മല്‍സരത്തില്‍. എന്നാല്‍, ഫിനിഷിങിലെ പോരായ്മയാണ് രണ്ട് ഗോളിലെങ്കിലും ഒതുക്കിയത്. റഷ്യന്‍ ലോകകപ്പില്‍ ഗ്രൂപ്പ്ഘട്ടത്തില്‍ തന്നെ മടങ്ങേണ്ടിവന്നെങ്കിലും ഏഷ്യന്‍ രാജ്യമായ ദക്ഷിണ കൊറിയക്ക് അഭിമാനിക്കാം. കാരണം, ലോകോത്തര ടീമായ ജര്‍മനിയെ നാണംകെടുത്താന്‍ കഴിഞ്ഞതില്‍. ഗ്രൂപ്പ്ഘട്ടത്തില്‍ തന്നെ അവര്‍ക്ക് നാട്ടിലേക്കുള്ള മടക്കടിക്കറ്റ് നല്‍കിയതില്‍. കൂടാതെ, ചരിത്രത്തിലാദ്യമായി ഒരു ഏഷ്യന്‍ ടീം ജര്‍മനിയെ വീഴ്ത്തിയെന്ന ഖ്യാതി തങ്ങളുടെ പേരിലാക്കി മാറ്റാന്‍ കഴിഞ്ഞതില്‍. റഷ്യന്‍ ലോകകപ്പില്‍ ദക്ഷിണ കൊറിയയുടെ ആശ്വാസ ജയത്തില്‍ ഇതെല്ലാം ഉള്‍പ്പെട്ടിരിക്കുന്നു.

Story first published: Thursday, June 28, 2018, 12:15 [IST]
Other articles published on Jun 28, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X