എഫ് സി ഗോവൻ ആരാധകർക്ക് ഒരുമിച്ച് നല്ലതും മോശവുമായ വാർത്ത. എഫ് സി ഗോവയുടെ സൂപ്പർ താരവും ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസണിലെ ഗോൾഡൻ ബൂട്ട് ജേതാവുമായ ഫെറാന്‍ കോറോമിനസ് ക്ലബ്ബുമായി ഒരു വർഷത്തേക്ക് കൂടി കരാറൊപ്പിട്ടു.കഴിഞ്ഞ ഐ.എസ്.എൽ സീസണിൽ 18 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.എന്നാൽ എഫ് സി ഗോവയുടെ എഞ്ചിൻ എന്ന വിശേഷണമുള്ള മാനുവൽ ലാൻസറോട്ടെ ക്ലബ്ബ് വിടുകയും ചെയ്‌തു.
ഇന്ത്യയിൽ ഒരു സീസണും കൂടി നിൽക്കാൻ തനിക്ക് താല്പര്യാമുണ്ടായിരുന്നെന്നും തന്റെ കുടുംബത്തിനും ഇവിടെ വളരെ ഏറെ ഇഷ്ടപെട്ടന്നും,ക്ലബ്ബുമായി ഒരു സീസൺ കൂടി ഒത്തുപോകുന്നതിൽ സന്തോഷവാനാണെന്നും;കോറോ പറഞ്ഞു.സൈപ്രസിൽ നിന്ന് ഏകദേശം ഒന്നര കോടിക്കാണ് ഫെറാന്‍ കോറോ ഗോവൻ നിരയിലേക്കെത്തിയത്.തികച്ചും പണത്തിനുള്ള പ്രകടനം തന്നെയായിരുന്നു കോറോയുടേത്.ബെംഗളൂരു എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ് എന്നീ ടീമുകൾക്കെതിരെ ഹാട്രിക്കും താരം നേടിയിരുന്നു.
എന്നാൽ കോറോയുടേ മുന്നേറ്റത്തിലെല്ലാം ചുക്കാൻ പിടിച്ചിരുന്ന ലാൻസറോട്ടെ ടീം വിട്ടത് ഗോവയ്ക്ക് വലിയ തിരിച്ചടിതന്നെയാകും.ഈ സീസണിൽ ആറ് അസിസ്റ്റുകളുൾപ്പടെ 13 ഗോളുകൾ ലാൻസറോട്ടെ നേടി.ഏകദേശം 2 കോടി രൂപയ്ക്കാണ് സ്‌പാനിഷ് താരത്തെ ഗോവ ടീമിലെത്തിച്ചത്.എന്നാൽ ക്ലബ്ബ് മാനേജ്‌മന്റ് പുതിയ കരാറികുറിച്ചൊന്നും തന്നോട് സൂചിപ്പിച്ചില്ലെന്നും.അതുകൊണ്ടാണ് താൻ ക്ലബ്ബ് വിടുന്നതെന്നും ലാൻസറോട്ടെ പറഞ്ഞു.