മുൻ ഈസ്റ്റ് ബംഗാൾ ഡച്ച് പരിശീലകൻ ഈൽകോ ഷറ്റോറി ഇനി നോർത്ത് ഈസ്റ്റിനെ കളി പഠിപ്പിക്കും.പുതിയ പരിശീലകനെ ടീമിലെത്തിച്ച വിവരം ക്ലബ് ട്വിറ്ററിലൂടെ ഒദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.കഴിഞ്ഞ നാല് സീസണുകളിൽ രണ്ടെണ്ണത്തിലും ഏറ്റവും ഒടുവിൽ ഫിനിഷ് ചെയ്‌ത നോർത്ത് ഈസ്റ്റിന് പുതിയ പ്രതീക്ഷകൾ ഏകനാണ് ഈ നാല്പത്തിയാറുകാരൻ എത്തുന്നത്. കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ പോർച്ചുഗീസ് പരിശീലകനായ കാർലോസ് പെരെസ് ടീമിനെ നയിച്ചെങ്കിലും തുടരെയുള്ള തോൽവികൾ കാരണം പെരെസിനെ മാനേജ്‌മന്റ് പുറത്താക്കുകയായിരുന്നു.തുടർന്ന് മുൻ ചെൽസി പരിശീലകൻ അവറാം ഗ്രാന്റ് എത്തിയെങ്കിലും സ്ഥിതിക്ക് മാറ്റമുണ്ടായില്ല.
ചെറുപ്പത്തിലേ ഫുട്ബോൾ മാനേജിങ് കോഴ്സിൽ ചേർന്ന ഷറ്റോറി ഇരുപത്തിനാലാം വയസ്സിൽ തന്നെ പരിശീലക വേഷമണിഞ്ഞു.തുടക്കത്തിൽ വിവിധ ഡച്ച് ക്ലബ്ബുകൾ പരിശീലിപ്പിച്ച ഷറ്റോറി 2007 മുതൽ ഒമാൻ ക്ലബ്ബുകളുടെ പരിശീലകനായി.തുടർന്ന് 2012 ൽ കൊൽക്കത്തയിലെ പ്രാദേശിക ക്ലബ്ബായ യുണൈറ്റഡ് സ്പോർട്സിനെ പരിശീലിപ്പിച്ചതിനു ശേഷം 2015 ൽ ഈസ്റ്റ് ബംഗാൾ പരിശീലകനായി.സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇത്തിഫാഖിനെ പരിശീലിപ്പിച്ചതിനു ശേഷമാണ് രണ്ടാം തവണയും ഷറ്റോറി ഇന്ത്യയിലേക്ക് എത്തുന്നത്.
ഇത് ചരിത്രം..100 വർഷത്തിനു ശേഷം ആദ്യമായി ബ്രസീലിൽ ജനിക്കാത്ത ഒരുതാരം ബ്രസീൽ ടീമിൽ..
കഴിഞ്ഞ സീസണിൽ കളിച്ച 18 മത്സരങ്ങളിൽ 13 എണ്ണത്തിലും തോൽവി ഏറ്റുവാങ്ങിയ നോർത്ത് ഈസ്റ്റ്,ഇന്ത്യൻ ക്ലബ്ബുകളെ നന്നായി അറിയാവുന്ന ഷറ്റോറിയുടെ കിഴിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്.