വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇന്ത്യന്‍ ഫുട്‌ബോളിന്റെ 'ഗോട്ട്', സുനില്‍ ഛേത്രിയെന്ന ഇതിഹാസം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കറാരെന്ന ചോദ്യത്തിന് കണക്കുകള്‍ ഉത്തരം നല്‍കുക സുനില്‍ ഛേത്രിയെന്ന സെക്കന്തരബാദുകാരന്റെ പേരാവും. 2002ല്‍ മോഹന്‍ ബഗാനിലൂടെ തുടങ്ങിയ ഛേത്രി ഇന്ന് ഇന്ത്യന്‍ ഫുട്‌ബോളിന്റെ എല്ലാമെല്ലാമാണ്. 2004ല്‍ ഇന്ത്യ അണ്ടര്‍ 20 ടീമിലൂടെ ദേശീയ ടീമിലേക്ക് വരവറിയിച്ച അദ്ദേഹം 2005ല്‍ സീനിയര്‍ ടീമിലുമെത്തി. ഇന്ത്യ കാല്‍പ്പന്തുമായിറങ്ങിയ പല മൈതാനങ്ങളിലും വിജയം സ്വന്തമാക്കിയത് ഛേത്രിയുടെ ബൂട്ടിലൂടെയായിരുന്നു.

ഇന്ത്യന്‍ ഫുട്‌ബോള്‍

മുന്‍നിരയില്‍ ഇത്രയും സാങ്കേതികത്തികവുള്ള മറ്റൊരു താരം ഇന്ത്യന്‍ ഫുട്‌ബോള്‍ കണ്ടിട്ടില്ലെന്നത് അദ്ദേഹത്തിന്റെ ഗോള്‍ റെക്കോഡുകള്‍ തന്നെ വ്യക്തമാക്കുന്നു. ഇന്ത്യന്‍ ഫുട്‌ബോളിനെ വളര്‍ച്ചയുടെ പടവുകള്‍ കയറ്റുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് ഛേത്രി. 35കാരനായ സുനില്‍ ഛേത്രി ഇന്ത്യക്കുവേണ്ടി 115 മത്സരത്തില്‍ നിന്ന് 72 ഗോളാണ് നേടിയത്. നിലവിലെ താരങ്ങളില്‍ ദേശീയ ടീമിനുവേണ്ടി കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഛേത്രി.

ഛേത്രി

പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാത്രമാണ് ഛേത്രിക്ക് മുന്നിലുള്ളത്. ലയണല്‍ മെസ്സി മൂന്നാം സ്ഥാനത്താണ്. ഛേത്രി ഗോളടിക്കുന്ന മത്സരങ്ങളില്‍ മാത്രം ഇന്ത്യ ജയിക്കുന്നുവെന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇന്ത്യന്‍ സൈനീകനായിരുന്ന കെ ബി ഛേത്രി-സുശീല ഛേത്രി എന്നിവരുടെ മകനായി 1984 ഓഗസ്റ്റ് 3ന് ജനിച്ച സുനില്‍ ഛേത്രി ചെറുപ്പം മുതല്‍ തന്നെ ഫുട്‌ബോള്‍ കളിക്കാന്‍ ആരംഭിച്ചു.

ഫുട്‌ബോള്‍

അച്ഛനും അമ്മയും ഫുട്‌ബോള്‍ താരങ്ങളും കൂടി ആയിരുന്നതിനാല്‍ ആ പാരമ്പര്യത്തിലൂന്നി ഛേത്രി ഓരോ കടമ്പയും മുന്നോട്ടുപോയി. ന്യൂഡല്‍ഹിയിലെ സിറ്റി എഫ്‌സിക്കൊപ്പം യൂത്ത് കരിയര്‍ മുന്നോട്ടുപോകവെ 2002ല്‍ മോഹന്‍ ബഗാനിലേക്ക് ഛേത്രിക്ക് വിളിയെത്തി. 2002-2003 സീസണില്‍ ബഗാന്‍ ലീഗില്‍ ഏഴാം സ്ഥാനത്തെത്തിയപ്പോള്‍ നാല് ഗോളുമായി ഛേത്രി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

ഇറ്റലിയില്‍ യുവന്റസ് തന്നെ, തുടര്‍ച്ചയായ ഒമ്പതാം സെരി എ കിരീടം

ഛേത്രിയുടെ ഗോള്‍.

