ബ്രസീലിയൻ താരമായ മാർസലീഞ്ഞോയെ അടുത്ത സീസണിലും ടീമിനൊപ്പം നിലനിർത്തി പൂനെ സിറ്റി എഫ് സി.കഴിഞ്ഞ ദിവസം സൂപ്പർ താരം അൽഫാറോയുമായും പൂനെ സിറ്റി കരാറിലെത്തിയിരുന്നു.കഴിഞ്ഞ സീസണിൽ ടീമിന്റെ കുന്തമുനയായിരുന്നു ഈ രണ്ട് താരങ്ങളും അൽഫാറോ പൂനെക്കുവേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയപ്പോൾ മാർസലീഞ്ഞോ കൂടുതൽ അസിസ്റ്റുകളും നേടിയിരുന്നു.പൂനെ സിറ്റിക്കുവേണ്ടി 17 മത്സരങ്ങളിൽ നിന്ന് 8 ഗോളുകളും 7 അസിസ്റ്റുകളും മാർസലീഞ്ഞോ സ്വന്തമാക്കിട്ടുണ്ട്.
"അദ്ദേഹം മികച്ചൊരു താരമാണ് കൂടാതെ ഒരു ടീം പ്ലയെർ കൂടിയാണ്.കഴിഞ്ഞ സീസണിലെ അദ്ദേഹത്തിന്റെ മികച്ച പ്രകടനം ആരാധകരിൽ ഹരം കൊള്ളിച്ചിരുന്നു.അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ ടീമിൽ നിലനിർത്താൻ ഞങ്ങൾ തീരുമാനിച്ചതും"; പൂനെ സിറ്റി എഫ് സി സി.ഇ.ഓ ആയ ഗൗരവ് മോഡ്വാൽ പറഞ്ഞു.
മാർസലീഞ്ഞോയെ കൂടെ നിലനിർത്തിയതോടെ കഴിഞ്ഞ സീസണിലെ അതെ മുന്നേറ്റനിരയോടെയായിരിക്കും ഐ.എസ്.എൽ അഞ്ചാം സീസണിലും പൂനെ എത്തുക.അതുകൊണ്ടുതന്നെ അടുത്ത സീസണിൽ എതിർ ടീമിലെ പ്രതിരോധനിരയ്ക്ക് പിടിപ്പത് പണിയായിരിക്കുമെന്നതിൽ സംശയം വേണ്ട.
ബ്രസീലിയൻ ക്ലബ്ബായ ഫ്ലമംഗോയിലൂടെ കളിച്ചു തുടങ്ങിയ മാർസലീഞ്ഞോ തുടർന്ന് സ്പാനിഷ് ടീമായ അത്ലറ്റിക്കോ മാഡ്രിഡിന്റെ ബി ടീമിലിലെത്തി.ഇറ്റാലിയൻ,ഗ്രീസ്,സ്പാനിഷ് ക്ലബ്ബുകളിൽ മാറി മാറി പന്ത് തട്ടിട്ടുള്ള മാർസലീഞ്ഞോ 2016 ൽ ഐ.എസ്.എൽ ക്ലബ്ബായ ഡൽഹി ഡയനാമോസിനൊപ്പം ചേർന്നു.ആദ്യ സീസണിൽ തന്നെ 10 ഗോളുകളുമായി ഐ.എസ്.എല്ലിലെ ഗോൾഡൻ ബൂട്ടും മാർസലീഞ്ഞോ സ്വന്തമാക്കിയിരുന്നു.