Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എക്സ്ട്രാ ടൈം നാടകീയത; സ്വിസ് കോട്ട തകർത്ത് അർജന്റീന സെമിയിൽ! ചരിത്രത്തിലേക്ക് നടന്നുകയറി മെസ്സി

ശ്വാസമടക്കിപ്പിടിച്ചുള്ള 120 മിനിറ്റുകളുടെ കടുത്ത പോരാട്ടത്തിനൊടുവിൽ സ്വിറ്റ്സർലൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഫിഫ ലോകകപ്പ് 2026-ന്റെ സെമിഫൈനലിലേക്ക് യോഗ്യത നേടി. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. എക്സ്ട്രാ ടൈമിന്റെ അവസാന പത്തു മിനിറ്റിൽ ജൂലിയൻ അൽവാരസ്, ലൗട്ടാരോ മാർട്ടീനസ് എന്നിവർ നേടിയ ഗോളുകളാണ് അർജന്റീനയ്ക്ക് ആധികാരിക വിജയം സമ്മാനിച്ചത്. സെമിയിൽ ഇംഗ്ലണ്ടാണ് അർജന്റീനയുടെ എതിരാളികൾ.

മത്സരത്തിൽ വിജയഗോളിന് വഴിയൊരുക്കിയതോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ (10 അസിസ്റ്റുകൾ) നൽകുന്ന കളിക്കാരനെന്ന എക്കാലത്തെയും വലിയ ലോകറെക്കോർഡ് ലയണൽ മെസ്സി സ്വന്തം പേരിൽ കുറിച്ചു. ഇതിഹാസ താരം ഡീഗോ മറഡോണയുടെ (8 അസിസ്റ്റുകൾ) റെക്കോർഡാണ് മെസ്സി നേരത്തെ മറികടന്നിരുന്നു.

argentina-football-1

ആദ്യ പകുതിയിൽ മക് അലിസ്റ്ററിന്റെ മാസ് ഗോൾ

മത്സരത്തിന്റെ തുടക്കം മുതൽ അർജന്റീനൻ മുന്നേറ്റമാണ് കാണാൻ കഴിഞ്ഞത്. കളി തുടങ്ങി പത്താം മിനിറ്റിൽ തന്നെ അർജന്റീന ലീഡ് എടുത്തു. ക്യാപ്റ്റൻ ലയണൽ മെസ്സിയെടുത്ത കൃത്യതയാർന്ന കോർണർ കിക്ക് മനോഹരമായ ഒരു ഹെഡ്ഡറിലൂടെ അലക്സിസ് മക് അലിസ്റ്റർ സ്വിസ് കീപ്പർ ഗ്രെഗറി കോബലിനെ കീഴടക്കി വലയിലെത്തിക്കുകയായിരുന്നു (1-0). ഈ ഗോളോടെ ഈ വർഷത്തെ ലോകകപ്പിൽ ആദ്യമായി സ്വിറ്റ്സർലൻഡ് ഒരു ഗോളിന് പിന്നിലാകുകയും ചെയ്തു. പിന്നീട് ആദ്യ പകുതിയിൽ തിരിച്ചടിക്കാൻ സ്വിസ് പട ചില ശ്രമങ്ങൾ നടത്തിയെങ്കിലും അർജന്റീനൻ പ്രതിരോധം ഉറച്ചുനിന്നു.

രണ്ടാം പകുതിയിലെ സ്വിസ് തിരിച്ചടിയും റെഡ് കാർഡ് നാടകവും

രണ്ടാം പകുതിയിൽ കളി കൂടുതൽ കടുത്തതായി മാറി. സ്വിസ് പട നിരന്തരം അർജന്റീനൻ ബോക്സിലേക്ക് ഇരച്ചുകയറി. ഒടുവിൽ 66-ാം മിനിറ്റിൽ സ്വിറ്റ്സർലൻഡ് അർഹിച്ച സമനില ഗോൾ നേടി. റിക്കാർഡോ റോഡ്രിഗസ് നൽകിയ മികച്ചൊരു പാസിൽ നിന്നും ഡാൻ എൻഡോയെയുടെ വലംകാലൻ ഷോട്ട് അർജന്റീനൻ ഗോളി എമിലിയാനോ മാർട്ടിനെസിനെ മറികടന്ന് വലയിൽ പതിക്കുകയായിരുന്നു (1-1).

എന്നാൽ കളി 71-ാം മിനിറ്റിലെത്തിയപ്പോൾ മത്സരത്തിൽ വലിയൊരു വഴിത്തിരിവുണ്ടായി. അർജന്റീനൻ ബോക്സിൽ പെനാൽറ്റിക്കായി ഡൈവ് ചെയ്തതിന് സ്വിസ് മുന്നേറ്റ താരം ബ്രീൽ എംബോളോയ്ക്ക് റഫറി രണ്ടാമത്തെ മഞ്ഞക്കാടും ഒപ്പം ചുവപ്പ് കാർഡും നൽകി പുറത്താക്കി. തുടർന്ന് 10 പേരുമായി ചുരുങ്ങിയിട്ടും പ്രതിരോധം ശക്തമാക്കിയ സ്വിറ്റ്സർലൻഡ് കളി എക്സ്ട്രാ ടൈമിലേക്ക് വലിച്ചിഴച്ചു.

എക്സ്ട്രാ ടൈമിൽ സ്വിസ് കോട്ട തകർത്ത് അൽവാരസും ലൗട്ടാരോയും

എക്സ്ട്രാ ടൈമിന്റെ ഒന്നാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ തിയാഗോ അൽമാഡയുടെ ഒരു ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയത് അർജന്റീനൻ ക്യാമ്പിൽ ആശങ്ക പടർത്തി. എന്നാൽ 112-ാം മിനിറ്റിൽ അർജന്റീന കാത്തിരുന്ന ആ നിമിഷമെത്തി. 109-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ജോസെ മാനുവൽ ലോപ്പസ് നൽകിയ അസിസ്റ്റിൽ നിന്നും ബോക്സിന് വെളിയിൽ നിന്ന് ജൂലിയൻ അൽവാരസ് തൊടുത്തുവിട്ട മനോഹരമായ ഷോട്ട് സ്വിസ് വലയുടെ മുകളിൽ വലതുമൂലയിലേക്ക് തുളച്ചുകയറി (2-1).

മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ, സമനിലയ്ക്കായി സ്വിറ്റ്സർലൻഡ് മുഴുവൻ കളിക്കാരെയും മുന്നോട്ട് കയറ്റി ആക്രമിച്ച അവസരം മുതലെടുത്ത് അർജന്റീന കൗണ്ടർ അറ്റാക്ക് നടത്തി. 120-ാം മിനിറ്റിൽ ബോക്സിന്റെ നടുവിൽ നിന്നും ലൗട്ടാരോ മാർട്ടീനസ് എടുത്ത ഷോട്ട് കൂടി ലക്ഷ്യം കണ്ടതോടെ സ്വിറ്റ്സർലൻഡിന്റെ എല്ലാ പ്രതീക്ഷകളും തകർത്ത് അർജന്റീന 3-1 ന്റെ മാസ്മരിക വിജയത്തോടെ സെമിയിലേക്ക് മാർച്ച് ചെയ്തു.

Story first published: Sunday, July 12, 2026, 9:30 [IST]
Other articles published on Jul 12, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+