ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ അവസാന സീസണില്‍ ലിവര്‍പൂളിന്റെ പടയോട്ടമായിരുന്നു. ഏറെ നാളത്തെ യര്‍ഗന്‍ ക്ലോപിന്റെ ശ്രമത്തിന്റെ ഫലമാണ് അവസാന സീസണില്‍ പ്രീമിയര്‍ ലീഗ് കിരീടം ലിവര്‍പൂള്‍ സ്വന്തമാക്കിയത്. 38 മത്സരത്തില്‍ 32 ഉും ലിവര്‍പൂള്‍ ജയിച്ചപ്പോള്‍ മൂന്ന് മത്സരം വീതം തോല്‍ക്കുകയും സമനില വഴങ്ങുകയും ചെയ്തു. 99 പോയിന്റാണ് ലിവര്‍പൂളിന് ആകെ ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയത് മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയായിരുന്നു. 38 മത്സരത്തില്‍ 26 ജയം,3 സമനില,9 തോല്‍വി എന്നിവയടക്കം 81 പോയിന്റാണ് സിറ്റിക്ക് നേടാനായത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിരുന്നു. 38 മത്സരത്തില്‍ 18ജയം,12 സമനില,8 തോല്‍വിയാണ് യുണൈറ്റഡ് നേടിയത്. 66 പോയിന്റായിരുന്നു ആകെ സമ്പാദ്യം.നാലാം സ്ഥാനത്തെത്തിയ ചെല്‍സിക്കും 66 പോയിന്റായിരുന്നു. ലെസ്റ്റര്‍ സിറ്റി,ടോട്ടനം അഞ്ചും ആറും സ്ഥാനം നേടിയപ്പോള്‍ ആഴ്‌സനല്‍ എട്ടാം സ്ഥാനത്തുമെത്തി. ബോണ്‍മൗത്ത്,വാറ്റ്‌ഫോര്‍ഡ്,നൗറിച്ച് സിറ്റി ടീമുകളാണ് തരം താഴ്ത്തല്‍ നേരിട്ട ടീമുകള്‍.
ലീഗിലെ ടോപ് സ്‌കോററായത് ലെസ്റ്റര്‍ സ്‌ട്രൈക്കര്‍ ജാമി വാര്‍ഡിയായിരുന്നു. സൂപ്പര്‍ താരങ്ങളെയൊക്കെ കടത്തിവെട്ടിയ വാര്‍ഡി 23 ഗോളാണ് അടിച്ചെടുത്തത്. 22 ഗോളുമായി പെറി എമറിക് ഔബ്‌മെയാങ്,ഡാനി ഇന്‍ഗ്‌സ് എന്നിവര്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ റഹിം സ്‌റ്റെര്‍ലിങ് 20 ഗോളും മുഹമ്മദ് സലാഹ് 19 ഗോളും സ്വന്തമാക്കി മൂന്നും നാലും സ്ഥാനങ്ങളിലെത്തി. 18 ഗോള്‍ വീതം നേടിയ ഹാരി കെയ്ന്‍,സാദിയോ മാനെ എന്നിവര്‍ ആറാം സ്ഥാനം പങ്കിട്ടു. കൂടുതല്‍ ഹാട്രിക് നേടിയ താരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ റഹിം സ്റ്റെര്‍ലിങ്ങാണ്. രണ്ട് തവണയാണ് സ്റ്റെര്‍ലിങ് ഹാട്രിക്ക് സ്വന്തമാക്കിയത്.
കൂടുതല്‍ അസിസ്റ്റെന്ന നേട്ടം മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡി ബ്രൂയിനാണ് സ്വന്തമാക്കിയത്. 20 അസിസ്റ്റാണ് അദ്ദേഹം നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ ട്രന്റ് അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ് 13 അസിസ്റ്റും നടത്തി. 12 അസിസ്റ്റ് വീതം നടത്തിയ ആന്‍ഡ്രേ റോബര്‍ട്ട്‌സനാണ് മൂന്നാം സ്ഥാനത്ത്. കൂടുതല്‍ ക്ലീന്‍ ഷീറ്റ് ലഭിച്ച ഗോള്‍കീപ്പര്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ എഡേഴ്‌സനാണ്.കൂടുതല്‍ യെല്ലോ കാര്‍ഡ് ലൂക്കാ മില്‍വോജിക്ക് (12) നേടിയപ്പോള്‍ കൂടുതല്‍ റെഡ് കാര്‍ഡ് (2) ഫെര്‍ണാണ്ടീഞ്ഞോ,ക്രിസ്റ്റിയന്‍ കബാസിലി,ഡേവിഡ് ലൂയിസ് എന്നിവരാണ് നേടിയത്. കൂടുതല്‍ യെല്ലോ കാര്‍ഡ്,റെഡ് കാര്‍ഡ് ലഭിച്ച ക്ലബ്ബ് ആ്‌സണലാണ്.
മികച്ച മാനേജര്‍ പുരസ്‌കാരം ക്ലോപിന് ലഭിച്ചപ്പോള്‍ മികച്ച താരമായത് കെവിന്‍ ഡി ബ്രൂയിനാണ്.യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടത് ട്രന്റ് അലക്‌സാണ്ടര്‍ അര്‍ണോള്‍ഡിനെയാണ്. ടോട്ടനത്തിന്റെ സണ്‍ഹ്യൂന്‍ മിന്നിന്റെ ഗോളാണ് മികച്ച ഗോളായി തിരഞ്ഞെടുത്തത്.