വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL: സമനിലക്കുരുക്കില്‍ ജംഷഡ്പൂര്‍ എഫ്‌സി, പ്ലേഓഫ് മോഹങ്ങള്‍ മങ്ങി

ഗുവാഹത്തി: ഐഎസ്എല്‍ പ്ലേഓഫിലേക്കുള്ള നിര്‍ണായക പോരാട്ടത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിക്ക് സമനില കുരുക്ക്. ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ ജയമുറപ്പിച്ച് കളിക്കാനെത്തിയ ജംഷഡ്പൂരിനെ നോര്‍ത്ത് ഈസ്റ്റ് സമനിലയില്‍ പിടിച്ചുകെട്ടി. ആറു ഗോളുകളാണ് കളിയില്‍ പിറന്നത്. ഇരു ടീമുകളും മൂന്നു ഗോള്‍ വീതം അടിച്ചു.

നോര്‍ത്ത് ഈസ്റ്റിനായി ഫെഡറിക്കോ ഗലേഗോ (4'), റിഡീം ലാങ് (77'), ഹൊസേ ഡേവിഡ് ല്യൂഡോ (88') എന്നിവര്‍ ഗോളടിച്ചു. മറുഭാഗത്ത് ഡേവിഡ് ഗ്രാന്‍ഡേയും (45+1') നോയി അക്കോസ്റ്റയും (82') മെമോയും (85') ജംഷഡ്പൂരിന്റെ ഗോള്‍ സ്‌കോറര്‍മാരായി. സമനില വഴങ്ങിയ സാഹചര്യത്തില്‍ ജംഷ പ്ലേഓഫ് സാധ്യത മങ്ങി. 16 കളികളില്‍ നിന്നും 17 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ഇപ്പോള്‍ ജംഷ്ഡപൂര്‍. തുടരെ തോല്‍വികള്‍ ഏറ്റുവാങ്ങിയ നോര്‍ത്ത് ഈസ്റ്റ് പ്ലേഓഫ് മോഹങ്ങള്‍ ആദ്യമേ ഉപേക്ഷിച്ചിരുന്നു. നിലവില്‍ ഒന്‍പതാം സ്ഥാനത്താണ് ഇവര്‍.

ISL: സമനിലക്കുരുക്കില്‍ ജംഷഡ്പൂര്‍ എഫ്‌സി, പ്ലേഓഫ് മോഹങ്ങള്‍ മങ്ങി

നാലാം മിനിറ്റില്‍ത്തന്നെ ഗോളടിച്ചു കൊണ്ടാണ് നോര്‍ത്ത് ഈസ്റ്റ് ഇന്ന് സന്ദര്‍ശകരെ എതിരേറ്റത്. സീസണിലെ ആദ്യ ഗോള്‍ കണ്ടെത്തിയ നായകന്‍ ഗലേഗോ നോര്‍ത്ത് ഈസ്റ്റിന് സ്വപ്‌നത്തുടക്കം നല്‍കി. ആദ്യ പകുതിയുടെ അധിക സമയത്താണ് മത്സരത്തില്‍ രണ്ടാം ഗോള്‍ വീഴുന്നത്. ഡേവിഡ് ഗ്രാന്‍ഡെയുടെ ഹെഡര്‍ ഗോളില്‍ ജംഷഡ്പൂര്‍ കളിയിലേക്ക് ശക്തമായി തിരിച്ചുവന്നു.

77 ആം നോര്‍ത്ത് ഈസ്റ്റ് വീണ്ടും ലീഡ് തിരിച്ചുപിടിച്ചു. ഷാവേസ് വായുവില്‍ ഉയര്‍ത്തിയ പന്തിനെ കൃത്യമായി തട്ടിയകറ്റാന്‍ മാന്‍ഡിക്ക് കഴിഞ്ഞില്ല. ക്ലിയറന്‍സ് ചെന്നു വീണത് ലാങ്ങിന്റെ കാലുകളിലേക്കും. കിട്ടിയ പാടെ പന്തിനെ ഗോള്‍ വലയില്‍ തറപ്പിച്ചു ലാങ്. പക്ഷെ അഞ്ചു മിനിറ്റു പിന്നിട്ടില്ല, 82 ആം മിനിറ്റില്‍ അക്കോസ്റ്റയിലൂടെ ജംഷഡ്പൂര്‍ ഒരിക്കല്‍ക്കൂടി ആത്മവിശ്വാസം തിരിച്ചുപിടിച്ചു. 20 വാരം അകലെ നിന്നും പിടിച്ചെടുത്ത പന്തുമായി മുന്നേറിയ അക്കോസ്റ്റ നോര്‍ത്ത് ഈസ്റ്റ് കോട്ടയ്ക്കുള്ളില്‍ അതിവിദഗ്ധമായി നുഴഞ്ഞുകയറി. തുടര്‍ന്നുള്ള കരുത്തന്‍ ഷോട്ട് സുഭാശിഷിനെയും മറികടന്ന് ഗോളില്‍ കലാശിച്ചു.

ജയിക്കണമെന്ന വാശി ജംഷഡ്പൂരിനുണ്ടായിരുന്നു. അതുകൊണ്ട് ഗോളാരവങ്ങള്‍ക്ക് ടീം ഏറെ ചെവികൊടുത്തില്ല. 85 ആം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന്റെ നെഞ്ചത്ത് വീണ്ടും തറപ്പിച്ചു മൂന്നാം ഗോള്‍. ഹീറിങ്ങ്‌സ് തൊടുത്ത ഫ്രീകിക്കിനെ ബോക്‌സിന്റെ അറ്റത്തു നിന്നും മെമോ ഗോളാക്കി മാറ്റുകയായിരുന്നു. എന്നാല്‍ ഇവിടംകൊണ്ട് തീര്‍ന്നില്ല മത്സരത്തിലെ ആക്ഷന്‍. 88 ആം മിനിറ്റില്‍ മൂന്നാമത്തെ ഗോളടിച്ച് നോര്‍ത്ത് ഈസ്റ്റ് സമനില ഉറപ്പാക്കി. ല്യൂഡോയുടെ വകയായിരുന്നു ആതിഥേയരുടെ മൂന്നാം ഗോള്‍.

Story first published: Monday, February 10, 2020, 22:08 [IST]
Other articles published on Feb 10, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X