വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2021-22: അഞ്ചു ഗോള്‍ ത്രില്ലര്‍, ഒഡീഷ കടന്ന് ഹൈദരാബാദ്- ഒന്നാംസ്ഥാനം ഭദ്രമാക്കി

3-2നാണ് ഹൈദരാബാദിന്റെ വിജയം

1

വാസ്‌കോ: ഐഎസ്എല്ലില്‍ തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന ത്രില്ലറില്‍ ഹൈദരാബാദ് എഫ്‌സിക്കു ത്രസിപ്പിക്കുന്ന വിജയം. സീസണിലെ 73ാമത് മല്‍സരത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു ഒഡീഷ എഫ്‌സിയെ ഹൈദരാബാദ് മറികടക്കുകയായിരുന്നു. ഈ വിജയത്തോടെ ഹൈദരാബാദ് ലീഗില്‍ ഒന്നാംസ്ഥാനം അരക്കിട്ടുറപ്പിക്കുകയും ചെയ്തു.

13 മല്‍സരങ്ങളില്‍ നിന്നും ആറു വിജയവും അഞ്ചു സമനിലയും രണ്ടു തോല്‍വിയുമടക്കം 23 പോയിന്റോടെയാണ് ഹൈദരാബാദ് തലപ്പത്ത് നില്‍ക്കുന്നത്. മൂന്നു പോയിന്റ് പിറകിലായി കേരള ബ്ലാസ്റ്റേഴ്‌സാണ് രണ്ടാംസ്ഥാനത്ത്. പക്ഷെ ഹൈദരാബാദിനേക്കാള്‍ രണ്ടു മല്‍സരങ്ങള്‍ കുറച്ചു മാത്രമേ ബ്ലാസ്റ്റേഴ്‌സ് കളിച്ചിട്ടുള്ളൂ. ഒഡീഷയ്‌ക്കെതിരേ ജോയല്‍ ചിയാനീസ് (51ാം മിനിറ്റ്) ജാവോ വിക്ടര്‍ (70), ആകാഷ് മിശ്ര (73) എന്നിവരാണ് ഹൈദരാഹബാദിന്റെ സ്‌കോറര്‍മാര്‍. ജെറി മാവിംതാഗ (45), ജൊനാതസ് ക്രിസ്റ്റിയന്‍ (84) എന്നിവര്‍ ഒഡീഷയുടെ ഗോളുകള്‍ മടക്കുകയു ചെയ്തു.

ഒഡീഷയ്‌ക്കെതിരേ ഹൈദരാബാദ് അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്. കളിയിലുടനീളം അവര്‍ തന്നെയായിരുന്നു മികച്ച ടീം. പക്ഷെ മല്‍സരഗതിക്കു വിപരീതമായി ഒഡീഷയാണ് ആദ്യപകുതിയില്‍ മുന്നിലെത്തിയത്. രണ്ടാംപകുതിയിലും മികച്ച കളി കെട്ടഴിച്ച ഹൈദരാബാദ് ലഭിച്ച അവസരങ്ങള്‍ ഗോളാക്കി ഗോളാക്കി മാറ്റുകയും വിജയം പിടിച്ചെടുക്കുകയായിരുന്നു.

2

എട്ടാം മിനിറ്റില്‍ ഹൈദരാബാദാണ് കളിയില്‍ ആദ്യമായി ഗോളിയെ പരീക്ഷിച്ചത്. പക്ഷെ ഇടതു വിങില്‍ നിന്നും അനികേത് ജാദവ് തൊടുത്ത താഴ്ന്ന ഷോട്ട് നേരെ ഗോള്‍കീപ്പര്‍ അര്‍ഷ്ദീപ് സിങിന്റെ കൈകളിലൊതുങ്ങി. തുടര്‍ന്നും ഹൈദരാബാദ് തന്നെ കളി നിയന്ത്രിച്ചു. 20ാം മിനിറ്റില്‍ അവര്‍ക്കു സെറ്റ് പീസിലൂടെ മുന്നിലെത്താന്‍ അവസരം. ബോക്‌സിനു പുറത്തു വച്ച് ബര്‍ത്തലോമിയോ ഒഗ്‌ബെച്ചെയുടെ ഫ്രീകിക്ക് ഗോളാവേണ്ടതായിരുന്നു. പക്ഷെ ഗോളി ചാടിയുയര്‍ന്ന് പഞ്ച് ചെയ്തു അകറ്റി. റീബൗണ്ടില്‍ നിന്നും ഹൈദരാബാദ് താരം ഷോട്ട് പരീക്ഷിച്ചെങ്കിലും ക്രോസ് ബാറിനു മുകളിലൂടെ പറന്നു.

