ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏഴാം നമ്പർ ജേഴ്‌സിയുടെ വിൽപ്പനയിലൂടെ കഴിഞ്ഞ ദിവസം യുവന്റസ് വാരിക്കൂട്ടിയത് കോടികൾ.കഴിഞ്ഞ ദിവസമാണ് ഒദ്യോഗികമായി റൊണാൾഡോയുടെ ഏഴാം നമ്പർ ജേഴ്‌സി യുവന്റസ് പുറത്തിറക്കിയത്.ആദ്യ ദിവസം തന്നെ ഏകദേശം 420 കോടി രൂപയാണ് ജേഴ്‌സി വില്പനയിലൂടെ യുവന്റസ് സ്വന്തമാക്കിയത്.റയൽ മാഡ്രിഡിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാൻ ചെലവാക്കിയ തുകയിൽ നല്ലൊരുപങ്കും ജേഴ്‌സി വില്പനയിൽ നിന്ന് മാത്രം യുവന്റസ് വീണ്ടെടുക്കുമെന്നാണ് സൂചന.ക്ലബ്ബ് അധിർകൃതർ പുറത്തുവിട്ട കണക്കു പ്രകാരം റൊണാൾഡോയുടെ പേരിലുള്ള 5,20,000 യുവന്റസ് ജേഴ്‌സികളാണ് 24 മണിക്കൂറുകൾക്കകം വിറ്റുപോയത്.ഇതിൽ നിന്ന് മാത്രം ക്ലബ്ബിന് ലഭിച്ചത് 420 കോടി രൂപയാണ്.റൊണാൾഡോയെ ടീമിലെത്തിക്കാൻ യുവന്റസ് മുടക്കിയ തുകയുടെ പകുതിയോളം വരുമിത്.
യുവന്റസ് പുറത്തിറക്കിയ ഒദ്യോഗിക ജേഴ്‌സിക്ക് 8000 രൂപയാണ് വില.ടീമിന്റെ ജേഴ്‌സി നിർമാതാക്കളായ അഡിഡാസിന്റെ ഷോറൂമുകളിൽ നിന്ന് മാത്രം 20,000 ജേഴ്‌സികളാണ് ചൂടപ്പം പോലെ വിറ്റുപോയത്.കൂടാതെ ബാക്കിയുള്ള 5,00,000 ജേഴ്‌സികൾ ഓൺലൈൻ ബുക്കിങ്ങിലൂടെയാണ് വിറ്റഴിഞ്ഞത്.
ഏകദേശം 800 കോടി രൂപയ്ക്കാണ് റയലിൽ നിന്ന് റൊണാൾഡോയെ യുവന്റസ് സ്വന്തമാക്കിയത്.ഇതിനു പുറമെ നാലുവർഷത്തിനിടെ 950 കോടിയോളം രൂപയും റൊണാൾഡോയ്ക്ക് യുവന്റസ് നൽകണം.താരത്തിന്റെ കൂടുമാറ്റം പൂർത്തിയാക്കാൻ യുവന്റസ് ആകെ ചിലവാക്കുന്നത് 1850 കോടിയോളം രൂപയാണ്.