വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് ബേണ്‍ലി; ടോട്ടനത്തിനും ലെസ്റ്ററിനും ജയം

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ച് ബേണ്‍ലിയുടെ കുതിപ്പ്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡ് സ്വന്തം മൈതാനത്ത് ബേണ്‍ലിയോട് അടിയറവ് പറഞ്ഞത്. അതേസമയം, ടോട്ടനവും ലെസ്റ്റര്‍ സിറ്റിയും ജയം സ്വന്തമാക്കി. ലീഗില്‍ 22 കളികളില്‍നിന്നും 64 പോയന്റുമായി ലിവര്‍പൂള്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ 24 കളികളില്‍നിന്നും 51 പോയന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്താണ്.

തുടരെ ആക്രമണങ്ങള്‍ നടത്തിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പ്രത്യാക്രമണത്തിലൂടെയാണ് ബേണ്‍ലി മറികടന്നത്. ക്രിസ് വുഡ്(39), റോഡ്രിഗസ്(56) എന്നിവര്‍ വിജയികള്‍ക്കായി വലകുലുക്കി. മത്സരത്തില്‍ 73 ശതമാനവും പന്ത് കൈവശംവെച്ചത് യുണൈറ്റഡാണ്. 24 തവണ ഗോള്‍ ശ്രമവും 7 തവണ പോസ്റ്റ് ലക്ഷ്യമാക്കി ഷോട്ടുകള്‍ പായിച്ചിട്ടും ആതിഥേയര്‍ക്ക് ഗോള്‍ നേടാനായില്ല. ലിവര്‍പൂളിനെതിരെ തോറ്റതിന് പിന്നാലെയാണ് ലീഗില്‍ മറ്റൊരു തോല്‍വികൂടി യുണൈറ്റഡ് ഏറ്റുവാങ്ങിയത്.

മാത്യൂസിന് ഇരട്ട സെഞ്ച്വറി; സിംബാബ്‌വെയ്‌ക്കെതിരേ ശ്രീലങ്കയ്ക്ക് ലീഡ്മാത്യൂസിന് ഇരട്ട സെഞ്ച്വറി; സിംബാബ്‌വെയ്‌ക്കെതിരേ ശ്രീലങ്കയ്ക്ക് ലീഡ്

burnleyvsmanchesterunited

ടോട്ടനം 2-1ന് നോര്‍വിച്ച് സിറ്റിയെയാണ് തോല്‍പ്പിച്ചത്. ദലെ അലി(38), സണ്‍ ഹെങ് മിന്‍ (79) എന്നിവര്‍ ടോട്ടനത്തിനായും ടീമു പുക്കി(70) നോര്‍വിച്ചിനായും ഗോള്‍ നേടി. ലെസ്റ്റര്‍ 4-1ന് വെസ്റ്റ്ഹാമിനേയും തോല്‍പ്പിച്ചു. ഹാര്‍വി ബാര്‍ണെസ്(24), പെരേര(45+5) അയോസി പെരസ്(81, 88) എന്നിവര്‍ ലെസ്റ്ററിനായി ഗോള്‍ കണ്ടെത്തിയപ്പോള്‍ മാര്‍ക്ക് നോബിള്‍(50) വെസ്റ്റ് ഹാമിന്റെ ആശ്വാസഗോള്‍ നേടി.

Story first published: Thursday, January 23, 2020, 9:12 [IST]
Other articles published on Jan 23, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X