വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

'വിജയിച്ചവരെ മാത്രമെ ഓര്‍ത്തിരിക്കൂ'; യൂറോപ്പാ ലീഗ് കലാശപ്പോരിന് മുമ്പ് ഇന്റര്‍ താരങ്ങളോട് കോന്റെ

കൊളോണ്‍: യൂറോപ്പാ ലീഗ് കലാശപ്പോരാട്ടത്തില്‍ സ്പാനിഷ് കരുത്തരായ സെവിയ്യയെ നേരിടാനൊരുങ്ങുകയാണ് ഇറ്റാലിയന്‍ ക്ലബ്ബായ ഇന്റര്‍ മിലാന്‍. ഇതുവരെ മികച്ച പ്രകടനം നടത്തിയ കലാശപ്പോരാട്ടത്തിനെത്തിയ ഇന്റര്‍ മിലാനോട് ഫൈനലിന് മുമ്പായി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പരിശീലകനായ അന്റോണിയോ കോന്റെ. വിജയിച്ചവരെ മാത്രമെ ഓര്‍ത്തിരൂക്കൂവെന്നാണ് അദ്ദേഹം പറഞ്ഞത്.

' ഫൈനലില്‍ വിജയിച്ചവരെ മാത്രമെ ആളുകള്‍ ഓര്‍ത്തിരിക്കൂവെന്ന് നിങ്ങള്‍ ഓര്‍ക്കണം.ഞാന്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയിട്ടുണ്ട്. എന്നാല്‍ നാല് ചാമ്പ്യന്‍സ് ട്രോഫിയില്‍ പരാജയപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ ചരിത്രത്തില്‍ ആളുകള്‍ ഈ വിജയത്തിന്റെ കണക്കുകള്‍ മാത്രമെ നോക്കുകയുള്ളു. 10 വര്‍ഷത്തിനിടെ ആദ്യമായി ഫൈനലിലെത്തിയതില്‍ നമ്മള്‍ അഭിമാനിക്കണം. അതും ഇന്റര്‍ മിലാനെപ്പോലൊരു മഹത്തായ ക്ലബ്ബിനൊപ്പം. എന്നാല്‍ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത് ജേതാക്കളാണ്. ഇതാണ് വിജയത്തിനായി നമ്മളെ പ്രചോദിപ്പിക്കേണ്ടത്'-അന്റോണിയ കോന്റെ പറഞ്ഞു.

antonioconte

ചെല്‍സി, യുവന്റസ്, ഇറ്റലി തുടങ്ങിയ വമ്പന്‍ ടീമുകളെ പരിശീലിപ്പിച്ച് അനുഭവസമ്പത്തുള്ള കോന്റെ എത്തിയതിന് ശേഷമാണ് ഇന്റര്‍ മിലാന്‍ വീണ്ടും ഉണര്‍ന്നത്. സമീപകാലത്തൊന്നും ഒരു നേട്ടം പോലും സ്വന്തമാക്കാന്‍ ഇന്ററിനായിട്ടില്ല. 9 വര്‍ഷത്തിന് ശേഷമാണ് ഇന്റര്‍ ആദ്യമായി യൂറോപ്പാ ലീഗ് ഫൈനല്‍ കളിക്കുന്നത്. ഇതിന്റെ പിന്നില്‍ അന്റോണിയോ കോന്റെ എന്ന പരിശീലകന്റെ പങ്ക് ചെറുതല്ല.

റോമലു ലുക്കാക്കുവിന് ഇന്റര്‍ മിലാനില്‍ വലിയ സ്ഥാനമുണ്ട്. സെമിയില്‍ ഷക്തറിനെ എതിരില്ലാത്ത അഞ്ച് ഗോളിന് ഇന്റര്‍ മിലാന്‍ തകര്‍ത്തപ്പോള്‍ അതില്‍ രണ്ട് ഗോള്‍ ലുക്കാക്കുവിന്റെ സംഭാവനയായിരുന്നു. ലുക്കാക്കുവിനെ ടീമിലെടുത്തതിനെക്കുറിച്ചും കോന്റെ പ്രതികരിച്ചു. 'ലുക്കാക്കു മികച്ച താരമാണെന്ന് എനിക്കറിയാം. ഏറെ നാളുകളായി അവനെ ഞാന്‍ പിന്തുടരുന്നുണ്ടായിരുന്നു.

മുന്‍ ക്ലബ്ബുകള്‍ക്കൊപ്പവും ലുക്കാക്കുവിനെ സ്വന്തമാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അത് സാധിച്ചില്ല. അവന്റെ പ്രതിഭയെ എനിക്ക് നന്നായി അറിയാം. അവസാന സീസണില്‍ അധിക മത്സരം കളിക്കാതിരുന്ന ലൗട്ടാറോ ഈ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നത് അവന്റെ കഴിവിനെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. മുന്നേറ്റ നിര താരങ്ങളില്‍ കാണാറുള്ള സെല്‍ഫിഷ് സ്വഭാവം ഇവര്‍ക്കില്ല. ടീമിനുവേണ്ടി സ്‌കോര്‍ നേടാന്‍ പരസ്പരം സഹായിക്കുന്നവരാണ് ഇരുവരും'-കോന്റെ പറഞ്ഞു.

യൂറോപ്പാ ലീഗ് കിരീടം സെവിയ്യയെ വീഴ്ത്തി നേടുക ഇന്ററിന് അത്ര എളുപ്പമാവില്ല. കാരണം ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീം സെവിയ്യയാണ്. കളിച്ച അഞ്ച് ഫൈനലിലും അവര്‍ കിരീടം നേടിയിരുന്നു. മൂന്ന് തവണ യൂറോപ്പാ ലീഗ് നേടിയ ഇന്റര്‍ ഇത്തവണ നാലാം കിരീടമാണ് ലക്ഷ്യം വെക്കുന്നത്.

Story first published: Friday, August 21, 2020, 16:40 [IST]
Other articles published on Aug 21, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X