വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മാഞ്ചസ്റ്റര്‍ വീണു; എഫ്എ കപ്പ് കിരീടം ചെല്‍സിക്ക്

ലണ്ടന്‍: വാശിയേറിയ മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ വീഴ്ത്തി ചെല്‍സി എഫ്എ കപ്പില്‍ ചാംപ്യന്‍മാരായി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ബദ്ധവൈരികള്‍ തമ്മിലുള്ള മാറ്റുരയ്ക്കലില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് റെഡ് ഡെവിള്‍സിനെ ബ്ലൂസ് വീഴ്ത്തിയത്. 22ാം മിനിറ്റില്‍ പെനാല്‍റ്റി കിക്കിലൂടെ ഈഡന്‍ ഹസാര്‍ഡാണ് ചെല്‍സിയുടെ വിജയഗോള്‍ നേടിയത്. എഫ്എ കപ്പില്‍ ചെല്‍സിയുടെ എട്ടാം കിരീട നേട്ടം കൂടിയാണിത്. എഫ്എ കപ്പ് കിരീടനേട്ടത്തില്‍ ടോട്ടന്‍ഹാം ഹോട്‌സ്പറുമായി (എട്ട് കിരീടം) മൂന്നാംസ്ഥാനം പങ്കിടാനും ചെല്‍സിക്ക് സാധിച്ചു. ഈ സീസണില്‍ ചെല്‍സിയുടെ ഏക കിരീട നേട്ടം കൂടിയാണിത്. എഫ്എ കപ്പ് ഫൈനലില്‍ മൂന്നു തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ടാം തവണയാണ് മാഞ്ചസ്റ്ററിനെ ചെല്‍സി പരാജയപ്പെടുത്തുന്നത്.

മാഞ്ചസ്റ്റര്‍ കളിച്ചു; പക്ഷേ ചെല്‍സി ജയിച്ചു

മാഞ്ചസ്റ്റര്‍ കളിച്ചു; പക്ഷേ ചെല്‍സി ജയിച്ചു

മല്‍സരത്തില്‍ ചെല്‍സിക്കു മേല്‍ മുന്‍തൂക്കം മാഞ്ചസ്റ്ററിനായിരുന്നു. ഗോള്‍വല ലക്ഷ്യമാക്കി മുന്നേറിയ ഹസാര്‍ഡിനെ പെനാല്‍റ്റി ബോക്‌സിനുള്ളില്‍വച്ച് ഫില്‍ ജോണ്‍സ് ഫൗള്‍ ചെയ്തതാണ് കളിയുടെ വഴിത്തിരിവായത്. ഇതോടെ ചെല്‍സിക്ക് അനുകൂലമായി റഫറി പെനാല്‍റ്റി കിക്ക് വിധിച്ചു. പെനാല്‍റ്റി കിക്കെടുത്ത ഹസാര്‍ഡ് മാഞ്ചസ്റ്റര്‍ ഗോളി ഡേവിഡ് ഡെഹേയക്ക് ഒരുപഴുതും നല്‍കാതെ അനായാസം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

ഗോള്‍ വീണതോടെ ആക്രമണം കടുപ്പിച്ച മാഞ്ചസ്റ്റര്‍ തിരിച്ചടിക്കാന്‍ നാലോളം മികച്ച മുന്നേറ്റങ്ങള്‍ നടത്തി. എന്നാല്‍, ചെല്‍സി ഗോള്‍കീപ്പര്‍ തിബോട്ട് കോര്‍ട്ടിയോസിന്റെ മികച്ച സേവുകളും പ്രതിരോധ കോട്ടയുടെ സമയോചിത ക്ലിയറന്‍സും മാഞ്ചസ്റ്ററിന്റെ ഗോള്‍ മോഹത്തെ വിഫലമാക്കുകയായിരുന്നു. ഇതിനിടെ ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ ചെല്‍സിയുടെ ഭാഗത്തുനിന്നും ഉണ്ടായി. മല്‍സരത്തില്‍ അലെക്‌സിസ് സാഞ്ചസ് ഒരു തവണ മാഞ്ചസ്റ്ററിനു വേണ്ടി ചെല്‍സിയുടെ വലകുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു.

മൊറീഞ്ഞോയ്ക്കും സംഘത്തിനും കിരീടമില്ലാത്ത സീസണ്‍

മൊറീഞ്ഞോയ്ക്കും സംഘത്തിനും കിരീടമില്ലാത്ത സീസണ്‍

കഴിഞ്ഞ സീസണ്‍ ഇരട്ട കിരീടം നേടിയാണ് മാഞ്ചസ്റ്റര്‍ അവസാനിപ്പിച്ചതെങ്കില്‍ ഒരു ചാംപ്യന്‍പട്ടം പോലും നേടാനാവാതെയാണ് ജോസ് മൊറീഞ്ഞോയും സംഘവും ഈ സീസണ്‍ അവസാനിപ്പിച്ചത്. എഫ്എ കപ്പില്‍ കൂടുതല്‍ ചാംപ്യന്‍മാരായ ആഴ്‌സനലിന്റെ റെക്കോഡിനൊപ്പമെത്താനുളള സുവര്‍ണാവസരവും ചെല്‍സിക്കെതിരായ തോല്‍വിയോടെ മാഞ്ചസ്റ്ററിന് നഷ്ടമായി.

അഭ്യൂഹങ്ങള്‍ക്കിടെ കോന്റെയ്ക്ക് ആശ്വസിക്കാം

അഭ്യൂഹങ്ങള്‍ക്കിടെ കോന്റെയ്ക്ക് ആശ്വസിക്കാം

മാഞ്ചസ്റ്ററിനെതിരായ ഫൈനലോട് കൂടി ചെല്‍സിയില്‍ നിന്ന് കോച്ച് ആന്റോണിയോ കോന്റെയുടെ സ്ഥാനം തെറിക്കുമെന്ന റിപോര്‍ട്ടുകള്‍ക്കിടെയാണ് ടീമിന്റെ എഫ്എ കപ്പ് കിരീട നേട്ടം. പ്രീമിയര്‍ ലീഗിലെ തിരിച്ചടിയും അടുത്ത യുവേഫ ചാംപ്യന്‍സ് ലീഗിലേക്ക് യോഗ്യത ലഭിക്കാതെ പോയതുമാണ് കോന്റെയെ മാറ്റാന്‍ ചെല്‍സിയെ പ്രേരിപ്പിക്കുന്നത്. എന്നാല്‍, മാഞ്ചസ്റ്ററിനെ വീഴ്ത്തി എഫ്എ കപ്പ് കിരീടം നേടിയതോടെ കോന്റെ ചെല്‍സിയില്‍ തുടരുമെന്നും സൂചനയുണ്ട്.


Story first published: Sunday, May 20, 2018, 10:32 [IST]
Other articles published on May 20, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X