For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സന്തോഷ് ട്രോഫി: സര്‍വീസസിനോട് തോറ്റു, സെമി പ്രവേശനത്തിന് ഒഡീഷക്ക് കാത്തിരിക്കണം

ക്യാപ്റ്റന്‍ വിവേക് കുമാര്‍ ,നിഖില്‍ ശര്‍മ എന്നിവരാണ് സര്‍വീസസിനായി ലക്ഷ്യം കണ്ടത്

By Desk
1

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സെമിയില്‍ സീറ്റുറപ്പിക്കാന്‍ ഒഡീഷക്ക് ഇനിയും കാത്തിരിക്കണം. നിര്‍ണ്ണായകമായ മത്സരത്തില്‍ സര്‍വീസസിനോട് എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍ക്കേണ്ടി വന്നതാണ് ഒഡീഷയുടെ സെമി കാത്തിരിപ്പ് നീട്ടിയത്. രാത്രി 8.00 മണിക്ക് നടക്കുന്ന കര്‍ണാടക ഗുജറാത്ത് മത്സരത്തില്‍ കര്‍ണാടക ഗുജറാത്തിനെ 4 ഗോളിന് പരാജയപ്പെടുത്തിയാല്‍ കര്‍ണാടകയ്ക്ക് സെമിക്ക് യോഗ്യത നേടാം.

ആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ ഒഡീഷക്ക് ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടെത്തുന്നതില്‍ പിഴച്ചു. രണ്ടാം പകുതിയില്‍ നിറഞ്ഞാടിയ സര്‍വീസസ് രണ്ട് ഗോള്‍ വലയില്‍ കയറ്റി. ക്യാപ്റ്റന്‍ വിവേക് കുമാര്‍ ,നിഖില്‍ ശര്‍മ എന്നിവരാണ് സര്‍വീസസിനായി ലക്ഷ്യം കണ്ടത്. സെമി യോഗ്യതയ്ക്ക് സമനില മതിയായിരുന്നു ഒഡീഷക്ക്. എന്നാല്‍ സര്‍വീസസിന്റെ പോരാട്ട വീര്യത്തിന് മുന്നില്‍ തലകുനിക്കേണ്ടി വന്നു.

1

3 ാം മിനുട്ടില്‍ തന്നെ ഒഡീഷക്ക് അവസരം ലഭിച്ചു. ഇടതു വിങ്ങിലൂടെ ബോളുമായി മുന്നേറിയ ചന്ദ്രമുദുലി ബോക്സിലേക്ക് ഉയര്‍ത്തി ഒരു ക്രോസ് നല്‍കിയെങ്കിലും സ്വീകരിക്കാന്‍ ആളുണ്ടായിരുന്നില്ല. 10 ാം മിനുട്ടില്‍ അടുത്ത അവസരം ലഭിച്ചു. കോര്‍ണര്‍ കിക്കില്‍ നിന്ന് ലഭിച്ച അവസരം മികച്ച ഒരു ടേണ്‍ നടത്തി ഒഡീഷ്യന്‍ മധ്യനിര താരം അര്‍പന്‍ ലാക്ര പോസ്റ്റിലേക്ക് അടിച്ചു. എന്നാല്‍ സര്‍വീസസ് ഗോള്‍കീപ്പര്‍ സുബജിത്ത് ബസു ഷോട്ട് ഗോളാവാതെ തടുത്തു.

1

13ാം മിനുട്ടില്‍ അടുത്ത അവസരം ലഭിച്ചു. മധ്യനിരയില്‍ നിന്ന് ബോക്സിലേക്ക് നീട്ടിനല്‍കിയ പാസ് സ്വീകരിച്ച് മുന്നേറിയ കാര്‍ത്തിക് ഹന്‍തല്‍ ഷോട്ട് എടുക്കും മുമ്പേ സര്‍വീസസ് പ്രതിരോധ താരം സോതന്‍പൂയ രക്ഷപ്പെടുത്തി. തുടര്‍ന്ന് ഇരുടീമുകളും ഇടവേളയില്‍ ഓരോ അറ്റാകിങ് നടത്തിയെങ്കിലും അതൊന്നും ലക്ഷ്യത്തിലേക്കെത്തിയില്ല. 40 ാം മിനുട്ടില്‍ ഒഡീഷക്ക് ഗോളെന്ന് ഉറപ്പിച്ച അവസരം ലഭിച്ചു. മധ്യനിരയില്‍ നിന്ന് കാര്‍തിക് ഹന്‍തല്‍ ചന്ദ്രമുദലിയെ ലക്ഷ്യമാക്കി നല്‍കിയ പാസ് ബോക്സിന് അകത്ത് നിന്ന് സര്‍വീസസ് ഗോള്‍കീപ്പര്‍ തട്ടിഅകറ്റി. തുടര്‍ന്ന് ഗോള്‍കീപ്പറില്ലാത്ത പോസ്റ്റ് ലക്ഷ്യമാക്കി കാര്‍ത്തിക് അടിച്ച പന്ത് ലക്ഷ്യം കാണാതെ പുറത്തേക്ക് പോയി.

1

രണ്ടാം പകുതിയില്‍ മത്സരത്തിന്റെ ആവേശം കുറഞ്ഞു. 57ാം മിനുട്ടില്‍ സര്‍വീസസിന് അവസരം ലഭിച്ചു. ഇടത് വിങ്ങിലൂടെ മുന്നേറിയ മുഹമ്മദ് ഡാനിഷ് കട്ട് ചെയ്ത് ഗോള്‍ പോസ്റ്റിലേക്ക് അടിച്ചെങ്കിലും പുറത്തേക്ക് പോയി. 74ാം മിനുട്ടില്‍ സര്‍വീസസ് ലീഡ് എടുത്തു. ഇടതു വിങ്ങില്‍ നിന്ന് മലയാളി പ്രതിരോധ താരം സുനില്‍ വലത് കാലുകൊണ്ട് ബോക്സിലേക്ക് ഉയര്‍ത്തി നല്‍കിയ ക്രോസ് രണ്ട് ഒഡീഷന്‍ പ്രതിരോധ താരങ്ങളുടെ ഇടയില്‍ നിന്ന് സര്‍വീസസ് ക്യാപ്റ്റന്‍ വിവേക് കുമാര്‍ ഹെഡ് ചെയ്ത് ഗോളാക്കി മാറ്റുകയായിരുന്നു. 82ാം മിനുട്ടില്‍ സര്‍വീസസ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇടതു വിങ്ങിലൂടെ ബോളുമായി മുന്നേറിയ സുനില്‍ ബോക്സിന് അകത്ത് നിന്ന് പേസ്റ്റിലേക്ക് അടിക്കാന്‍ ശ്രമിക്കവേ ഒഡീഷന്‍ പ്രതിരോധ താരങ്ങളുടെ ദേഹത്ത് തട്ടിതെറിച്ച പന്ത് നിഖില്‍ ശര്‍മ ഗോളാക്കി മാറ്റുകയായിരുന്നു.

Story first published: Monday, April 25, 2022, 19:26 [IST]
Other articles published on Apr 25, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+