എന്നാല്‍ പിന്നീട് കാര്യമായി തിളങ്ങാന്‍ ഛേത്രിക്ക് സാധിച്ചില്ല. 2004 മാര്‍്ച്ച് 30ന് സാഫ് ഗെയിംസില്‍ നടന്ന പാകിസ്താനെതിരായ മത്സരത്തിലൂടെ സുനില്‍ ഛേത്രി തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചു. ബൂട്ടാനെതിരായ മത്സരത്തില്‍ ഇന്ത്യ അണ്ടര്‍20 ടീമിനൊപ്പം ഇറങ്ങിയ ഛേത്രി ഇരട്ടഗോള്‍ നേടി. മത്സരത്തില്‍ 4-1ന് ഇന്ത്യ വിജയിക്കുകയും ചെയ്തു. 2005ല്‍ അന്താരാഷ്ട്ര ഫുട്‌ബോളിലെ ആദ്യ ഗോളും ഛേത്രി സ്വന്തമാക്കി. പാകിസ്താനെതിരായിരുന്നു ഛേത്രിയുടെ ഗോള്‍.

പ്രീമിയര്‍ ലീഗിന് ഫൈനല്‍ വിസില്‍, യുനൈറ്റഡിനും ചെല്‍സിക്കും ചാംപ്യന്‍സ് ലീഗ് ബെര്‍ത്ത്

ഛേത്രി

2007ലെ നെഹ്‌റു കപ്പായിരുന്നു അദ്ദേഹത്തിന്റെ ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്റ്. 2008ല്‍ ഇന്ത്യ എഫ്‌സി ചലഞ്ച് കപ്പ് നേടുമ്പോള്‍ ഛേത്രിയും ടീമിന്റെ ഭാഗമായിരുന്നു. 2011ലും 2015ലും സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ ഛേത്രി ടീമിന്റെ നിര്‍ണ്ണായക ഭാഗമായിരുന്നു. 2011ല്‍ ഏഴ് ഗോളുമായി ഛേത്രിയായിരുന്നു സാഫ് ചാമ്പ്യന്‍ഷിപ്പിലെ ടോപ് സ്‌കോറര്‍. 2007, 2009, 2012 വര്‍ഷങ്ങളില്‍ നെഹ്‌റും കപ്പ് നേടിയ ഇന്ത്യന്‍ ടീമിലും അദ്ദേഹം മുന്നേറ്റനിരയിലുണ്ടായിരുന്നു.

കാന്‍സറിന് ശേഷമുള്ള മടങ്ങിവരവിന് സച്ചിന്‍ പ്രചോദനമായത് എങ്ങനെ? യുവരാജ് സിങ് പറയുന്നു

അര്‍ജുന അവാര്‍ഡ്

രാജ്യത്തിനായി അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി സുനില്‍ ഛേത്രിയെ ആദരിച്ചിട്ടുണ്ട്. ജെസിടി, ചിരാഗ് യുണൈറ്റഡ്, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, മുംബൈ സിറ്റി, ബംഗളൂരു തുടങ്ങിയ ക്ലബ്ബുകളിലെല്ലാം കളിച്ച് അനുഭവസമ്പത്തേറെയുള്ള ഛേത്രി ഇന്ത്യക്കുവേണ്ടി ഇനിയും നേട്ടങ്ങള്‍ സമ്മാനിക്കുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Story first published: Thursday, July 30, 2020, 9:50 [IST]
Other articles published on Jul 30, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X