വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

Champions league: നാണം കെട്ട് ബാഴ്‌സലോണ, ഗോള്‍ മഴ പെയ്യിച്ച് ബയേണ്‍ സെമിയില്‍ (8-2)!

മുള്ളറും കുട്ടീഞ്ഞോയും ബാഴ്‌സയ്ക്കു വേണ്ടി ഇരട്ടഗോളുകള്‍ നേടി

ലിസ്ബണ്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ നിന്നു ലയണല്‍ മെസ്സിയുടെ ബാഴ്‌സലോണ നാണംകെട്ടു പുറത്തായി. പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നടന്ന പോരാട്ടത്തില്‍ ജര്‍മന്‍ ജേതാക്കളും മുന്‍ ചാംപ്യന്‍മാരുമായ ബയേണ്‍ മ്യൂണിക്ക് ബാഴ്‌സയെ നിലംപരിശാക്കി. 10 ഗോളുകള്‍ കണ്ട പോരാട്ടത്തില്‍ രണ്ടിനെതിരേ എട്ടു ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയെ ബയേണ്‍ നിസ്സഹായരാക്കിയത്.

അങ്ങനെ സെറ്റിയന്‍റെ കാര്യത്തിലും ഒരു തീരുമാനം ആയി | Oneindia Malayalam
1

തോമസ് മുള്ളറും മുന്‍ ബാഴ്‌സ താരം ഫിലിപ്പെ കുട്ടീഞ്ഞോയും രണ്ടു ഗോളുകള്‍ വീതം നേടി ബാഴ്‌സയുടെ പ്രധാന അന്തകരായി. ഇവാന്‍ പെരിസിച്ച്, സെര്‍ജി നാബ്രി, അല്‍ഫോണ്‍സോ ഡേവിസ്, റോബര്‍ട്ട് ലെവന്‍ഡോസ്‌കി എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. ഏഴാം മിനിറ്റില്‍ ഡേവിഡ് അലാബയുടെ സെല്‍ഫ് ഗോളും 57ാം മിനിറ്റില്‍ ലൂയിസ് സുവാരസിന്റെ ഗോളും ബാഴ്‌സയ്ക്കു നാണക്കേടില്‍ അല്‍പ്പം ആശ്വാസമായി.

ബാഴ്‌സയ്ക്കു തങ്ങളുടെ പഴയ മാജിക്ക് കുറച്ചു കാലമായി നഷ്ടമായിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു ദുരന്തം ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. ബയേണിന്റെ സമഗ്രാധിപത്യത്തിനു മുന്നില്‍ ഇതിഹാസതാരം മെസ്സിക്കും കൂട്ടര്‍ക്കും പകച്ചുനില്‍ക്കാനേ കഴിഞ്ഞുള്ളൂ. ആദ്യ പകുതിയില്‍ തന്നെ നാലു ഗോളുകള്‍ നേടിയിട്ടും ബയേണ്‍ നിര്‍ത്തിയില്ല. രണ്ടാംപകുതിയിലും ഇത്ര തന്നെ ഗോളുകള്‍ നേടി അവര്‍ പുതിയ റെക്കോര്‍ഡും കുറിക്കുകയായിരുന്നു.

2

നാലാം മിനിറ്റില്‍ മുള്ളറാണ് ആദ്യ ഗോള്‍ നേടി വരാന്‍ പോവുന്ന ദുരന്തത്തിന്റെ മുന്നറിയിപ്പ് ബാഴ്‌സയ്ക്കു നല്‍കിയത്. മൂന്നു മിനിറ്റിനുള്ളില്‍ അലാബയുടെ സെല്‍ഫ് ഗോള്‍ ബാഴ്‌സയെ ഒപ്പമെത്തിച്ചതോടെ കളി കൂടുതല്‍ ആവേശകരമാവുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ പിന്നീട് ഗിയര്‍ മാറ്റിയ ബയേണ്‍ എതിരാളികള്‍ക്കു മേല്‍ കത്തിക്കയറി. 21, 27, 31 തുടങ്ങി 10 മിനിറ്റിനിടെ മൂന്നു ഗോളുകളായിരുന്നു ബയേണ്‍ ബാഴ്‌സയുടെ വലയിലെത്തിച്ചത്. പെരിസിച്ച്, നാബ്രി മുള്ളര്‍ എന്നിവരായിരുന്നു സ്‌കോറര്‍മാര്‍. സ്‌കോര്‍ 3-1.

57ാം മിനിറ്റില്‍ സുവരാസിന്റെ ഗോള്‍ ബാഴ്‌സയെ കളിയിലേക്കു തിരികെ കൊണ്ടു വന്നേക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചു. പക്ഷെ ബയേണ്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ല. 63ാം മിനിറ്റില്‍ ബാഴ്‌സയുടെ തിരിച്ചുവരവ് കൂടുതല്‍ ദുഷ്‌കരമാക്കി ഡേവിസ് ബയേണിന്റെ സ്‌കോര്‍ 4-1 ആക്കി. ഇതുകൊണ്ടും മതിയാവാതെ ജര്‍മന്‍ ചാംപ്യന്‍മാര്‍ അവസാന എട്ടു മിനിറ്റിനിടെ മൂന്നു ഗോളുകള്‍ കൂടി നേടി ബാഴ്‌സയുടെ കല്ലറയില്‍ അവസാനത്തെ ആണിയും കൂടി അടിച്ചുകയറ്റി. ലെവന്‍ഡോസ്‌കിയും (82), കുട്ടീഞ്ഞോയുമായിരുന്നു (85, 89) ബയേണിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയത്.

3

കളിയിലെ നാഴികക്കല്ലുകള്‍

ചാംപ്യന്‍സ് ലീഗിന്റെ നോക്കൗട്ട്‌റൗണ്ടില്‍ എട്ടു ഗോളുകള്‍ നേടിയ ആദ്യത്തെ ടീം കൂടിയാണ് ബയേണ്‍.

ചാംപ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായി മല്‍സസരങ്ങളില്‍ എട്ടോ, അതില്‍ അധികമോ ഗോളുകള്‍ നേടിയ രണ്ടാമത്തെ താരമായി ബയേണ്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി മാറി. ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാത്രമേ നേരത്തേ ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ.

ഫാബിയോ കാപ്പെല്ലോ, ലൂയിസ് ഫെര്‍ണാ്ണ്ടസ് എന്നിവര്‍ക്കു ശേഷം ചാംപ്യന്‍സ് ലീഗില്‍ ആദ്യത്തെ ആറു കളിലും ജയിച്ച കോച്ചായി ബയേണ്‍ പരിശീലകന്‍ ഹാന്‍സി ഫ്‌ളിക്ക് മാറി.

ചാംപ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ബാഴ്‌സ ഒരു കളിയില്‍ ആദ്യ പകുതിയില്‍ നാലു ഗോളുകള്‍ വഴങ്ങിയത്.

Story first published: Saturday, August 15, 2020, 8:41 [IST]
Other articles published on Aug 15, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X