വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സുനില്‍ ഛേത്രിക്ക് ശേഷം ഇന്ത്യന്‍ ഫുട്‌ബോളില്‍ ആരെന്ന് ഓര്‍ത്ത് ആശങ്കപ്പെടുന്നു: ബെയ്ചൂങ് ബൂട്ടിയ

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോളില്‍ സുനില്‍ ഛേത്രിക്ക്‌ശേഷം ആരെന്ന് ഓര്‍ത്ത് ആശങ്കയുണ്ടെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ നായകന്‍ ബെയ്ചൂങ് ബൂട്ടിയ. ഐഎഎന്‍എസിനോട് സംസാരിക്കവെയാണ് ബൂട്ടിയ തന്റെ അഭിപ്രായം പങ്കുവെച്ചത്. 'ഛേത്രിക്ക് ശേഷം ഇന്ത്യന്‍ ഫുട്‌ബോളില്‍ ആരെന്ന് ഓര്‍ത്ത് വലിയ ആശങ്കയാണുള്ളത്. എന്തുകൊണ്ടാണ് ഇന്ത്യയില്‍ മികച്ച സ്‌ട്രൈക്കര്‍മാരില്ലാതതെന്ന ചോദ്യത്തിന് ഉത്തരം പറയുക ബുദ്ധിമുട്ടാണ്.

സ്ഥിരത വളരെ പ്രധാനപ്പെട്ട കാര്യമാണ്. ജെജെ ലാല്‍പെഖുലു മികച്ച താരമാണ്.എന്നാല്‍ അദ്ദേഹത്തിന്റെ പരിക്കും പ്രായവും അനുകൂലഘടകമല്ല. ജെജെ മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. എന്നാല്‍ പരിക്ക് വലിയ പ്രശ്‌നം സൃഷ്ടിക്കുന്നു. ബല്‍വന്ത് സിങ്ങിന്റെയും പ്രശ്‌നം പരിക്കാണ്. മികച്ച സ്‌ട്രൈക്കര്‍മാരെ സൃഷ്ടിക്കുന്നതില്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ (എഐഎഫ്എഫ്) സഹായം ആവശ്യമാണ്.

കോലി ഗാംഗുലിയെപ്പോലെ, അടുത്ത 5-6 സൂപ്പര്‍ താരങ്ങളെ ഇന്ത്യക്കു സമ്മാനിക്കും- ഇര്‍ഫാന്‍ പഠാന്‍കോലി ഗാംഗുലിയെപ്പോലെ, അടുത്ത 5-6 സൂപ്പര്‍ താരങ്ങളെ ഇന്ത്യക്കു സമ്മാനിക്കും- ഇര്‍ഫാന്‍ പഠാന്‍

bhaichungbhutiaandsunilchhetri

മികച്ച പ്രകടനത്തിന് മികച്ച പിന്തുണ എഐഎഫ്എഫില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്. എന്നാല്‍ ക്ലബ്ബുകള്‍ക്കുവേണ്ടി താരങ്ങള്‍ കളിക്കുമ്പോള്‍ ഫെഡറേഷന് കൂടുതലായൊന്നും ചെയ്യാന്‍ സാധിക്കില്ല. ക്ലബ്ബുകള്‍ താരങ്ങള്‍ മികച്ച രീതിയില്‍ കളിക്കണംട്രോഫികള്‍ നേടണമെന്ന് മാത്രമാണ് ചിന്തിക്കുന്നത്. മറ്റൊന്നും അവര്‍ നോക്കാറില്ല-ബൂട്ടിയ പറഞ്ഞു. സ്‌ട്രൈക്കര്‍മാരാണ് വലിയ പ്രശ്‌നം. ഛേത്രിക്ക് ശേഷം മികച്ചവെന്ന് പറയാന്‍ ആരുമില്ല. മികച്ച സ്‌ട്രൈക്കര്‍മാര്‍ക്കായി താഴെതട്ടില്‍ നിന്നുള്ള നീക്കം നടത്തണം. പ്രത്യേക പരിശീലനം നടത്തി താരങ്ങളെ വളര്‍ത്തിക്കൊണ്ടുവരണമെന്നും ബൂട്ടിയ അഭിപ്രായപ്പെട്ടു.

നേരത്തെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഒരു താരത്തെ മാത്രം ആശ്രയിച്ചുള്ള ശൈലിയേയും ബൂട്ടിയ വിമര്‍ശിച്ചിരുന്നു. സുനില്‍ ഛേത്രിയെ മാത്രം ഇന്ത്യ അമിതമായി ആശ്രയിക്കുകയാണെന്നും ഛേത്രി ഗോളടിക്കുന്ന മത്സരം മാത്രം ജയിക്കുന്ന രീതിയാണുള്ള.്‌ഗോളടിക്കുന്നതിനായി കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നുമാണ് ബൂട്ടിയ പറഞ്ഞത്. 1995-2011വരെയാണ് ബൂട്ടിയ ഇന്ത്യക്കുവേണ്ടി കളിച്ചത്.82 മത്സരത്തില്‍ നിന്ന് 27 ഗോളും അദ്ദേഹത്തിന്റെ പേരിലുണ്ട്. മോഹന്‍ ബഗാന്‍,ഈസ്റ്റ് ബംഗാള്‍ തുടങ്ങിയവര്‍ക്കുവേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്.

35കാരനായ സുനില്‍ ഛേത്രി ഇന്ത്യക്കുവേണ്ടി 115 മത്സരത്തില്‍ നിന്ന് 72 ഗോളാണ് നേടിയത്. നിലവിലെ താരങ്ങളില്‍ ദേശീയ ടീമിനുവേണ്ടി കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഛേത്രി. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാത്രമാണ് ഛേത്രിക്ക് മുന്നിലുള്ളത്. ലയണല്‍ മെസ്സി മൂന്നാം സ്ഥാനത്താണ്. ബൂട്ടിയ അധികം വൈകാതെ തന്നെ ബൂട്ടഴിച്ചേക്കും. അങ്ങനെ വന്നാല്‍ സ്‌ട്രൈക്കര്‍മാരുടെ അഭാവം ഇന്ത്യന്‍ ടീമിനെ കാര്യമായി ബാധിക്കുമെന്നുറപ്പാണ്. മോഹന്‍ ബഗാന്‍,ബംഗളൂരു,മുംബൈ സിറ്റി,ഈസ്റ്റ് ബംഗാള്‍,ചര്‍ച്ചില്‍ ബ്രദേഴ്‌സ്.ചിരാഗ് യുണൈറ്റഡ് ക്ലബ്ബുകള്‍ക്കുവേണ്ടിയെല്ലാം ഛേത്രി കളിച്ചിട്ടുണ്ട്.

Story first published: Tuesday, July 21, 2020, 11:58 [IST]
Other articles published on Jul 21, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X