വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2020-21: സമനിലകളുടെ സണ്‍ഡേ, രണ്ടു മല്‍സരങ്ങളും ഒപ്പത്തിനൊപ്പം

ബെഗളൂരുവും ഒഡീഷയും 1-1നു പിരിയുകയായിരുന്നു

ഫറ്റോര്‍ഡ/ വാസ്‌കോ: ഐഎസ്എല്ലില്‍ ഇന്നു നടന്ന രണ്ടു മല്‍സരങ്ങളും സമനിലയില്‍ കലാശിച്ചു. വൈകീട്ട് തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടന്ന 69ാം റൗണ്ട് മല്‍സരത്തില്‍ ഹൈദരാബാദ് എഫ്‌സിയെ ജംഷഡ്പൂര്‍ എഫ്‌സി ഗോള്‍രഹിതമായി പിടിച്ചുനിര്‍ത്തി. ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാമത്തെ കളിയില്‍ മുന്‍ ജേതാക്കളായ ബെംഗളൂരു എഫ്‌സിയെ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഒഡീഷ എഫ്‌സി 1-1നു തളച്ചു.

1

ജംഷഡ്പൂരുമായി സമനില വഴങ്ങിയെങ്കിലും ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനം നിലനിര്‍ത്തി. എന്നാല്‍ ഒഡീഷയുമായുള്ള സമനില പോയിന്റ് പട്ടികയില്‍ ബെംഗളൂരുവിന് നേരിയ ആശ്വാസമായി. നേരത്തേ ഒമ്പതാംസ്ഥാനത്തായിരുന്ന അവര്‍ ഏഴാംസ്ഥാനത്തേക്കുയര്‍ന്നു. ഇതോടെ ജംഷഡ്പൂര്‍, കേരള ബ്ലാസ്റ്റേഴ്‌സ് ടീമുകള്‍ ഓരോ സ്ഥാനം താഴേക്കിറങ്ങി എട്ടും ഒമ്പതും സ്ഥാനങ്ങളിലെത്തി.

ഹൈദരാബാദ്- ജംഷഡ്പൂര്‍ ആദ്യപാദ മല്‍സരം സമനിലയില്‍ കലാശിച്ചിരുന്നു. രണ്ടാം തവണ വീണ്ടും നേര്‍ക്കുനേര്‍ വന്നപ്പോഴും ഇരുടീമുകളും സമനില കൊണ്ടു തന്നെ തൃപ്തിപ്പെട്ടു. ഹൈദരാബാദിനെതിരേ ജംഷഡ്പൂരായിരുന്നു മെച്ചപ്പെട്ട ടീം. ആദ്യ പകുതിയില്‍ മികച്ച നീക്കങ്ങളിലൂടെ അവര്‍ ഹൈദരാബാദിന്റെ മഞ്ഞക്കുപ്പായക്കാരെ പ്രതിരോധത്തിലാക്കി. കളിയുടെ നിശ്ചിത സമയം അവസാനിക്കാന്‍ രണ്ടു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ നെറിയസ് വാല്‍സ്‌കിസിന്റെ ഗോളില്‍ ജംഷഡ്പൂര്‍ വിജയിക്കേണ്ടതായിരുന്നു. എന്നാല്‍ വാല്‍സ്‌കിസിന്റെ ക്ലോസ് റേഞ്ച് ഹെഡ്ഡര്‍ നേരെ ഗോള്‍കീപ്പറുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു. ഹൈദരാബാദ് മുന്നേറ്റനിര താരം അരിടാനെ സന്റാനയാണ് ഹീറോ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

2

അതേസമയം, ഒഡീഷയ്‌ക്കെതിരേ ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമായിരുന്നു ബെംഗളൂരു സമനിലയുമായി തടിതപ്പിയത്. കളി തുടങ്ങി എട്ടാം മിനിറ്റില്‍ തന്നെ ഡീഗോ മൗറീഷ്യോയുടെ ഗോള്‍ ഒഡീഷയ്ക്കു ലീഡ് സമ്മാനിച്ചിരുന്നു. 1-0ന്റെ ജയത്തിലേക്കു ഒഡീഷ നീങ്ങവെയായിരുന്നു 82ാം മിനിറ്റില്‍ എറിക്ക് പാര്‍ത്താലു ബെംഗളൂരുവിന്റെ രക്ഷയ്‌ക്കെത്തിയത്. സീസണില്‍ തുടര്‍ച്ചയായ ഏഴാമത്തെ മല്‍സരമാണ് ബെംഗളൂരിവിന് വിജയിക്കാനാവാതെ പോയത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 17നു ഒഡീഷ എഫ്‌സിയെ 2-1നു പരാജയപ്പെടുത്തിയ ശേഷം ബെംഗളൂരുവില്‍ നിന്നും ജയം അകന്നു നില്‍ക്കുകയാണ്. ബെംഗളൂരു എഫ്‌സിയുടെ ക്ലെയ്റ്റണ്‍ സില്‍വയാണ് ഒഡീഷയ്‌ക്കെതിരേ ഹീറോ ഓഫ് ദി മാച്ചായത്.

