ട്രാൻസ്ഫർ ജാലകത്തിൽ ഒരു താരത്തെ പോലും വാങ്ങാത്ത പ്രീമിയർ ലീഗിലെ ആദ്യ ക്ലബ്ബായി ടോട്ടൻഹാം.2003 ന് ശേഷമാണ് പ്രീമിയർ ലീഗിൽ ട്രാൻസ്ഫർ വിൻഡോ സംവിധാനം കൊണ്ടുവരുന്നത്.ഇതിന് ശേഷം ലോൺ അടിസ്ഥാനത്തിലോ അല്ലാതെയോ ഒരു താരത്തെ പോലും ടീമിലെത്തിക്കാനാകാത്ത ആദ്യ ക്ലബ്ബായി ടോട്ടൻഹാം. കഴിഞ്ഞ ദിവസം പ്രീമിയർ ലീഗിലെ സമ്മർ ട്രാൻസ്ഫർ വിൻഡോ അടച്ചതോടെയാണ് നാണക്കേടിന്റെ ഈ റെക്കോർഡ് ടോട്ടൻഹാമിനെ തേടിയെത്തിയത്.
വിവാദ ക്രൊയേഷ്യന്‍ സ്‌ട്രൈക്കര്‍ കാലിനിച്ച് അത്‌ലറ്റികോയില്‍; ചേക്കേറിയത് മിലാനില്‍നിന്ന്
ഹാരി കെയിൻ, എറക്ക് ലമേല, ഹ്യൂങ് മിൻ സൺ തുടങ്ങിയ കളിക്കാരുമായി കരാർ പുതുക്കിയ ടോട്ടൻഹാം കഴിഞ്ഞ സീസണിൽ ക്ലബ്ബിനെ പ്രീമിയർ ലീഗിന്റെ മൂന്നാം സ്ഥാനത്തെത്തിച്ച അതെ ടീമിനെ തന്നെ നിലനിര്ത്തുകയായിരുന്നു.വിലപിടിപ്പുള്ള താരങ്ങളെ ഇപ്രാവശ്യം വേണ്ടെന്നുവച്ച ടോട്ടൻഹാം പി.എസ്.ജിയുടെ പ്രതിരോധതാരം ലായ്വിൻ കുർസാവ, ആസ്റ്റൺ വില്ലയുടെ ജാക്ക് ഗ്രെലിഷ് എന്നിവരെ നോട്ടമിട്ടിരുനെങ്കിലും സ്വന്തമാക്കാനായില്ല.അതുപോലെ താരങ്ങളെ കൈമാറുന്നതിലും ടോട്ടൻഹാം അത്ര വലിയ ഇടപടൽ നടത്തിയില്ല.ക്ലബ്ബിനായി ഒരു മത്സരം മാത്രം കളിച്ച ആന്റൻ വാക്സിനെ പോർട്സ്‌മൗത്തിനും കീനൻ ബെന്നറ്റ്സിനെ ബോറുസിയ്ക്കുമാണ് ടോട്ടൻഹാം കഴിമാറിയത്.
ക്ലബ്ബ് പുതിയ താരങ്ങളെ ടീമിലെത്തിക്കാത്തത് ആരാധകർക്ക് നിരാശയായെങ്കിലും സൂപ്പർ താരം ഹാരി കെയ്നിനെ ദിർഘകാല കരാറിൽ ടീമിൽ നിലനിർത്തിയതും ഈ സീസണിൽ പുതിയ സ്റ്റേഡിയത്തിലേക്ക് മാറുന്നതും ടോട്ടൻഹാമിന് അഭിമാനിക്കാവുന്ന നേട്ടമായി.
ശനിയാഴ്ച ന്യൂ കാസ്റ്റിൽ യൂണൈറ്റഡിനെതിരെയാണ് ടോട്ടൻഹാമിന്റെ ആദ്യ മത്സരം.