വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2021-22: ചെന്നൈയ്ക്കു വിജയത്തുടക്കം, ഹൈദരാബാദിനെ വീഴ്ത്തി

1-0നാണ് ചെന്നൈയുടെ വിജയം

1

ബാംബൊലിന്‍: ഐഎസ്എല്ലില്‍ മുന്‍ ജേതാക്കളായ ചെന്നൈയ്ന്‍ എഫ്‌സിക്കു വിജയത്തുടക്കം. ഈ സീസണിലെ അഞ്ചാമത്തെ മല്‍സരത്തില്‍ ഹൈദരാബാബാദ് എഫ്‌സിയെയാണ് ചെന്നൈ ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കിയത്. 66ാം മിനിറ്റില്‍ ഹംഗേറിയന്‍ താരം വ്‌ളാഗിമിര്‍ കോമാന്‍ പെനല്‍റ്റിയിലൂടെ നേടിയ ഗോളാണ് ചെന്നൈയ്ക്കു വിജയവും മൂന്നു പോയിന്റും സമ്മാനിച്ചത്. തോറ്റെങ്കിലും കളിയിലെ മികച്ച ടീം ഹൈദരാബാദായിരുന്നു. അറ്റാക്കിങ് ഫുട്‌ബോള്‍ കാഴ്ടവച്ച അവര്‍ക്കു പക്ഷെ ഗോള്‍ മാത്രം നേടാനായില്ല. ഹൈദരാബാദിന്റെ മഞ്ഞക്കുപ്പായക്കാരുടെ മികച്ച മുന്നേറ്റങ്ങളെ പ്രതിരോധക്കോട്ട കെട്ടി ചെന്നൈ തടഞ്ഞുനിര്‍ത്തുകയായിരുന്നു.

ലഭിച്ച ഗോളവസരങ്ങള്‍ നഷ്ടപ്പെടുത്തിയതിനു ഹൈദരാബാദിനു സ്വയം പഴിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ ഗോളടിവീരന്‍ ബര്‍ത്തലോമിയോ ഒഗ്‌ബെച്ചെ ഒന്നിലേറെ ഗോളവസരങ്ങളാണ് കളിയില്‍ പാഴാക്കിയത്. ബോക്‌സിനകത്തു നിന്നു പോലും ലക്ഷ്യം കാണാന്‍ അദ്ദേഹത്തിനായില്ല. മറുഭാഗത്ത് പെനല്‍റ്റിയിലൂടെ നേടിയ ഗോള്‍ മാറ്റിനിര്‍ത്തിയാല്‍ ഒരേയൊരു ഗോളവസരം മാത്രമാണ് ചെന്നൈയ്ക്കു ലഭിച്ചത്. ഇതാവട്ടെ ഹൈദരാബാദ് ഗോളി ക്രോസ് ബാറിനു മുകളിലൂടെ കുത്തിയകറ്റുകയായിരുന്നു.

എട്ടാം മിനിറ്റില്‍ ഹൈദരാബാദാണ് ഗോളിലേക്ക് ആദ്യത്തെ നീക്കം നടത്തിയത്. ഇടതു വിങിലൂടെയെത്തിയ എഡു ഗാര്‍ഷ്യ പരീക്ഷിച്ച ഷോട്ട് പക്ഷെ ചെന്നൈ ഗോളി വിശാല്‍ കെയ്ത്ത് ഒരു വിധത്തില്‍ കൈപ്പിടിയിലൊതുക്കി. മൂന്നു മിനിറ്റിനകം ഹൈദരാബാദിന്റെ മറ്റൊരു ആക്രമണം. ലോങ് ബോളിനൊടുവില്‍ ചെന്നൈ പ്രതിരോധം ക്ലിയര്‍ ചെയ്ത ബോള്‍ പിടിച്ചെടുത്ത് ഹിതേഷ് ശര്‍മ പരീക്ഷിച്ച ഷോട്ട് പക്ഷെ പുറത്തേക്കു പറന്നു. 19ാം മിനിറ്റില്‍ ചെന്നൈ വീണ്ടും ഹൈദരാഹബാദ് ഗോള്‍മുഖം വിറപ്പിച്ചു. ഇത്തവണ ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോളവസരം. ഒഗ്‌ബെച്ചെയെ വീഴ്ത്തിയതിനെ തുടര്‍ന്നാണ് ബോക്‌സിന് തൊട്ടരികില്‍ വച്ച് ഹൈദരാബാദിന് ഫ്രീകിക്ക് ലഭിച്ചത്. ഗാര്‍ഷ്യ തൊടുത്ത കിക്ക് പക്ഷെ ചെന്നൈ ഗോളി വിശാല്‍ കെയ്ത്ത് ബ്ലോക്ക് ചെയ്യുകയായിരുന്നു.

2

തുടര്‍ന്നും ചെന്നൈയെ ഹൈദരാബാദ് വിറപ്പിച്ചു കൊണ്ടിരുന്നു. 28ാം മിനിറ്റില്‍ ഒഗ്‌ബെച്ചെ നല്ലൊരു ഗോളവസരം നഷ്ടപ്പെടുത്തി. 30ാം മിനിറ്റില്‍ ഒഗ്‌ബെച്ചെ വീണ്ടും ഗോളവസരം പാഴാക്കി. എഡു ഗാര്‍ഷ്യ ബോക്‌സിനുള്ളിലേക്കു നല്‍കിയ മികച്ച ബോള്‍ പക്ഷെ ഒഗ്‌ബെച്ചെയ്ക്കു ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലേക്കു തൊടുക്കാനായില്ല. 35ാം മിനിറ്റില്‍ ഹൈദരാബാദ് താരം ഗാര്‍ഷ്യ ബോക്‌സിനു പുറത്തു നിന്നു ലോങ്‌റേഞ്ചര്‍ പരീക്ഷിച്ചു. പക്ഷെ അത് ചെന്നൈയ്ക്കു ഭീഷണിയുയര്‍ത്തുന്നതായിരുന്നില്ല.

രണ്ടാംപകുതിയിലും ഹൈദരാബാദ് ലീഡിനായി ശ്രമിച്ചു കൊണ്ടിരുന്നു. 57ാം മിനിറ്റിലായിരുന്നു കളിയില്‍ ചെന്നൈയുടെ ഏക ഗോളവസരം. വലതു വിങിലൂടെ നൃത്തച്ചുവടുകളുമായി അകത്തേക്കു കയറി ചാങ്‌തെ ഗോളിലേക്ക് ഇടംകാല്‍ ഷോട്ട് തൊട്ടുത്തു. വലയിലേക്കു താഴ്ന്നിറങ്ങിയ ഷോട്ട് ഹൈദരാബാദ് ഗോളി ലക്ഷ്മികാന്ത് കട്ടിമണി ചാടിയുയര്‍ന്ന് കുത്തിയകറ്റുകയായിരുന്നു. 66ാം മിനിറ്റില്‍ മല്‍സരഗതിക്കു വിപരീതമായി ചെന്നൈ മുന്നിലെത്തി. ചെന്നൈ താരത്തെ ഹബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്. കോമാന്‍ പെനല്‍റ്റി അനായാസം ഗോളാക്കി മാറ്റുകയും ചെയ്തു.

Story first published: Tuesday, November 23, 2021, 22:10 [IST]
Other articles published on Nov 23, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X