വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കൊല്‍ക്കത്ത ഡര്‍ബിയില്‍ നിറഞ്ഞാടി എടികെ, എതിരില്ലാത്ത രണ്ട് ഗോളിന് ഈസ്റ്റ് ബംഗാളിനെ തകര്‍ത്തു

By Vaisakhan MK

കൊല്‍ക്കത്ത: ഐഎസ്എല്ലിലെ സൂപ്പര്‍ ഗ്ലാമര്‍ പോരില്‍ എടികെ മോഹന്‍ ബഗാന് തകര്‍പ്പന്‍ ജയം. കൊല്‍ക്കത്ത ടീമുകളുടെ ഡര്‍ബി പോരാട്ടത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ഈസ്റ്റ് ബംഗാളിനെയാണ് എടികെ തകര്‍ത്തത്. രണ്ടാം പകുതിയില്‍ റോയ് കൃഷ്ണ മാന്‍വീര്‍ സിംഗ് എന്നിവരുടെ ഗോളുകളാണ് മത്സരത്തില്‍ എടികെയെ വിജയിപ്പിച്ചത്. അതേസമയം ഗംഭീര പ്രകടനമാണ് ഇരുടീമുകളും കളത്തില്‍ പുറത്തെടുത്തത്. എന്നാല്‍ എടികെയുടെ പ്രതിരോധ പൂട്ട് പൊളിക്കാന്‍ സാധിക്കാത്തത് വലിയ തിരിച്ചടിയാവുകയായിരുന്നു.

1

പന്തടക്കത്തില്‍ വരെ മുന്നില്‍ ഈസ്റ്റ് ബംഗാളായിരുന്നു. ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. അവസാനം വരെ മത്സരത്തില്‍ മികച്ച നിന്നത് എടികെയുടെ പ്രതിരോധമായിരുന്നു. എല്ലാ അര്‍ത്ഥത്തിലും ബംഗാളിന്റെ ദിവസമായിരുന്നില്ല ഇതെന്ന് വേണം പറയാന്‍. രണ്ട് ടീമുകളിലെയും ഏക വ്യത്യാസം റോയ് കൃഷ്ണയുടെ മികവായിരുന്നു. ഇടയ്ക്കിടെ എതിരാളികളെ ഞെട്ടിച്ച കൃഷ്ണ, മത്സരത്തില്‍ നിര്‍ണായക ഗോള്‍ നേടി എടികെയെ മുന്നിലെത്തിക്കുകയും ചെയ്തു. എടികെ നിരയില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തിയാണ് കോച്ച് അന്റോണിയോ ലോപ്പസ് ടീമിനെ കളത്തില്‍ ഇറക്കിയത്.

കേരള ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തിയ ടീമിലുണ്ടായിരുന്ന പ്രണോയ് ഹാള്‍ഡറും എഡു ഗാര്‍സിയയും പുറത്തിരുന്നു. പകരം ജയേഷ് റാണയും ഡേവിഡ് വില്യംസും ടീമിലെത്തി. പരിക്കേറ്റ മൈക്കിള്‍ സൂസൈരാജിന് പകരം സുഭാഷിഷ് ബോസും ടീമില്‍ ഇടംപിടിച്ചു. ആദ്യ പകുതിയില്‍ പക്ഷേ പന്തടക്കം കൊണ്ട് ഈസ്റ്റ് ബംഗാളാണ് മുന്‍തൂക്കം നേടിയത്. ഏത് നിമിഷവും അവര്‍ ഗോള്‍ നേടുമെന്ന പ്രതീക്ഷ ആരാധകരിലുണ്ടായിരുന്നു. ആന്റണി പില്‍കിണ്‍റ്റണ്‍ മത്സത്തില്‍ ആദ്യ ഗോള്‍ നേടേണ്ടതായിരുന്നു. എന്നാല്‍ ഫിനിഷിംഗ് മികവ് ബംഗാളിന് തിരിച്ചടിയായി. 36ാം മിനുട്ടില്‍ ഹാവിയര്‍ ഹെര്‍ണാണ്ടസ് ഗോള്‍ നേടാന്‍ ശ്രമിച്ചതും, അത് ദേബ്ജിത്ത് മജുംദാര്‍ പ്രതിരോധിച്ചതുമാണ് എടികെയ്ക്ക് ആദ്യ പകുതിയില്‍ കിട്ടിയ ഏക അവസരം.

രണ്ടാം പകുതിയില്‍ പക്ഷേ റോയ് കൃഷ്ണ എടികെയെ മുന്നിലെത്തിച്ചു. 49ാം മിനുട്ടില്‍ ജയേഷ് റാണ തുടങ്ങി വെച്ച നീക്കത്തില്‍ പന്ത് പിടിച്ച ഹാവിയര്‍ ഹെര്‍ണാണ്ടസ് കൃഷ്ണയ്ക്ക് പന്ത് നല്‍കി. ക്വാളിറ്റിയുള്ള ഷോട്ടിലൂടെ റോയ് കൃഷ്ണ എടികെയെ മുന്നിലെത്തിച്ചു. ഗോള്‍ വഴങ്ങിയതോടെ ഈസ്റ്റ് ബംഗാള്‍ നാല് പേരെ ഇറക്കി പ്രതിരോധം ശക്തമാക്കി. അഭിഷേക് അംബേക്കറെ ഇടത് വിംഗിലും കളിപ്പിച്ചു. അവസാന നിമിഷങ്ങളില്‍ സ്‌കോര്‍ നേടാന്‍ ഇരുടീമുകളും ശ്രമിച്ചെങ്കിലും ഭാഗ്യം എടിക്കെയ്ക്ക് ഒപ്പമായിരുന്നു. 85ാം മിനുട്ടില്‍ മാന്‍വീര്‍ സിംഗ് പട്ടിക പൂര്‍ത്തിയാക്കി. ജയത്തോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റുമായി എടികെ മുന്നിലെത്തി.

Story first published: Friday, November 27, 2020, 21:58 [IST]
Other articles published on Nov 27, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X