45ാം മിനിറ്റില്‍ ഹൈദരാബാദിനെ സ്തബ്ധരാക്കി ഒഡീഷ മുന്നിലെത്തി. ഇടതു വിങിലൂടെയുള്ള അതിവേഗ നീക്കത്തിനൊടുവിലായിരുന്നു ഗോള്‍. ബോക്‌സിന് തൊട്ടരികില്‍ നിന്നു ടീമഗം അകത്തേക്കു നല്‍കിയ ത്രൂബോള്‍ പിടിച്ചെടുത്ത് ടീമംഗം ബോക്‌സിനു കുറുകെ നല്‍കിയ മനോഹരമായ ക്രോസ് ഫസ്റ്റ് പോസ്റ്റിന് തൊട്ടരികില്‍ വച്ച് ജെറി വലയിലേക്കു തട്ടിയിടുകയായിരുന്നു. ആദ്യപകുതിയില്‍ ഈ ലീഡ് കാത്തുസൂക്ഷിക്കാന്‍ ഒഡീഷയ്ക്കു കഴിഞ്ഞു.

3

52ാം മിനിറ്റില്‍ ഹൈദരാബാദ് അര്‍ഹിച്ച സമനില കൈക്കലാക്കി. അതിവേഗ കൗണ്ടര്‍ അറ്റാക്കില്‍ നിന്നായിരുന്നു ഈ ഗോള്‍. ഇടതുവിങില്‍ നിന്നും സഹതാരം ബോക്‌സിനു കുറുകെ നല്‍കിയ മനോഹരമായ ക്രോസ് സെക്കന്റ് പോസ്റ്റിനരികില്‍ നിന്ന് ജോയല്‍ അനായാസം ഹെഡ്ഡറിലൂടെ വലയ്ക്കുള്ളിലാക്കിയപ്പോള്‍ ഗോളിക്കു നോക്കി നില്‍ക്കാനേ സാധിച്ചുള്ളൂ. 70ാം മിനിറ്റില്‍ ഹൈദരാബാദ് കളിയില്‍ ആദ്യമായി മുന്നിലെത്തി. വിക്ടറുടെ വെടിച്ചില്ല് കണക്കെയുള്ള ഗോളിനു ഒഡീഷയ്ക്കു മറുപടിയില്ലായിരുന്നു. ബോക്‌സിന് തൊട്ടരികില്‍ വച്ച് ആശിഷ് റായ് നല്‍കിയ പാസ് ഒന്നു വെട്ടിയൊഴിഞ്ഞ് വിക്ടര്‍ വലയിലേക്കു തൊടുത്തു. ഗോളി മുഴുനീളെ ഡൈവ് ചെയ്‌തെങ്കിലും പന്ത് അപ്പോഴേക്കും വലതു മൂലയിലേക്കു തീയുണ്ട കണക്കെ തുളച്ചുകയറിയിരിന്നു.

മൂന്നു മിനിറ്റിനകം ഹൈദരാബാദ് മൂന്നാം ഗോളും നേടി. സെറ്റ് പീസാണ് ഗോളിനു വഴിയൊരുക്കിയത്. വലതു വിങില്‍ നിന്നുള്ള യാസിര്‍ മുഹമ്മദിന്റെ കിടിലന്‍ ഫ്രീകിക്ക് ആകാശ് മിശ്ര ഗോളിക്കു തൊടാന്‍ പോലും പഴുത് നല്‍കാതെ വലയിലേക്കു ഹെഡ്ഡ് ചെയ്തിടുകയായിരുന്നു. ഹൈദരാബാദിന്റെ വിജയമുറപ്പാക്കിയ ഗോള്‍ കൂടിയായിരുന്നു ഇത്. 85ാം മിനിറ്റില്‍ ഒഡീഷ രണ്ടാമത്തെ ഗോള്‍ മടക്കിയെങ്കിലും ഒരു ഗോള്‍ ലീഡ് നിലനിര്‍ന്നി ഹൈദരബാദ് വിജയം പിടിച്ചെടുക്കുകയായിരുന്നു.

Story first published: Thursday, January 27, 2022, 22:31 [IST]
Other articles published on Jan 27, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X