വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫിഫ ലോകകപ്പ്: ഇറ്റലിയിലെ ഗോളടിവീരനെ അര്‍ജന്റീനയ്ക്ക് വേണ്ട!! ഇക്കാര്‍ഡി പുറത്ത്

ഇന്റര്‍മിലാനു വേണ്ടി മിന്നുന്ന പ്രകടനമാണ് സ്‌ട്രൈക്കര്‍ ഈ സീസണില്‍ കാഴ്ചവച്ചത്

ബ്യൂണസ് ഐറിസ്: റഷ്യയില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളിനുള്ള അര്‍ജന്റീന ടീമില്‍ നിന്നും ഇന്റര്‍മിലാന്റെ ഗോളടിവീരനായ മൗറോ ഇക്കാര്‍ഡിയെ ഒഴിവാക്കി. അന്തിമ 23 അംഗ ടീമില്‍ നിനാനാണ് ഇക്കാര്‍ഡിയെ കോച്ച് ജോര്‍ജെ സാംപോളി തഴഞ്ഞത്. ഞായറാഴ്ച ഇറ്റാലിയന്‍ ലീഗില്‍ ലാസിയോക്കെതിരേ ഇന്റര്‍ 3-2ന്റെ ത്രസിപ്പിക്കുന്ന ജയം നേടിയ മല്‍സരത്തിലും താരം ടീമിനായി ലക്ഷ്യം കണ്ടിരുന്നു. 29 ഗോളുകളുമായി ലീഗിലെ ടോപ്‌സ്‌കോറര്‍ കൂടിയായ ഇക്കാര്‍ഡിയെ ലോകകപ്പ് ടീമില്‍ നിന്നും സാംപോളി ഒഴിവാക്കിയത് തികച്ചും അപ്രതീക്ഷിതമായിരുന്നു.

1

രണ്ടു സ്‌പെഷ്യലിസ്റ്റ് സെന്റര്‍ ഫോര്‍വേഡുകളെയാണ് സാംപോളി ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത്. പരിക്കില്‍ നിന്നും മോചിതനായി വരുന്ന മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്വേറോയും യുവന്റസ് ഗോള്‍മെഷീന്‍ ഗോള്‍സാലോ ഹിഗ്വയ്‌നുമാണ് സെന്റര്‍ ഫോര്‍വേഡുകളായി ടീമിലെത്തിയത്. ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സി, യുവന്റസിന്റെ പൗലോ ദിബാല, ബൊക്കാ ജൂനിയേഴ്‌സിന്റെ 22 കാരനായ താരം ക്രിസ്റ്റിയന്‍ പവോണ്‍ എന്നിവരാണ് ടീമിലെ മറ്റു സ്‌ട്രൈക്കര്‍മാര്‍.

യൂബര്‍ കപ്പ് ബാഡ്മിന്റണ്‍; രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയംയൂബര്‍ കപ്പ് ബാഡ്മിന്റണ്‍; രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം

പരിക്കു മൂലം കഴിഞ്ഞ സീസണില്‍ വെറും ഒമ്പതു മല്‍സരങ്ങളില്‍ മാത്രം കളിക്കാന്‍ അവസരം ലഭിച്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഡിഫന്‍ഡര്‍ മാര്‍ക്കോസ് റോഹോയെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2014ലെ കഴിഞ്ഞ ലോകകപ്പില്‍ റണ്ണറപ്പായ ടീമിലുണ്ടായിരുന്ന എട്ടു താരങ്ങളെയും റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീന നിലനിര്‍ത്തി. മെസ്സി, അഗ്വേറോ, ഹിഗ്വയ്ന്‍, സെര്‍ജിയോ റൊമേറോ, റോഹോ, ജാവിയര്‍ മഷെറാനോ, ലൂക്കാസ് ബിലിയ, എയ്ഞ്ചല്‍ ഡിമരിയ എന്നിവരാണ് ടീമില്‍ സ്ഥാനം നിര്‍ത്തിയ താരങ്ങള്‍.

അര്‍ജന്റീന ലോകകപ്പ് ടീം

ഗോള്‍കീപ്പര്‍മാര്‍- സെര്‍ജിയോ റൊമേറോ, വില്ലി കബാല്ലെറോ, ഫ്രാങ്കോ അര്‍മാനി.

ഡിഫന്‍ഡര്‍മാര്‍-ഗബ്രിയേല്‍ മെര്‍ക്കാഡോ, ക്രിസ്റ്റിയന്‍ അന്‍സാല്‍ഡി, നിക്കോളാസ് ഒട്ടാമെന്‍ഡി, ഫെഡറിക്കോ ഫാസിയോ, മാര്‍ക്കോസ് റോഹോ, നിക്കോളാസ് ടഗ്ലിയാഫിക്കോ, മാര്‍ക്കോസ് അക്യൂണ, എഡ്വാര്‍ഡോ സാല്‍വിയോ.

മിഡ്ഫീല്‍ഡര്‍മാര്‍-ജാവിയര്‍ മഷെറാനോ, ലൂക്കാസ് ബിലിയ, എവര്‍ ബനേഗ, ജിയോവാനി ലോ സെല്‍സോ, മാന്വല്‍ ലാന്‍സിനി, എയ്ഞ്ചല്‍ ഡി മരിയ, മാക്‌സി മെസ.

സ്‌ട്രൈക്കര്‍മാര്‍- ലയണല്‍ മെസ്സി, പൗലോ ദിബാല, സെര്‍ജിയോ അഗ്വേറോ, ഗോണ്‍സാലോ ഹിഗ്വയ്ന്‍, ക്രിസ്റ്റിയന്‍ പവോണ്‍.

Story first published: Tuesday, May 22, 2018, 9:47 [IST]
Other articles published on May 22, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X