വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോകകപ്പ്: പകരക്കാരനായി ഇറങ്ങണമെന്ന് കോച്ച്, സൗകര്യമില്ലെന്ന് സ്‌ട്രൈക്കര്‍!! പിന്നെ നടന്നത്...

ക്രൊയേഷ്യന്‍ സ്‌ട്രൈക്കര്‍ കാലിനിച്ചിനെ സസ്‌പെന്‍ഡ് ചെയ്തു

മോസ്‌കോ: ടീമിനേക്കാള്‍ വലുതല്ല ഒരു താരവുമെന്നതിന് അടിവരയിട്ടു കൊണ്ട് ഫിഫ ലോകകപ്പില്‍ നാടകീയ സംഭവം. ക്രൊയേഷ്യന്‍ ടീമാണ് കടുത്ത നടപടി സ്വീകരിച്ച് ഏവരെയും ഞെട്ടിച്ചത്. ഗ്രൂപ്പ് ഡിയില്‍ നൈജീരിയക്കെതിരായ കഴിഞ്ഞ മല്‍സരത്തില്‍ സ്‌ട്രൈക്കര്‍ നിക്കോളാ കാലിനിച്ചിനോട് പകരക്കാരനായി ഇറങ്ങാന്‍ കോച്ച് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ താരം ഇതിനു തയ്യാറായില്ല. ഇതേ തുടര്‍ന്നു കാലിനിച്ചിനെ ക്രൊയേഷ്യ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

ഇംഗ്ലണ്ടിന് ഇന്ത്യയുടെ മുന്നറിയിപ്പ്, ഇത് വെറും സാംപിള്‍!! ശ്രേയസ്സും സംഘവും കസറിഇംഗ്ലണ്ടിന് ഇന്ത്യയുടെ മുന്നറിയിപ്പ്, ഇത് വെറും സാംപിള്‍!! ശ്രേയസ്സും സംഘവും കസറി

ദാരിദ്ര്യവും പട്ടിണിയും; സൂപ്പര്‍താരം ലുക്കാക്കുവിന്റെ ബാല്യകാലം കണ്ണീരണിയിക്കുന്നത്ദാരിദ്ര്യവും പട്ടിണിയും; സൂപ്പര്‍താരം ലുക്കാക്കുവിന്റെ ബാല്യകാലം കണ്ണീരണിയിക്കുന്നത്

1

ക്രൊയേഷ്യന്‍ കോച്ച് സ്ലാറ്റ്‌കോ ഡാലിച്ചാണ് കാലിനിച്ചിനെ ലോകകപ്പിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ നിന്നും ഒഴിവാക്കിയതിനെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചത്. ഇതേ തുടര്‍ന്നു റോഷിനോയിലെ ദേശീയ ടീമിന്റെ പരിശീലനക്യാംപില്‍ നിന്നും കാലിനിച്ച് നാട്ടിലേക്കു തിരിച്ചുപോവുകയും ചെയ്തതായി ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു.

2

നൈജീരിക്കെതിരേ നടന്ന കളിയില്‍ രണ്ടാംപകുതിയില്‍ പകരക്കാരനായി ഇറങ്ങാന്‍ കാലിനിച്ച് വാംഅപ്പ് നടത്തിയിരുന്നു. എന്നാല്‍ ഗ്രൗണ്ടില്‍ ഇറങ്ങാന്‍ നിര്‍ദേശിച്ചപ്പോള്‍ പുറംവേദനയെ തുടര്‍ന്നു തനിക്കു ഇറങ്ങാനാവില്ലെന്ന് കാലിനിച്ച് പറയുകയായിരുന്നുവെന്ന് കോച്ച് ഡാലിച്ച് അറിയിച്ചു. ഇതാദ്യമായല്ല താരത്തിന്റെ ഭാഗത്തു നിന്നും ഇതുപോലെയുള്ള പെരുമാറ്റം ഉണ്ടാവുന്നതെന്നും ബ്രസീലിനെതിരായ സൗഹൃദ മല്‍സരത്തിലും കാലിനിച്ച് കളിക്കാന്‍ വിസമ്മതിച്ചതായും കോച്ച് കൂട്ടിച്ചേര്‍ത്തു. ഇറ്റാലിയന്‍ വമ്പന്‍മാരായ എസി മിലാന്റെ താരം കൂടിയാണ് 30കാരനായ സ്‌ട്രൈക്കര്‍ കാലിനിച്ച്.

Story first published: Tuesday, June 19, 2018, 11:58 [IST]
Other articles published on Jun 19, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X