വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL: സൂപ്പര്‍മാന്‍ ഗുര്‍പ്രീത്, ഒഡീഷയ്ക്ക് എതിരെ ബെംഗളൂരുവിന് ജയം

പൂനെ: വിജയവഴിയില്‍ ബെംഗളൂരു എഫ്‌സി തിരിച്ചെത്തി. ഐഎസ്എല്‍ ആറാം സീസണിലെ 31 ആം മത്സരത്തില്‍ ഒഡീഷ എഫ്‌സിയെ സുനില്‍ ഛേത്രിയുടെ ബെംഗളൂരു എഫ്‌സി തോല്‍പ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് ബെംഗളൂരുവിന്റെ ജയം. സീസണിലെ നാലാം ജയമാണ് പൂനെ ബാലെവാഡി സ്റ്റേഡിയത്തില്‍ ബെംഗളൂരു ഇന്ന് കുറിച്ചത്.

ബെംഗളൂരുവിനായി സെന്റര്‍ ബാക്ക് താരം ജുവാനന്‍ വിജയ ഗോള്‍ നേടി. മറുഭാഗത്ത് ഗോളെന്നുറപ്പിച്ച ഒരുപിടി അവസരങ്ങളാണ് ഗുര്‍പ്രീത് സിങ്ങെന്ന വന്‍മതിലില്‍ തട്ടി ഒഡീഷയ്ക്ക് നഷ്ടമായത്. രണ്ടു പാദങ്ങളിലും ബെംഗളൂരുവിന്റെ പോസ്റ്റില്‍ ഗോള്‍ വീഴാന്‍ ഗുര്‍പ്രീത് അനുവദിച്ചില്ല.

ഒഡീഷ എഫ്സി - ബെംഗളൂരു എഫ്സി മത്സരം

തുടക്കം മുതല്‍ക്കെ ആക്രമണ ഫുട്‌ബോളാണ് ഇരു ടീമുകളും പുറത്തെടുത്തത്. 14 ആം മിനിറ്റില്‍ ഒഡീഷയുടെ നന്ദകുമാര്‍ കളിയിലെ ആദ്യ ഷോട്ടുതിര്‍ത്തു. നന്ദകുമാറിന്റെ ബലഹീനമായ ഷോട്ടിനെ ഗുര്‍പ്രീത് തട്ടിയകറ്റി. 22 ആം മിനിറ്റില്‍ ഒഡീഷ ബോക്‌സിനകത്തേക്ക് ഉദാന്ത - ഖബ്ര സഖ്യം ഇരച്ചെത്തിയെങ്കിലും ഫലമുണ്ടായില്ല.

37 ആം മിനിറ്റിലാണ് കളിയിലെ ആദ്യ ഗോള്‍. പാര്‍ട്ടാലു നല്‍കിയ പന്ത്. ഒഡീഷയുടെ ഡിഫന്‍ഡര്‍മാരെ മറികടന്ന് ജുവാനന്റെ ഷോട്ട്, പോസ്റ്റിന്റെ ഇടതു മൂലയിലേക്ക്. പന്തിന് കൃത്യതയും വേഗവും കുറവായിരുന്നെങ്കിലും ബെംഗളൂരുവിനെ ഭാഗ്യം തുണച്ചു. ആര്‍ഷദീപ് ചാടിവീണപ്പോഴേക്കും പന്ത് ഗോള്‍ വര കടന്നിരുന്നു.

ഒഡീഷ എഫ്സി - ബെംഗളൂരു എഫ്സി മത്സരം

44 ആം മിനിറ്റില്‍ ബെംഗളൂരുവിന് വീണ്ടും കിട്ടി സുവര്‍ണാവസരം. ഒഡീഷയുടെ ബോക്‌സിനകത്ത് പ്രതിയോഗികളില്ലാതെ ഉദാന്ത സിങ്. പക്ഷെ ഉന്നംവെച്ച് നിറയൊഴിക്കുന്നതിന് പകരം പാസ് നല്‍കാനാണ് ഉദാന്ത തീരുമാനിച്ചത്. പിന്നാലെ കാര്‍ലോസ് ഡെല്‍ഗാഡോയുടെ സമയോചിത ഇടപെടല്‍ ഒഡീഷയുടെ വിപത്തില്‍ നിന്നും രക്ഷിച്ചു. രണ്ടാം പകുതിയില്‍ പ്രതിരോധത്തില്‍ കേന്ദ്രീകരിച്ചാണ് ബെംഗളൂരുവും ഒഡീഷയും പന്തു തട്ടിയത്.

54 ആം മിനിറ്റില്‍ ഗോളെന്നുറപ്പിച്ച ഒഡീഷയുടെ നീക്കങ്ങള്‍ക്ക് ഗുര്‍പ്രീത് കടിഞ്ഞാണിട്ടു. കോര്‍ണറില്‍ നിന്നും മാര്‍ക്കോസ് തേബാര്‍ ആവിഷ്‌കരിച്ച മനോഹരമായ ഷോട്ട്. ആദ്യ നീക്കം ഗുര്‍പ്രീത് തടഞ്ഞു. പക്ഷെ പന്തെത്തിയത് ഗോള്‍ ലൈന് തൊട്ടരികില്‍ നിന്ന ഡയാനെയുടെ പക്കലും. പന്തിനെ പോസ്റ്റിലേക്ക് മെല്ലെ തഴുകേണ്ട ആവശ്യമേ ഡയാനയ്ക്കുണ്ടായിരുന്നുള്ളൂ. നിര്‍ഭാഗ്യവശാല്‍ നീക്കം പാളി. പോസ്റ്റില്‍ തട്ടി പന്ത് നന്ദകുമാറിന്റെ മുന്നിലേക്ക്. ഈ സമയമത്രയും ഗോള്‍മുഖത്ത് വീണുകിടന്ന ഗുര്‍പ്രീത് നന്ദകുമാറിന്റെ വഴിമുടക്കി ബെംഗളൂരുവിന്റെ രക്ഷകനായി.

മത്സരത്തിന്റെ 63 ആം മിനിറ്റിലും 66 ആം മിനിറ്റിലും ബെംഗളൂരുവിന്റെ പോസ്റ്റിലേക്ക് ഒഡീഷ ഷോട്ടുതിര്‍ത്തെങ്കിലും ഗുര്‍പ്രീത് സിങ്ങ് സന്ധു അവയെല്ലാം നിഷ്ഫലമാക്കി. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം കൂടുതല്‍ ഭദ്രമാക്കിയിരിക്കുകയാണ് ബെംഗളൂരു എഫ്‌സി. ഏഴു കളികളില്‍ നിന്നും നാലു ജയങ്ങളുണ്ട് ടീമിന്. സീസണില്‍ ടീം ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ല. മറുഭാഗത്ത് പട്ടികയില്‍ ആറാം സ്ഥാനത്താണ് ഒഡീഷ എഫ്‌സി. ഏഴു കളികളില്‍ നിന്നും ആറു പോയിന്റുകളാണ് ടീമിന്റെ സമ്പാദ്യം.

Story first published: Wednesday, December 4, 2019, 21:33 [IST]
Other articles published on Dec 4, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X