ന്യൂഡല്‍ഹി: ബംഗ്ലാദേശിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. 23 അംഗങ്ങള്‍ ഉള്‍പ്പെടുന്ന ടീമിനെയാണ് പരിശീലകന് ഇഗോര്‍ സ്റ്റിമാച്ച് പ്രഖ്യാപിച്ചത്. ഇതില്‍ മൂന്ന് മലയാളികളും ഉള്‍പ്പെടും.ഈ മാസം 15ന് കൊല്‍ക്കത്തയിലാണ് മത്സരം. സൂപ്പര്‍ ഡിഫന്‍ഡര്‍ സന്ദേശ് ജിങ്കനെ ഒഴിവാക്കിയാണ് ടീം പ്രഖ്യാപിച്ചത്. പരിക്കേറ്റ ജിങ്കന് ആറ് മാസമെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണ് വിവരം. പരിശീലന മത്സരത്തിനിടെ കാല്‍മുട്ടിന് പരിക്കേറ്റതാണ് ജിങ്കന് തിരിച്ചടിയായത്. ഈ സീസണിലെ ഐഎസ്എല്ലും താരത്തിന് നഷ്ടമാകും. അനസ് എടത്തൊടിക,സഹല്‍ അബ്ദുല്‍ സമദ്,ആഷിഖ് കുരുണിയയന് എന്നിവരാണ് ടീമിലിടം പിടിച്ച മലയാളികള്‍.
ഗ്രൂപ്പ് ഇയില്‍ ആദ്യ ജയം നേടാനാവും ഇന്ത്യ ശ്രമിക്കുക. ആദ്യ മത്സരത്തില്‍ ഒമാനോട് 2-1ന് പൊരുതിത്തോറ്റപ്പോള്‍ രണ്ടാം മത്സരത്തില്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനെ ഗോള്‍രഹിത സമനിലയിലും ഇന്ത്യ തളച്ചിരുന്നു. അതേ സമയം 187ാം സ്ഥാനക്കാരായ ബംഗ്ലാദേശ് കളിച്ച രണ്ട് മത്സരത്തിലും തോറ്റാണ് ഇന്ത്യയെ നേരിടാനിറങ്ങുന്നത്. ഖത്തറിനോട് 2-0നും അഫ്ഗാനിസ്ഥാനോട് 1-0നുമാണ് ബംഗ്ലാദേശ് തോറ്റത്. ഇഗോര്‍ സ്റ്റിമാച്ചിന്റെ പരിശീലനത്തിന് കീഴില്‍ അടുത്തിടെയായി മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുക്കുന്നത്.
മാരത്തോണ്‍ ചരിത്രത്തില്‍ ആദ്യമായി 2 മണിക്കൂറിൽ താഴെ സമയത്തില്‍ ഓടിയെത്തി കെനിയന്‍ താരം
ഇന്ത്യ ടീം:ഗോള്‍കീപ്പര്‍മാര്‍:ഗുര്‍പ്രീത് സിങ് സന്ധു,അമരീന്ദര്‍ സിങ്,കമല്‍ജിത് സിങ്. പ്രതിരോധം: പ്രീതം കോട്ടല്‍, രാഹുല്‍ ബേക്കെ, ആദില്‍ ഖാന്, അനസ്, നരേന്ദര്‍ ഗെഹ്്ലോട്ട്, സര്താഖ് ഗോലു, സുഭാശിഷ് ബോസ്, മന്ദ്റാവു ദേശായി. മധ്യനിര: ഉദാന്ത സിങ്, നിഖില്‍ പുജാരി, സഹല്‍, ആഷിഖ്, അനിരുധ് ഥാപ, വിനീത് റായ്, ലാലിയന്‍സുല ചാങ്ത, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, റെയ്നിര്‍ ഫെര്‍ണാണ്ടസ്. മുന്നേറ്റനിര: സുനില്‍ ഛേത്രി, ബല്‍വന്ത് സിങ്, മന്‍വീര്‍ സിങ്