വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോകകപ്പ്: നൈജീരിയക്കെതിരേ അര്‍ജന്റീന വിജയം അര്‍ഹിച്ചിരുന്നോ? മെസ്സി ഫോമിലേക്ക് ഉയര്‍ന്നോ?

തിരിച്ചടികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് അര്‍ജന്റീന | Oneindia Malayalam

ഗ്രൂപ്പ്ഘട്ടത്തിലെ ആദ്യ രണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അര്‍ജന്റീനയ്ക്കും സൂപ്പര്‍താരം ലയണല്‍ മെസ്സിക്കും നിരവധി വിമര്‍ശനങ്ങളാണ് പല കോണുകളില്‍ നിന്നും ഏറ്റുവാങ്ങേണ്ടിവന്നത്. ബ്രസീല്‍ ലോകകപ്പില്‍ റണ്ണേഴ്‌സപ്പായ അര്‍ജന്റീന റഷ്യന്‍ ലോകകപ്പിന് കിരീട ഫേവറിറ്റുകളായാണെത്തിയത്. നിലവിലെ ലോക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളിലൊരാളായി വിലയിരുത്തപ്പെടുന്ന ലയണല്‍ മെസ്സി പടനയിക്കുന്നതാണ് അര്‍ജന്റീനയെ ഇത്തവണത്തെ ലോകകപ്പിലും കിരീട ഫേവറിറ്റുകളാക്കി മാറ്റാന്‍ കാരണം.

പക്ഷേ, നിരാശകരമായിരുന്നു അര്‍ജന്റീനയുടെ ആദ്യ രണ്ട് മല്‍സര ഫലങ്ങള്‍. ദുര്‍ലബരെന്ന് വിളിപ്പേരുള്ള ഐസ്‌ലാന്‍ഡിനോട് 1-1ന് സമനില വഴങ്ങിയതിനു പിന്നാലെ ക്രൊയേഷ്യയോട് 3-0നും അര്‍ജന്റീന തകര്‍ന്നടിഞ്ഞു. ഇതോടെ അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ സാധ്യത തുലാസിലാവുകയായിരുന്നു. പക്ഷേ, ഐസ്‌ലാന്‍ഡിനെതിരേ നൈജീരിയ വിജയിച്ചതോടെ അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ വീണ്ടും സജീവമാവുകയായിരുന്നു. കണക്കുകൂട്ടലുകള്‍ തെറ്റാതെ മൂന്നാംറൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നൈജീരിയക്കെതിരായ നിര്‍ണായക വിജയത്തോടെ അര്‍ജന്റീന ക്രൊയേഷ്യക്കു പിന്നാലെ ഗ്രൂപ്പ് ഡിയില്‍ നിന്ന് പ്രീക്വാര്‍ട്ടറിലിടം പിടിക്കുകയായിരുന്നു.


argentina


തിരിച്ചടികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് അര്‍ജന്റീന


ക്രൊയേഷ്യക്കെതിരേ അര്‍ജന്റീനയുടെ തോല്‍വിക്ക് കാരണായി ചൂണ്ടിക്കാണിക്കുന്നത് കോച്ച് ജോര്‍ജ് സാംപോളിയുടെ മണ്ടത്തര തീരുമാനങ്ങളായിരുന്നു. എന്നാല്‍, നൈജീരിയക്കെതിരേ മികച്ച ലൈനപ്പിനൊപ്പം പ്രമുഖ താരങ്ങളെയും കളത്തിലിറക്കി അര്‍ജന്റീന ഇത്തവണ തങ്ങളുടെ നയം വ്യക്തമാക്കുകയായിരുന്നു. ഗോള്‍കീപ്പറിലും മധ്യനിരയിലും മുന്നേറ്റനിരയും അര്‍ജന്റീന അഴിച്ചു പണി നടത്തി.