ബെംഗളൂരുവിന്റെ മുന്നേറ്റത്തോടെയായിരു മല്‍സരം ആരംഭിച്ചത്. എന്നാല്‍ കളിയുടെ ഗതിക്കു വിപരീചതമായി എട്ടാം മിനിറ്റില്‍ത്തന്നെ ഒഡീഷ ലീഡ് കരസ്ഥമാക്കി. അതിവേഗമെടുത്ത ഫ്രീകിക്കിനൊടുവില്‍ വലതു വിങിലൂടെ ബോളുമായി ഓടിക്കയറി മാന്വല്‍ ഓന്‍വു നല്‍കിയ ക്രോസ് മൗറീഷ്യോ വലയിലേക്കുതിര്‍ക്കുകയായിരുന്നു.

3

ഗോള്‍ വഴങ്ങിയതൊടെ കൂടുതല്‍ ഉണര്‍ന്നു കളിച്ച ബെംഗളൂരു സമനില ഗോളിനായി കിണഞ്ഞു ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷെ അവയെല്ലാം ഒഡീഷ സമര്‍ഥമായി പ്രതിരോധിച്ചു. അവരുടെ മുന്നറ്റങ്ങളൊന്നും ഒഡീഷ ഗോള്‍കീപ്പറിലേക്ക് എത്തിയതുമില്ല. 38ാം മിനിറ്റിലാണ് ഒഡീഷ ഗോളി അര്‍ഷ്ദീപ് സിങിന് കളിയിലെ ആദ്യത്തെ സേവ് നടത്തേണ്ടി വന്നത്. സ്റ്റീവന്‍ ടെയ്‌ലര്‍ ക്ലിയര്‍ ചെയ്ത ബോള്‍ ലഭിച്ചത് പാര്‍ത്താലുവിനായിരുന്നു. ബോക്‌സിന് തൊട്ടരികില്‍ നിന്നും പാര്‍ത്താലു തൊടുത്ത ലോങ്‌റേഞ്ചര്‍ അര്‍ഷ്ദീപ് ഇടതുവശത്തേക്കു ഡൈവ് ചെയ്ത് ഒരു കൈ കൊണ്ട് തട്ടിയകറ്റുകയായിരുന്നു.

41ാം മിനിറ്റില്‍ അര്‍ഷ്ദീപിന്റെ മറ്റൊരു ഉജ്ജ്വല സേവ് ബെംഗളൂരുവിന് സമനില ഗോള്‍ നിഷേധിച്ചു. ഇടതു മൂലയില്‍ നിന്നും ക്ലെയ്റ്റണ്‍ സില്‍വ തൊടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നും രാഹുല്‍ ബെക്കെയുടെ ഹെഡ്ഡര്‍ അര്‍ഷ്ദീപ് മറ്റൊരു ഡൈവിങ് സേവിലൂടെ രക്ഷപ്പെടുത്തി. ആദ്യ പകുതിയില്‍ 1-0ന്റെ ലീഡ് കാത്തുസൂക്ഷിക്കാന്‍ ഒഡീഷയ്ക്കു കഴിഞ്ഞു.

4

രണ്ടാംപകുതിയിലും അര്‍ഷ്ദീപിന്റെ മികവിനു മുന്നില്‍ ബെംഗളൂരു തലകുനിച്ചു. 48ാം മിനിറ്റില്‍ ബെംഗളൂരിവിന്റെ മറ്റൊരു ഗോള്‍ശ്രമം കൂടി അര്‍ഷ്ദീപ് വിഫലമാക്കി. ക്രിസ്റ്റ്യന്‍ ഒപ്‌സെത്തിന്റെ ഫ്രീകിക്ക് അദ്ദേഹം വലതു വശത്തേക്കു ഡൈവ് ചെയ്തു തട്ടിയകറ്റി. ബെംഗളൂരുവിന്റെ തുടര്‍ച്ചയായ നീക്കങ്ങള്‍ക്കു ഒടുവില്‍ 82ാം മിനിറ്റില്‍ ഫലം കണ്ടു. പാര്‍ത്താലുവിന്റെ ഗോളാണ് ബെംഗളൂരുവിന് അര്‍ഹിച്ച സമനിലയും ഒരു പോയിന്റും സമ്മാനിച്ചത്.

Story first published: Sunday, January 24, 2021, 22:37 [IST]
Other articles published on Jan 24, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X