മുന്നില്‍ നിന്ന് നയിക്കാന്‍ മെസ്സിക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയതോടെ മല്‍സരത്തില്‍ അര്‍ജന്റീനയ്ക്ക് തുടക്കത്തില്‍ തന്നെ ആധിപത്യം നേടാനായി. ഇത് അര്‍ജന്റീനയുടെ ആത്മവിശ്വാസത്തിലും കളി മികവിലും വ്യക്തമായി പ്രതിഫലിക്കുകയും ചെയ്തു. ആദ്യ രണ്ട് മല്‍സരങ്ങളിലും അര്‍ജന്റീന താരങ്ങളുടെ വേണോ, വേണ്ടയോ എന്നുള്ള മനോഭാവത്തിലുള്ള കളിയില്‍ നിന്ന് വ്യത്യസ്ഥമായിരുന്നു നൈജീരിയക്കെതിരേയുള്ള മല്‍സരം. വിജയത്തിനായി അവസാനം വരെ ആവേശത്തോടെ അര്‍ജന്റീന താരങ്ങള്‍ പൊരുതി കളിച്ചതും നേട്ടമായി.

ആദ്യപകുതിയില്‍ താളം കണ്ടെത്താനാവാത്ത നൈജീരിയ രണ്ടാംപകുതിയില്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. അത് മല്‍സരത്തെ ആവേശമാക്കുകയും ചെയ്തു. പക്ഷേ, തുടക്കം മുതല്‍ പന്ത് നിയന്ത്രിക്കുന്നതില്‍ മേല്‍ക്കൈ നേടിയ അര്‍ജന്റീന കളി അവസാനിക്കുന്നത് വരെ അത് നിലനിര്‍ത്തി. അര്‍ജന്റീന മികച്ച പാസിങ് ഗെയിമുമായി മുന്നേറ്റങ്ങള്‍ നടത്തിയപ്പോള്‍ കൗണ്ടര്‍ അറ്റാക്കുകളിലൂടെ ലക്ഷ്യം കാണാനായിരുന്നു നൈജീരിയന്‍ താരങ്ങളുടെ ശ്രമം.

messi

ഹീറോയായി ലയണല്‍ മെസ്സി


ആദ്യ രണ്ട് മല്‍സരങ്ങളിലെ മോശം പ്രകടനത്തെ തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ താരമാണ് അര്‍ജന്റീനയുടെ ക്യാപ്റ്റന്‍ കൂടിയായ ലയണല്‍ മെസ്സി. എന്നാല്‍, പല തവണ ഉയിര്‍ത്തെഴുന്നേല്‍പ്പിലൂടെ അര്‍ജന്റീനയുടെ ഹീറോയായി മാറിയ മെസ്സി നൈജീരിയക്കെതിരേയും അത് ആവര്‍ത്തിക്കുകയായിരുന്നു.

തുടക്കം മുതല്‍ ഈര്‍ജ്ജസ്വലനായി കളിച്ച മെസ്സി മല്‍സരത്തില്‍ ഒരു തകര്‍പ്പന്‍ ഗോള്‍ നേടുകയും ചെയ്തു. മെസ്സിയുടെ ഗോള്‍ മറ്റു അര്‍ജന്റീന താരങ്ങള്‍ ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള അവസരം കൂടിയായി മാറി. അര്‍ജന്റീനയുടെ കളി മെനഞ്ഞ് നൈജീരിയക്കെതിരേ ഹീറോയായാണ് മെസ്സി കളംവിട്ടത്. കളി സമനിലയിലേക്ക് നീങ്ങവെ മാര്‍ക്കോസ് റോഹോ നേടിയ മനോഹരമായ വിജയഗോളും മല്‍സരത്തിലെ ഹൈലൈറ്റ്‌സായിരുന്നു. നൈജീരിയക്കെതിരായ നിര്‍ണായക മല്‍സരത്തില്‍ സമ്മര്‍ദ്ദത്തിനകപ്പെടാതെ അര്‍ജന്റീനയെ മുന്നില്‍ നിന്ന് പടനയിച്ച മെസ്സി തന്നെയാണ് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിനും അര്‍ഹനായത്. അവസാനം വരെ അര്‍ജന്റീനയ്‌ക്കെതിരേ പൊരുതി കളിച്ച നൈജീരിയന്‍ താരങ്ങളും പ്രശംസ അര്‍ഹിക്കുന്നു.

Story first published: Wednesday, June 27, 2018, 10:50 [IST]
Other articles published on Jun 27, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X